കഷ്‌ടം! യുവനേതാക്കള്‍ക്ക് ഞരമ്പു രോഗം
നിയമസഭയിലും പാര്‍ലമെന്റിലും അംഗങ്ങളാകുന്ന യുവനേതാക്കളുടെ സ്വഭാവശുദ്ധിയില്‍ നാട്ടുകാര്‍ക്ക് സംശയം. സോളാര്‍ കേസില്‍ സരിതയുടെ കത്ത് പുറത്തായതോടെയാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള യുവനേതാക്കളുടെ തനി നിറം പുറത്തായിരിക്കുന്നത്. സരിതയുമായി പലരും നിരവധി തവണ ശാരീരികബന്ധം പുലര്‍ത്തിയതിന്റെ സൂചനകള്‍ കത്തിലുണ്ട്.
ഷക്കീല നായികയായ സൂപ്പര്‍ഹിറ്റ് 'കിന്നാരത്തുമ്പി 'കളെ തോല്‍പ്പിക്കുന്ന രതി കഥകളാണ് കത്തിലുള്ളത്. ഇതില്‍ നായകരായത് സുന്ദരന്‍മാരായ യുവനേതാക്കള്‍; എല്ലാവരും കോണ്‍ഗ്രസുകാര്‍. അധികാരവും പണവും സെക്‌സും ചേര്‍ന്ന് രാഷ്‌ട്രീയത്തെ മലീമസമാക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സരിതയുടെ കത്ത്.
തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണന് സരിത കൈമാറിയ 21 പേജുള്ള കത്തിലാണ് കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ 'കുസൃതി 'കളുടെ സചിത്ര വിവരണമുള്ളത്.
കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ കൈയ്യില്‍ സരിതയുടെ കത്തിന്റെ പകര്‍പ്പുണ്ട്. ഉറ്റബന്ധുവായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് പിള്ളയ്‌ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയതെന്നറിയുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കത്ത് വായിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഫെനി ബാലകൃഷ്‌ണനാണ് വെള്ളാപ്പള്ളിക്ക് കത്ത് വായിക്കാന്‍ കൊടുത്തത്.
കേരളഹൗസിലെ മുറിയിലും തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും മസ്‌ക്കറ്റ് ഹോട്ടലിലുമാണ് ചില നേതാക്കള്‍ സരിതയെ ഉപയോഗിച്ചത്. പാര്‍ലമെന്റില്‍ സരിതയ്‌ക്ക് കയറിയിറങ്ങാന്‍ അവസരം നല്‍കിയത് കേന്ദ്രമന്ത്രിമാരായ യുവനേതാക്കളാണ്. ടീം സോളാറുമായി ചില നേതാക്കള്‍ക്കുള്ള ഉറ്റ ബന്ധത്തെക്കുറിച്ചും കത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ സെക്‌സിനാണ് പ്രാമുഖ്യമെന്ന് മാത്രം.
ടീം സോളാര്‍ വെള്ളത്തിലാവുകയും താന്‍ മാത്രം പ്രതിയാവുകയും ചെയ്‌തതോടെയാണ് സരിത പൊട്ടിത്തെറിച്ചതും നോവല്‍ രൂപത്തില്‍ കത്ത് തയ്യാറാക്കിയതും. എന്നാല്‍ കത്തില്‍ ഉള്‍പ്പെട്ട ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദഫലമായി സരിതയുടെ അമ്മ ഇടപെടുകയും സരിതയുടെ മനസ് മാറ്റുകയും ചെയ്‌തു. കടങ്ങളെല്ലാം തങ്ങള്‍ വീട്ടാം എന്ന ഉറപ്പിലാണ് കത്ത് പിന്‍വലിക്കാന്‍ സരിത തയ്യാറായത്. എന്നാല്‍ രാഷ്‌ട്രീയക്കാരുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പായാല്‍ സരിത വീണ്ടും കത്തുമായി രംഗത്തു വന്നേക്കാം. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യവും സരിത മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിനിടയില്‍ ബിജുരാധാകൃഷ്‌ണന് ശിക്ഷ ഉറപ്പാക്കാനും സരിത പരിശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha