Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

കൊറോണയ്‌ക്കെതിരെ ഫേസ്മാസ്‌ക് ഫലപ്രദമാകുന്നത് എന്തുകൊണ്ട് ?

07 APRIL 2020 05:59 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ഉള്ളപ്പോള്‍ ധരിയ്ക്കാനുള്ളതാണ് ഫേസ് മാസ്‌ക് എന്ന സങ്കല്പം മാറുന്നു . ഇന്നിപ്പോള്‍ ലോകമെമ്പാടുമുള്ള ഹെല്‍ത്ത് ഏജന്‍സികള്‍ ഫേസ് മാസ്‌ക് ധരിയ്ക്കുവാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. വീട്ടില്‍ ഉണ്ടാക്കിയ മുഖാവരണമായാല്‍ പോലും അത് കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരം നിര്‍ദേശങ്ങള്‍ വരുന്നത് എന്ന കാര്യം വ്യക്തമാണ്.

മാസ്‌കുകള്‍ എന്തുകൊണ്ട് നിര്‍ണായകമാവുന്നു എന്ന കാര്യം മനസ്സിലാകണമെങ്കില്‍ , കൊറോണ വൈറസ് വ്യാപിയ്ക്കുന്നത് എങ്ങനെയെന്നും , വൈറസുമായുള്ള സമ്പര്‍ക്കത്തിന്റെ വിവിധ തലങ്ങള്‍ എന്താണെന്നും മനസ്സിലാക്കണം.

ശ്വാസകോശത്തില്‍ നിന്നുള്ള കുഞ്ഞു സ്രവകണികകളിലൂടെയാണ് വൈറസ് പരക്കുന്നത് എന്ന കാര്യം നാം അറിയണം. ഒന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് തെറിയ്ക്കുന്ന ശ്വാസകോശത്തില്‍ നിന്നുള്ള സ്രവ കണികകള്‍ വായുവില്‍ ആറടിയോളം ഉയരത്തില്‍ തെറിയ്ക്കുമെങ്കിലും അവയ്ക്ക് താരതമ്യേന ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ അതിലും ദൂരേയ്ക്ക് പോകുന്നതിന് മുന്‍പ് അത് താഴേയ്ക്ക് പതിയ്ക്കും.

എന്നാല്‍ കൊറോണ വൈറസിന് എയ്‌റോസോള്‍ ട്രാന്‍സ്മിഷന്‍ പ്രക്രിയയിലൂടെ പടരാനാവും. എയ്‌റോസോള്‍ പ്രക്രിയ, ശ്വാസകോശ സ്രവ കണികകള്‍ പിന്നെയും വളരെ ചെറിയ ഭാരം കുറഞ്ഞ കണങ്ങളായി മാറുന്ന രീതിയാണ്. 5 മൈക്രോ മീറ്ററിലും താഴെ വ്യാസമുള്ള കണികകളായി ഇവ മാറുമ്പോള്‍ , താഴേയ്ക്ക് പതിയ്ക്കാതെ വായുവില്‍ തന്നെ ദീര്‍ഘനേരം തങ്ങി നില്‍ക്കാന്‍ അതിന് കഴിയും. എങ്കിലും ഏറോസോള്‍ ട്രാന്‍സ്മിഷന്‍ പ്രക്രിയയിലൂടെയല്ല വൈറസിന്റെ വ്യാപനം പ്രധാനമായും നടക്കുന്നത് എന്നത് ആശ്വാസദായകമാണ്.

ഒരു ബൈനറി ഫിനോമെനന്‍ അഥവാ ദ്വന്ദ പ്രതിഭാസം ആണ് കൊറോണ വൈറസ് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. ഒന്നുകില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ അല്ലെങ്കില്‍ വൈറസ് ബാധ ഏറ്റിട്ടില്ലാത്തവര്‍ എന്നിങ്ങനെ രണ്ടു തരക്കാര്‍ ഉണ്ടെങ്കിലും ഓരോ വ്യക്തിയിലും ഉണ്ടാകുന്ന സൂക്ഷ്മ ഭേദങ്ങള്‍ നിരീക്ഷിയ്ക്കേണ്ടതുണ്ട് എന്ന സ്ഥിതിയാണുള്ളത്.

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി ഒരു ന്യൂയോര്‍ക് ജേര്‍ണലിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഗവേഷകര്‍ ഉത്തരം തന്നാല്‍ പ്രതിരോധ നടപടികളും ചികിത്സകളും ഈ വൈറസിനെതിരെ ഫലപ്രദമാണോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിയ്ക്കുമായിരുന്നു.

അണുബാധയ്ക്ക് ഡോസ് കണക്കുണ്ടോ, കൂടുതല്‍ ഡോസ് അണുബാധ ഉള്ളിടത്ത് ചെന്നാല്‍ രോഗം പിടിപെടാന്‍ കൂടുതല്‍ സാധ്യത ഉണ്ടെന്ന് പറയാവുന്ന സാഹചര്യമുണ്ടോ? കൂടുതല്‍ ഡോസ് ഉള്ളിടത്തു നിന്നുള്ള രോഗബാധ കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ളതായിരിയ്ക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് സാധാരണക്കാര്‍.

ഇങ്ങനെയൊക്കെ ചോദിയ്ക്കുന്നവരോട് ഗവേഷകര്‍ക്ക് പറയാനുള്ളത് ഇതാണ്: കൂടുതല്‍ രോഗാണു ഉള്ളിടത്ത് ചെന്നാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതല്‍ ഉള്ള ചില തരം വൈറസ് ഉണ്ടെന്ന് തന്നെയാണ് ഇത് വരെയുള്ള പഠനങ്ങള്‍ വെളിവാക്കുന്നത്. എങ്കിലും അത് പീക് വൈറേമിയ , സെറ്റ് പോയിന്റ് എന്നിങ്ങനെയുള്ള രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണിരിയ്ക്കുന്നത്. വൈറസ് ബാധ ഏറ്റു കഴിഞ്ഞാല്‍ ആ വൈറസിന്റെ എണ്ണം പരമാവധി യില്‍ എത്തുന്ന പോയിന്റ് ആണ് പീക് വൈറേമിയ. അപ്രകാരം പരമാവധിയില്‍ എത്തിയതിനു ശേഷം വൈറസിന്റെ എണ്ണം ഏതു നില വരെ താഴും എന്ന പോയിന്റ് ആണ് സെറ്റ് പോയിന്റ്.

എച്ച് ഐ വി വൈറസിനെ കുറിച്ചുള്ള ഒരു പഠനം പറഞ്ഞത് ഉയര്‍ന്ന പീക് വൈറേമിയ ഉള്ളവര്‍ക്ക് ആ വൈറസിനോട് പോരാടാനുള്ള ശേഷി വളരെ കുറവായിരുന്നെന്നും, അത് പോലെ തന്നെ ഉയര്‍ന്ന സെറ്റ് പോയിന്റ് ഉള്ളവര്‍ വേഗത്തില്‍ രോഗം പിടിപെടാന്‍ സാധ്യത ഉള്ളവരാണെന്നുമായിരുന്നു.എന്നാല്‍ പീക് വൈറേമിയയെക്കാളും സെറ്റ് പോയിന്റിനെക്കാളും കുറവാണ് വൈറല്‍ ലോഡ് എങ്കില്‍ അണുബാധയെ നേരിടാന്‍ പ്രതിരോധ വ്യവസ്ഥയ്ക്ക് കൂടുതല്‍ ശേഷിയുണ്ടാവും എന്നാണ് കണ്ടെത്തല്‍.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ കിട്ടിയ ഡാറ്റയില്‍ നിന്നും മനസ്സിലാകുന്നത് പ്രായം കൂടിയവര്‍ക്കും, മുന്‍പേ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് വൈറസ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതെന്നാണ്. എന്നാല്‍ ചെറുപ്പക്കാരായ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ മരണം , വൈറസുമായുള്ള അധിക സമ്പര്‍ക്കവും രോഗബാധയുടെ ഗുരുതരാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

വുഹാനിലെയും ഇറ്റലിയിലെയും ഡാറ്റകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവഹാനി നേരിട്ടതിന്റെ വലിയ കണക്കുകള്‍ ഇല്ലെങ്കിലും ഈ രോഗബാധ ഉണ്ടായ ആരോഗ്യപ്രവര്‍ത്തകരില്‍ വിവിധ തലത്തിലുള്ള ഗുരുതരാവസ്ഥകളാണ് ഓരോരുത്തര്‍ക്കും കാണപ്പെട്ടത്. അവര്‍ എല്ലാവരും ഒരുപോലെ രോഗാണുവിന്റെ വലിയ അളവുമായി സമ്പര്‍ക്കത്തില്‍ വന്നവരായിട്ടു കൂടി എന്തുകൊണ്ട് ഇപ്രകാരം വ്യത്യസ്ത രീതിയില്‍ ബാധിയ്ക്കപ്പെടുന്നു എന്നതും ചിന്തയ്ക്ക് വിഷയീഭവിയ്ക്കുന്നു.

ഗുരുതരമായി കോവിഡ് 19 ബാധിച്ചവരുടെ ശ്വാസകോശ സ്രവങ്ങളില്‍ ഉണ്ടായിരുന്നത് താരതമ്യേന ലഘുവായ രോഗബാധ ഉണ്ടായിരുന്നവരുടെ സ്രവങ്ങളില്‍ ഉണ്ടായിരുന്നതിന്റെ 60 മടങ്ങ് രോഗാണുവാണ്.വലിയ അളവില്‍ വൈറസിന്റെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ഇടപഴകുന്നവര്‍ സുരക്ഷാ കവചങ്ങള്‍ ധരിയ്‌ക്കേണ്ടത് നിര്‍ണായകമാവുന്നത് ഇവിടെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, ഈ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളോടും നിരത്തിലും ഒക്കെ ജോലിയുടെ ഭാഗമായി ഇറങ്ങേണ്ടി വരുന്നവരെല്ലാം സുരക്ഷാ കവചങ്ങള്‍ ധരിയ്ക്കുക തന്നെ വേണം.

ഇത്തരുണത്തില്‍ മാസ്‌ക് അഥവാ മുഖാവരണം എത്രത്തോളം സുരക്ഷ നല്‍കുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കാം. ഗൗരവതരമായ പഠനങ്ങള്‍ ഈ വിഷയത്തെ കുറിച്ച് നടന്നിട്ടില്ലെങ്കിലും, നടത്തിയ ചില സര്‍വേ ഫലങ്ങള്‍ ഇങ്ങനെ പറയുന്നു: ജനങ്ങള്‍ ഉപയോഗിയ്ക്കുന്ന ഒരു സാധാരണ മാസ്‌ക്, കൊറോണ വൈറസ് സ്രവ കണങ്ങളേയും ഏറോസോളുകളെയും 100 % ഫലപ്രദമായി തടയുന്നു എന്ന് തന്നെയാണ് ഏപ്രില്‍ മൂന്നിന് നേച്ചര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത്.

ഈ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചവരില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ 17-ഉം മറ്റു വൈറസുകള്‍ ബാധിച്ചവര്‍ 96 പേരുമായിരുന്നുവെങ്കിലും മാസ്‌ക് ധരിയ്ക്കുന്നത് കൊറോണ വൈറസ് വ്യാപനത്തെ വലിയ അളവില്‍ ചെറുക്കും എന്നത് തന്നെയാണ് സത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (7 minutes ago)

പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ അടുത്ത പത്തു ദിവസത്തേക്കുള്ള  (28 minutes ago)

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (41 minutes ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (1 hour ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (2 hours ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (2 hours ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (2 hours ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (3 hours ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (3 hours ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (3 hours ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (3 hours ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (3 hours ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (4 hours ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (4 hours ago)

Malayali Vartha Recommends