Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണം ; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരത്തിനിടയിൽ കരിഞ്ചന്തയിൽ വിറ്റത് മൂന്നുകോടിയിലധികം രൂപയുടെ ടിക്കറ്റുകൾ ; കണക്കുകൾ പുറത്ത്...

11 APRIL 2018 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണ കേസ്  ഹൈക്കോടതി ഇന്ന് ഏഴാമതായി പരിഗണിക്കും. ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരം സംഘടിപ്പിച്ച വകയിൽ വൻ സാമ്പത്തിക തിരിമറി നടന്നതിന്റെ തെളിവുകൾ പുറത്ത്. ട്വൻറി ട്വൻറി മത്സരത്തിനായി വിൽപ്പന നടത്തിയ ടിക്കറ്റിലും , 2014 ൽ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ടും വൻ സാമ്പത്തിക തിരിമറി നടന്നുവെന്ന് പരാതിയുമായി കേരള ക്രിക്കറ്റ് അസ്സോസിയേഷൻ, ബിസിസിഐ , എസ്എഫ്ഐഒ , സിബിഐ തുടങ്ങി ഇരുപത് പ്രതികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫെസർ ഡോ. എ. മൊഹമ്മദ് നജീബ് കേരള ഹൈകോടതിക്ക് മുൻപാകെ പരാതി സമർപ്പിച്ചു.

 

2017 നവംബർ ഏഴിനാണ് ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യ - ന്യൂസിലാന്റ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടന്നത്. മത്സരത്തിനായുള്ള ടിക്കറ്റ് വില്പനയിൽ വൻസാമ്പത്തിക അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു. 55,000 കാണികൾക്ക് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന സാഹചര്യത്തിൽ കേരള ക്രിക്കറ്റ് അസ്സോസിയേഷൻ 50,000 ടിക്കറ്റുകളാണ് അച്ചടിപ്പിച്ചത്. എന്നാൽ അച്ചടിച്ച 50,000 ടിക്കറ്റുകളിൽ 40,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ കോട്ടൺഹിൽ ശാഖയിൽ എത്തിച്ചത്. എന്നാൽ ഇതിൽ നിന്ന് 10,000 ടിക്കറ്റുകൾ കെസിഎ തന്നെ തിരിച്ച് വാങ്ങുകയും 30,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി വിട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 20,000 ടിക്കറ്റുകൾ കരിച്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു. എന്നാൽ ഇത് കെസിഎയുടെ അകൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല . ഈ തുക കെസിഎയുടെ ട്രഷറർ ശ്രീജിത്ത് വി. നായർ സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അപഹരിച്ചുകൊണ്ട് വൻ സാമ്പത്തിക ബാധ്യത വരുത്തിവക്കുകയും അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.

ഏകദേശം അയ്യായിരത്തോളം ബാഡ്ജുകൾ വോളന്റീയർമാർക്കും സംഘാടകർമാർക്കുമായി പ്രിന്റ് ചെയ്തിരുന്നു. മത്സരം കാണാനായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് സൗകര്യമൊരുക്കാനായി അയ്യായിരം സീറ്റുകൾ കൂടി ഇതിനോടൊപ്പം കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിന്റെ പുറകിലും വൻ സാമ്പത്തിക ക്രമക്കേട് നടക്കുകയുണ്ടായി.

സാധാരണയായി കോംപ്ലിമെന്ററി പാസ്സുകളുടെ പരമാവതി എണ്ണം സ്റ്റേഡിയത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 10 ശതമാനത്തിൽ അധികമാകാറില്ല. 50,000 ടിക്കറ്റു വിറ്റഴിക്കുമ്പോൾ ആറുകോടിയിലധികം രൂപ വരവ് വരേണ്ടയിടത്ത് 30,000 ടിക്കറ്റു വിറ്റപ്പോൾ 2,86,00,000 രൂപ മാത്രമാണ് ടിക്കറ്റ് വില്പനയിൽ നിന്ന് വരവായി കാണിച്ചിട്ടുള്ളത്. ഇത്തരത്തിൽ ലോധ കമ്മിറ്റി നിർദ്ദേശങ്ങളുടെ ലംഘനമാണ് വ്യക്താമാകുന്നതെന്നും, കെസിഎ ഉദ്യോഗസ്ഥരുടെ ദുർഭരണം മൂലം ഭീമമായ വരുമാന നഷ്ടമാണ് വന്നിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പുറമെ 2014 ൽ ലോകകപ്പ് ഫുട്ബാൾ മത്സരത്തിനായി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണിക്കെന്ന കണക്കിൽ വിവിധ ആകൗണ്ട് ഹെഡുകളിലൂടെ വൻതുക പിൻവലിച്ചതായി കണക്കുകളിൽ സൂചിപ്പിക്കുന്നു. ഹൌസ്‌കീപ്പിങ്, ജല വിതരണം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ചെലവ് വകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരൻ വാദിക്കുന്നു. തൊഴിലാളികളുടെ വേതനം എന്ന വകയിൽ 17ലക്ഷം രൂപയോളം കെസിഎ വകയിരുത്തിയപ്പോൾ സ്റ്റേഡിയം അവരുടെ കൈവശമായിരുന്നില്ല മറിച്ച് ജിസിഎ യുടെ മേൽനോട്ടത്തിലായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ വേതനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന കാര്യം അമ്പരപ്പിക്കുന്നു. ഇതിൽ 11,38,850 രൂപ ജെ എൻ ഐ സ്റ്റേഡിയത്തിന് ഗ്രൗണ്ട് വാട്ടർ വിതരണത്തിനായി ഉപയോഗിച്ചു എന്ന് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ 10,46,676 രൂപ പിച്ചിന്റെയും ഗ്രൗണ്ടിന്റെയും അറ്റകുറ്റ പ്പണികൾക്കായി ചെലവഴിച്ചുവെന്നും കാണുന്നു. ഇത്തരത്തിൽ വൻ സാമ്പത്തിക തിരിമറിയാണ് കെസിഎ ഇക്കാലയളവിൽ നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തം.

മത്സരം നടന്ന ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളും , ചാനലുകളും കരിഞ്ചന്തയിലെ ഈ ടിക്കറ്റു വിൽപ്പനയെ കുറിച്ച് വിശദമായ റിപോർട്ടുകൾ നൽകിയിരുന്നു. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ ചെറിയൊരു കണക്കുമാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (20 minutes ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (1 hour ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (1 hour ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (2 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (9 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (9 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (9 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (9 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (10 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (10 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (10 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (11 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (11 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (11 hours ago)

Malayali Vartha Recommends