Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണം ; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരത്തിനിടയിൽ കരിഞ്ചന്തയിൽ വിറ്റത് മൂന്നുകോടിയിലധികം രൂപയുടെ ടിക്കറ്റുകൾ ; കണക്കുകൾ പുറത്ത്...

11 APRIL 2018 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണ കേസ്  ഹൈക്കോടതി ഇന്ന് ഏഴാമതായി പരിഗണിക്കും. ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരം സംഘടിപ്പിച്ച വകയിൽ വൻ സാമ്പത്തിക തിരിമറി നടന്നതിന്റെ തെളിവുകൾ പുറത്ത്. ട്വൻറി ട്വൻറി മത്സരത്തിനായി വിൽപ്പന നടത്തിയ ടിക്കറ്റിലും , 2014 ൽ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ടും വൻ സാമ്പത്തിക തിരിമറി നടന്നുവെന്ന് പരാതിയുമായി കേരള ക്രിക്കറ്റ് അസ്സോസിയേഷൻ, ബിസിസിഐ , എസ്എഫ്ഐഒ , സിബിഐ തുടങ്ങി ഇരുപത് പ്രതികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫെസർ ഡോ. എ. മൊഹമ്മദ് നജീബ് കേരള ഹൈകോടതിക്ക് മുൻപാകെ പരാതി സമർപ്പിച്ചു.

 

2017 നവംബർ ഏഴിനാണ് ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യ - ന്യൂസിലാന്റ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടന്നത്. മത്സരത്തിനായുള്ള ടിക്കറ്റ് വില്പനയിൽ വൻസാമ്പത്തിക അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു. 55,000 കാണികൾക്ക് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന സാഹചര്യത്തിൽ കേരള ക്രിക്കറ്റ് അസ്സോസിയേഷൻ 50,000 ടിക്കറ്റുകളാണ് അച്ചടിപ്പിച്ചത്. എന്നാൽ അച്ചടിച്ച 50,000 ടിക്കറ്റുകളിൽ 40,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ കോട്ടൺഹിൽ ശാഖയിൽ എത്തിച്ചത്. എന്നാൽ ഇതിൽ നിന്ന് 10,000 ടിക്കറ്റുകൾ കെസിഎ തന്നെ തിരിച്ച് വാങ്ങുകയും 30,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി വിട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 20,000 ടിക്കറ്റുകൾ കരിച്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു. എന്നാൽ ഇത് കെസിഎയുടെ അകൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല . ഈ തുക കെസിഎയുടെ ട്രഷറർ ശ്രീജിത്ത് വി. നായർ സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അപഹരിച്ചുകൊണ്ട് വൻ സാമ്പത്തിക ബാധ്യത വരുത്തിവക്കുകയും അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.

ഏകദേശം അയ്യായിരത്തോളം ബാഡ്ജുകൾ വോളന്റീയർമാർക്കും സംഘാടകർമാർക്കുമായി പ്രിന്റ് ചെയ്തിരുന്നു. മത്സരം കാണാനായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് സൗകര്യമൊരുക്കാനായി അയ്യായിരം സീറ്റുകൾ കൂടി ഇതിനോടൊപ്പം കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിന്റെ പുറകിലും വൻ സാമ്പത്തിക ക്രമക്കേട് നടക്കുകയുണ്ടായി.

സാധാരണയായി കോംപ്ലിമെന്ററി പാസ്സുകളുടെ പരമാവതി എണ്ണം സ്റ്റേഡിയത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 10 ശതമാനത്തിൽ അധികമാകാറില്ല. 50,000 ടിക്കറ്റു വിറ്റഴിക്കുമ്പോൾ ആറുകോടിയിലധികം രൂപ വരവ് വരേണ്ടയിടത്ത് 30,000 ടിക്കറ്റു വിറ്റപ്പോൾ 2,86,00,000 രൂപ മാത്രമാണ് ടിക്കറ്റ് വില്പനയിൽ നിന്ന് വരവായി കാണിച്ചിട്ടുള്ളത്. ഇത്തരത്തിൽ ലോധ കമ്മിറ്റി നിർദ്ദേശങ്ങളുടെ ലംഘനമാണ് വ്യക്താമാകുന്നതെന്നും, കെസിഎ ഉദ്യോഗസ്ഥരുടെ ദുർഭരണം മൂലം ഭീമമായ വരുമാന നഷ്ടമാണ് വന്നിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പുറമെ 2014 ൽ ലോകകപ്പ് ഫുട്ബാൾ മത്സരത്തിനായി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണിക്കെന്ന കണക്കിൽ വിവിധ ആകൗണ്ട് ഹെഡുകളിലൂടെ വൻതുക പിൻവലിച്ചതായി കണക്കുകളിൽ സൂചിപ്പിക്കുന്നു. ഹൌസ്‌കീപ്പിങ്, ജല വിതരണം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ചെലവ് വകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരൻ വാദിക്കുന്നു. തൊഴിലാളികളുടെ വേതനം എന്ന വകയിൽ 17ലക്ഷം രൂപയോളം കെസിഎ വകയിരുത്തിയപ്പോൾ സ്റ്റേഡിയം അവരുടെ കൈവശമായിരുന്നില്ല മറിച്ച് ജിസിഎ യുടെ മേൽനോട്ടത്തിലായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ വേതനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന കാര്യം അമ്പരപ്പിക്കുന്നു. ഇതിൽ 11,38,850 രൂപ ജെ എൻ ഐ സ്റ്റേഡിയത്തിന് ഗ്രൗണ്ട് വാട്ടർ വിതരണത്തിനായി ഉപയോഗിച്ചു എന്ന് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ 10,46,676 രൂപ പിച്ചിന്റെയും ഗ്രൗണ്ടിന്റെയും അറ്റകുറ്റ പ്പണികൾക്കായി ചെലവഴിച്ചുവെന്നും കാണുന്നു. ഇത്തരത്തിൽ വൻ സാമ്പത്തിക തിരിമറിയാണ് കെസിഎ ഇക്കാലയളവിൽ നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തം.

മത്സരം നടന്ന ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളും , ചാനലുകളും കരിഞ്ചന്തയിലെ ഈ ടിക്കറ്റു വിൽപ്പനയെ കുറിച്ച് വിശദമായ റിപോർട്ടുകൾ നൽകിയിരുന്നു. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ ചെറിയൊരു കണക്കുമാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (14 minutes ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (32 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (46 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (51 minutes ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (55 minutes ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (1 hour ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (1 hour ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (1 hour ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (1 hour ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (1 hour ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (1 hour ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (2 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (2 hours ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (2 hours ago)

Malayali Vartha Recommends