Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കൊറോണയ്‌ക്കെതിരെ ഫേസ്മാസ്‌ക് ഫലപ്രദമാകുന്നത് എന്തുകൊണ്ട് ?

07 APRIL 2020 05:59 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ഉള്ളപ്പോള്‍ ധരിയ്ക്കാനുള്ളതാണ് ഫേസ് മാസ്‌ക് എന്ന സങ്കല്പം മാറുന്നു . ഇന്നിപ്പോള്‍ ലോകമെമ്പാടുമുള്ള ഹെല്‍ത്ത് ഏജന്‍സികള്‍ ഫേസ് മാസ്‌ക് ധരിയ്ക്കുവാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. വീട്ടില്‍ ഉണ്ടാക്കിയ മുഖാവരണമായാല്‍ പോലും അത് കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരം നിര്‍ദേശങ്ങള്‍ വരുന്നത് എന്ന കാര്യം വ്യക്തമാണ്.

മാസ്‌കുകള്‍ എന്തുകൊണ്ട് നിര്‍ണായകമാവുന്നു എന്ന കാര്യം മനസ്സിലാകണമെങ്കില്‍ , കൊറോണ വൈറസ് വ്യാപിയ്ക്കുന്നത് എങ്ങനെയെന്നും , വൈറസുമായുള്ള സമ്പര്‍ക്കത്തിന്റെ വിവിധ തലങ്ങള്‍ എന്താണെന്നും മനസ്സിലാക്കണം.

ശ്വാസകോശത്തില്‍ നിന്നുള്ള കുഞ്ഞു സ്രവകണികകളിലൂടെയാണ് വൈറസ് പരക്കുന്നത് എന്ന കാര്യം നാം അറിയണം. ഒന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് തെറിയ്ക്കുന്ന ശ്വാസകോശത്തില്‍ നിന്നുള്ള സ്രവ കണികകള്‍ വായുവില്‍ ആറടിയോളം ഉയരത്തില്‍ തെറിയ്ക്കുമെങ്കിലും അവയ്ക്ക് താരതമ്യേന ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ അതിലും ദൂരേയ്ക്ക് പോകുന്നതിന് മുന്‍പ് അത് താഴേയ്ക്ക് പതിയ്ക്കും.

എന്നാല്‍ കൊറോണ വൈറസിന് എയ്‌റോസോള്‍ ട്രാന്‍സ്മിഷന്‍ പ്രക്രിയയിലൂടെ പടരാനാവും. എയ്‌റോസോള്‍ പ്രക്രിയ, ശ്വാസകോശ സ്രവ കണികകള്‍ പിന്നെയും വളരെ ചെറിയ ഭാരം കുറഞ്ഞ കണങ്ങളായി മാറുന്ന രീതിയാണ്. 5 മൈക്രോ മീറ്ററിലും താഴെ വ്യാസമുള്ള കണികകളായി ഇവ മാറുമ്പോള്‍ , താഴേയ്ക്ക് പതിയ്ക്കാതെ വായുവില്‍ തന്നെ ദീര്‍ഘനേരം തങ്ങി നില്‍ക്കാന്‍ അതിന് കഴിയും. എങ്കിലും ഏറോസോള്‍ ട്രാന്‍സ്മിഷന്‍ പ്രക്രിയയിലൂടെയല്ല വൈറസിന്റെ വ്യാപനം പ്രധാനമായും നടക്കുന്നത് എന്നത് ആശ്വാസദായകമാണ്.

ഒരു ബൈനറി ഫിനോമെനന്‍ അഥവാ ദ്വന്ദ പ്രതിഭാസം ആണ് കൊറോണ വൈറസ് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. ഒന്നുകില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ അല്ലെങ്കില്‍ വൈറസ് ബാധ ഏറ്റിട്ടില്ലാത്തവര്‍ എന്നിങ്ങനെ രണ്ടു തരക്കാര്‍ ഉണ്ടെങ്കിലും ഓരോ വ്യക്തിയിലും ഉണ്ടാകുന്ന സൂക്ഷ്മ ഭേദങ്ങള്‍ നിരീക്ഷിയ്ക്കേണ്ടതുണ്ട് എന്ന സ്ഥിതിയാണുള്ളത്.

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി ഒരു ന്യൂയോര്‍ക് ജേര്‍ണലിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഗവേഷകര്‍ ഉത്തരം തന്നാല്‍ പ്രതിരോധ നടപടികളും ചികിത്സകളും ഈ വൈറസിനെതിരെ ഫലപ്രദമാണോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിയ്ക്കുമായിരുന്നു.

അണുബാധയ്ക്ക് ഡോസ് കണക്കുണ്ടോ, കൂടുതല്‍ ഡോസ് അണുബാധ ഉള്ളിടത്ത് ചെന്നാല്‍ രോഗം പിടിപെടാന്‍ കൂടുതല്‍ സാധ്യത ഉണ്ടെന്ന് പറയാവുന്ന സാഹചര്യമുണ്ടോ? കൂടുതല്‍ ഡോസ് ഉള്ളിടത്തു നിന്നുള്ള രോഗബാധ കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ളതായിരിയ്ക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് സാധാരണക്കാര്‍.

ഇങ്ങനെയൊക്കെ ചോദിയ്ക്കുന്നവരോട് ഗവേഷകര്‍ക്ക് പറയാനുള്ളത് ഇതാണ്: കൂടുതല്‍ രോഗാണു ഉള്ളിടത്ത് ചെന്നാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതല്‍ ഉള്ള ചില തരം വൈറസ് ഉണ്ടെന്ന് തന്നെയാണ് ഇത് വരെയുള്ള പഠനങ്ങള്‍ വെളിവാക്കുന്നത്. എങ്കിലും അത് പീക് വൈറേമിയ , സെറ്റ് പോയിന്റ് എന്നിങ്ങനെയുള്ള രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണിരിയ്ക്കുന്നത്. വൈറസ് ബാധ ഏറ്റു കഴിഞ്ഞാല്‍ ആ വൈറസിന്റെ എണ്ണം പരമാവധി യില്‍ എത്തുന്ന പോയിന്റ് ആണ് പീക് വൈറേമിയ. അപ്രകാരം പരമാവധിയില്‍ എത്തിയതിനു ശേഷം വൈറസിന്റെ എണ്ണം ഏതു നില വരെ താഴും എന്ന പോയിന്റ് ആണ് സെറ്റ് പോയിന്റ്.

എച്ച് ഐ വി വൈറസിനെ കുറിച്ചുള്ള ഒരു പഠനം പറഞ്ഞത് ഉയര്‍ന്ന പീക് വൈറേമിയ ഉള്ളവര്‍ക്ക് ആ വൈറസിനോട് പോരാടാനുള്ള ശേഷി വളരെ കുറവായിരുന്നെന്നും, അത് പോലെ തന്നെ ഉയര്‍ന്ന സെറ്റ് പോയിന്റ് ഉള്ളവര്‍ വേഗത്തില്‍ രോഗം പിടിപെടാന്‍ സാധ്യത ഉള്ളവരാണെന്നുമായിരുന്നു.എന്നാല്‍ പീക് വൈറേമിയയെക്കാളും സെറ്റ് പോയിന്റിനെക്കാളും കുറവാണ് വൈറല്‍ ലോഡ് എങ്കില്‍ അണുബാധയെ നേരിടാന്‍ പ്രതിരോധ വ്യവസ്ഥയ്ക്ക് കൂടുതല്‍ ശേഷിയുണ്ടാവും എന്നാണ് കണ്ടെത്തല്‍.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ കിട്ടിയ ഡാറ്റയില്‍ നിന്നും മനസ്സിലാകുന്നത് പ്രായം കൂടിയവര്‍ക്കും, മുന്‍പേ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് വൈറസ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതെന്നാണ്. എന്നാല്‍ ചെറുപ്പക്കാരായ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ മരണം , വൈറസുമായുള്ള അധിക സമ്പര്‍ക്കവും രോഗബാധയുടെ ഗുരുതരാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

വുഹാനിലെയും ഇറ്റലിയിലെയും ഡാറ്റകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവഹാനി നേരിട്ടതിന്റെ വലിയ കണക്കുകള്‍ ഇല്ലെങ്കിലും ഈ രോഗബാധ ഉണ്ടായ ആരോഗ്യപ്രവര്‍ത്തകരില്‍ വിവിധ തലത്തിലുള്ള ഗുരുതരാവസ്ഥകളാണ് ഓരോരുത്തര്‍ക്കും കാണപ്പെട്ടത്. അവര്‍ എല്ലാവരും ഒരുപോലെ രോഗാണുവിന്റെ വലിയ അളവുമായി സമ്പര്‍ക്കത്തില്‍ വന്നവരായിട്ടു കൂടി എന്തുകൊണ്ട് ഇപ്രകാരം വ്യത്യസ്ത രീതിയില്‍ ബാധിയ്ക്കപ്പെടുന്നു എന്നതും ചിന്തയ്ക്ക് വിഷയീഭവിയ്ക്കുന്നു.

ഗുരുതരമായി കോവിഡ് 19 ബാധിച്ചവരുടെ ശ്വാസകോശ സ്രവങ്ങളില്‍ ഉണ്ടായിരുന്നത് താരതമ്യേന ലഘുവായ രോഗബാധ ഉണ്ടായിരുന്നവരുടെ സ്രവങ്ങളില്‍ ഉണ്ടായിരുന്നതിന്റെ 60 മടങ്ങ് രോഗാണുവാണ്.വലിയ അളവില്‍ വൈറസിന്റെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ഇടപഴകുന്നവര്‍ സുരക്ഷാ കവചങ്ങള്‍ ധരിയ്‌ക്കേണ്ടത് നിര്‍ണായകമാവുന്നത് ഇവിടെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, ഈ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളോടും നിരത്തിലും ഒക്കെ ജോലിയുടെ ഭാഗമായി ഇറങ്ങേണ്ടി വരുന്നവരെല്ലാം സുരക്ഷാ കവചങ്ങള്‍ ധരിയ്ക്കുക തന്നെ വേണം.

ഇത്തരുണത്തില്‍ മാസ്‌ക് അഥവാ മുഖാവരണം എത്രത്തോളം സുരക്ഷ നല്‍കുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കാം. ഗൗരവതരമായ പഠനങ്ങള്‍ ഈ വിഷയത്തെ കുറിച്ച് നടന്നിട്ടില്ലെങ്കിലും, നടത്തിയ ചില സര്‍വേ ഫലങ്ങള്‍ ഇങ്ങനെ പറയുന്നു: ജനങ്ങള്‍ ഉപയോഗിയ്ക്കുന്ന ഒരു സാധാരണ മാസ്‌ക്, കൊറോണ വൈറസ് സ്രവ കണങ്ങളേയും ഏറോസോളുകളെയും 100 % ഫലപ്രദമായി തടയുന്നു എന്ന് തന്നെയാണ് ഏപ്രില്‍ മൂന്നിന് നേച്ചര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത്.

ഈ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചവരില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ 17-ഉം മറ്റു വൈറസുകള്‍ ബാധിച്ചവര്‍ 96 പേരുമായിരുന്നുവെങ്കിലും മാസ്‌ക് ധരിയ്ക്കുന്നത് കൊറോണ വൈറസ് വ്യാപനത്തെ വലിയ അളവില്‍ ചെറുക്കും എന്നത് തന്നെയാണ് സത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (2 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (5 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (5 hours ago)

Malayali Vartha Recommends