Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...


25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ടെന്നുവരെ പറഞ്ഞ് അപവാദം പ്രചരിപ്പിക്കാൻ പലരും ഉപയോഗിച്ചു: ഏഴ് വർഷമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല! ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് അവിടെ തുടർന്നത്: വിവാദങ്ങൾക്കൊടുവിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ് മരുതംകുഴിയിൽ എംഎൽഎയുടെ പുതിയ ഓഫീസ്: ഈ ഓഫീസിനുള്ളത് മൂന്ന് മുറികൾ...


മകരവിളക്ക് ദർശനത്തിനുള്ള പാസുകൾ ദുരുപയോഗം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും തടയുന്നതിനായി ഇത്തവണ ഫോട്ടോ പതിച്ച പാസുകൾ.. ഫ്ലൈ ഓവറിൽ നിന്ന് ദർശനം നടത്താൻ 'സിൽവർ പാസുകളും'..


പുതിയ കാലാവസ്ഥാ അറിയിപ്പ് ഇങ്ങനെ..ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.. ജനുവരി 12 വരെ 5 ദിവസം കേരളത്തിൽ മഴക്ക് സാധ്യത..


ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം..സ്വർണവിലയിൽ സുരക്ഷ മുൻനിർത്തിയാണ് ജ്വല്ലറിയുടമകളുടെ തീരുമാനം.. ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കിയിട്ടുണ്ട്...

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണം ; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരത്തിനിടയിൽ കരിഞ്ചന്തയിൽ വിറ്റത് മൂന്നുകോടിയിലധികം രൂപയുടെ ടിക്കറ്റുകൾ ; കണക്കുകൾ പുറത്ത്...

11 APRIL 2018 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണ കേസ്  ഹൈക്കോടതി ഇന്ന് ഏഴാമതായി പരിഗണിക്കും. ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരം സംഘടിപ്പിച്ച വകയിൽ വൻ സാമ്പത്തിക തിരിമറി നടന്നതിന്റെ തെളിവുകൾ പുറത്ത്. ട്വൻറി ട്വൻറി മത്സരത്തിനായി വിൽപ്പന നടത്തിയ ടിക്കറ്റിലും , 2014 ൽ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ടും വൻ സാമ്പത്തിക തിരിമറി നടന്നുവെന്ന് പരാതിയുമായി കേരള ക്രിക്കറ്റ് അസ്സോസിയേഷൻ, ബിസിസിഐ , എസ്എഫ്ഐഒ , സിബിഐ തുടങ്ങി ഇരുപത് പ്രതികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫെസർ ഡോ. എ. മൊഹമ്മദ് നജീബ് കേരള ഹൈകോടതിക്ക് മുൻപാകെ പരാതി സമർപ്പിച്ചു.

 

2017 നവംബർ ഏഴിനാണ് ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യ - ന്യൂസിലാന്റ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടന്നത്. മത്സരത്തിനായുള്ള ടിക്കറ്റ് വില്പനയിൽ വൻസാമ്പത്തിക അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു. 55,000 കാണികൾക്ക് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന സാഹചര്യത്തിൽ കേരള ക്രിക്കറ്റ് അസ്സോസിയേഷൻ 50,000 ടിക്കറ്റുകളാണ് അച്ചടിപ്പിച്ചത്. എന്നാൽ അച്ചടിച്ച 50,000 ടിക്കറ്റുകളിൽ 40,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ കോട്ടൺഹിൽ ശാഖയിൽ എത്തിച്ചത്. എന്നാൽ ഇതിൽ നിന്ന് 10,000 ടിക്കറ്റുകൾ കെസിഎ തന്നെ തിരിച്ച് വാങ്ങുകയും 30,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി വിട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 20,000 ടിക്കറ്റുകൾ കരിച്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു. എന്നാൽ ഇത് കെസിഎയുടെ അകൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല . ഈ തുക കെസിഎയുടെ ട്രഷറർ ശ്രീജിത്ത് വി. നായർ സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അപഹരിച്ചുകൊണ്ട് വൻ സാമ്പത്തിക ബാധ്യത വരുത്തിവക്കുകയും അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.

ഏകദേശം അയ്യായിരത്തോളം ബാഡ്ജുകൾ വോളന്റീയർമാർക്കും സംഘാടകർമാർക്കുമായി പ്രിന്റ് ചെയ്തിരുന്നു. മത്സരം കാണാനായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് സൗകര്യമൊരുക്കാനായി അയ്യായിരം സീറ്റുകൾ കൂടി ഇതിനോടൊപ്പം കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിന്റെ പുറകിലും വൻ സാമ്പത്തിക ക്രമക്കേട് നടക്കുകയുണ്ടായി.

സാധാരണയായി കോംപ്ലിമെന്ററി പാസ്സുകളുടെ പരമാവതി എണ്ണം സ്റ്റേഡിയത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 10 ശതമാനത്തിൽ അധികമാകാറില്ല. 50,000 ടിക്കറ്റു വിറ്റഴിക്കുമ്പോൾ ആറുകോടിയിലധികം രൂപ വരവ് വരേണ്ടയിടത്ത് 30,000 ടിക്കറ്റു വിറ്റപ്പോൾ 2,86,00,000 രൂപ മാത്രമാണ് ടിക്കറ്റ് വില്പനയിൽ നിന്ന് വരവായി കാണിച്ചിട്ടുള്ളത്. ഇത്തരത്തിൽ ലോധ കമ്മിറ്റി നിർദ്ദേശങ്ങളുടെ ലംഘനമാണ് വ്യക്താമാകുന്നതെന്നും, കെസിഎ ഉദ്യോഗസ്ഥരുടെ ദുർഭരണം മൂലം ഭീമമായ വരുമാന നഷ്ടമാണ് വന്നിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പുറമെ 2014 ൽ ലോകകപ്പ് ഫുട്ബാൾ മത്സരത്തിനായി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണിക്കെന്ന കണക്കിൽ വിവിധ ആകൗണ്ട് ഹെഡുകളിലൂടെ വൻതുക പിൻവലിച്ചതായി കണക്കുകളിൽ സൂചിപ്പിക്കുന്നു. ഹൌസ്‌കീപ്പിങ്, ജല വിതരണം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ചെലവ് വകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരൻ വാദിക്കുന്നു. തൊഴിലാളികളുടെ വേതനം എന്ന വകയിൽ 17ലക്ഷം രൂപയോളം കെസിഎ വകയിരുത്തിയപ്പോൾ സ്റ്റേഡിയം അവരുടെ കൈവശമായിരുന്നില്ല മറിച്ച് ജിസിഎ യുടെ മേൽനോട്ടത്തിലായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ വേതനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന കാര്യം അമ്പരപ്പിക്കുന്നു. ഇതിൽ 11,38,850 രൂപ ജെ എൻ ഐ സ്റ്റേഡിയത്തിന് ഗ്രൗണ്ട് വാട്ടർ വിതരണത്തിനായി ഉപയോഗിച്ചു എന്ന് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ 10,46,676 രൂപ പിച്ചിന്റെയും ഗ്രൗണ്ടിന്റെയും അറ്റകുറ്റ പ്പണികൾക്കായി ചെലവഴിച്ചുവെന്നും കാണുന്നു. ഇത്തരത്തിൽ വൻ സാമ്പത്തിക തിരിമറിയാണ് കെസിഎ ഇക്കാലയളവിൽ നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തം.

മത്സരം നടന്ന ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളും , ചാനലുകളും കരിഞ്ചന്തയിലെ ഈ ടിക്കറ്റു വിൽപ്പനയെ കുറിച്ച് വിശദമായ റിപോർട്ടുകൾ നൽകിയിരുന്നു. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ ചെറിയൊരു കണക്കുമാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കുട്ടുമാ കുട്ടു' വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും  (21 minutes ago)

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം  (44 minutes ago)

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള  (1 hour ago)

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്..തിരച്ചിൽ ശക്തമാക്കി പൊലീസ്  (1 hour ago)

ആ പാകിസ്ഥാൻ താരത്തിന്റെ റെക്കാ‌ഡും തകർത്ത് വൈഭവ് സൂര്യ  (1 hour ago)

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദ്ദം നാളെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും...ഇതിന്റെ ഫലമായി കേരളത്തിൽ ജനുവരി 9 മുതൽ 11 വരെ മഴയ്ക്ക് സാധ്യതയുണ്ട്... ജനുവരി 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല  (2 hours ago)

ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ  (2 hours ago)

സി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; ലോറിയുടെ മുൻവശത്തെ വലത്തേ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്നലും കഴിഞ്ഞാണ് ലോറി നിന്നത്  (2 hours ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (2 hours ago)

യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്  (2 hours ago)

തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി  (3 hours ago)

രാജ്യത്ത് ആസൂത്രണ കമ്മീഷനും സംസ്ഥാന ആസൂത്രണ ബോർഡുകളും നിർത്തലാക്കിയത് വികസന കുതിപ്പിന് തിരിച്ചടിയായെന്ന് പഠനത്തിൽ തെളിഞ്ഞെന്ന് മുഖ്യമന്ത്രി  (3 hours ago)

തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാപിഴവ് പരാതി  (3 hours ago)

Malayali Vartha Recommends