ട്യൂബര്‍കുലോസിസ് നിന്നും കുഞ്ഞുങ്ങളെ എളുപ്പത്തിൽ രക്ഷിക്കാം
കുട്ടികളുടെ ആരോഗ്യം മാതാപിതാക്കള്‍ക്ക് എന്നും ആശങ്കയുളവാക്കുന്നു. എത്ര സൂക്ഷിച്ചാലും പലപ്പോഴും കുട്ടികള്‍ രോഗം വന്നുകൊണ്ടേയിരിക്കും.പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് രോഗം പിടിപെടുന്നു. അടുത്ത കാലം വരെ ഭാരതത്തില്‍ ഭയപ്പാട് ഉണര്‍ത്തിയ ഒരു രോഗമാണ് ടിബി അഥവാ ട്യൂബര്‍കുലോസിസ്.
ഓരോ വര്‍ഷവും രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്ക് ടിബി വരുന്നു. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ രണ്ടു വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാം.
നല്ല മരുന്നുകളും നല്ല ചികില്‍സയും ഇപ്പോള്‍ ലഭ്യമാണ്. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് ടിബി അപകടകരമായിത്തന്നെ തുടരുന്നു. അതുകൊണ്ടു ടിബിയില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ടിബി അഥവാ ട്യൂബര്‍കുലോസിസ്. ശ്വാസകോശത്തിനെയാണ് രോഗാണു ആദ്യം ആക്രമിക്കുന്നത്. പിന്നീട് രക്തത്തില്‍ കൂടി അത് ശരീരത്തിലെമ്ബാടും വ്യാപിക്കുന്നു. ശ്വാസകോശത്തിലെ രോഗാണു ബാധയെ പ്രാഥമിക ഘട്ടം എന്നു വിളിക്കാം.
രണ്ടാം ഘട്ടത്തില്‍ രോഗം നട്ടെല്ല്, തലച്ചോറ്, കിഡ്നി എന്നിവയ്ക്കു പുറമെ രക്തത്തിലെ മജ്ജയെയും ബാധിക്കുന്നു. ടിബി വായുവില്‍ കൂടി പകരുന്ന ഒരു രോഗമാണ്. ഒരു രോഗി സംസാരിക്കുമ്പോഴോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴോ രോഗാണു വായുവില്‍ കലരുന്നു.
പിന്നീട് അത് ആരോഗ്യവാനായ ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യത കുറവാണ്. കുടുസ്സു മുറികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ കൂടുതലായി ഈ രോഗത്തിനു അടിമപ്പെടുന്നത് അങ്ങനെ ആണ്. രോഗാണു ഉള്ളില്‍ പ്രവേശിച്ചിട്ടും രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ ഉണ്ട്.
ഇത് ലാറ്റന്റ് ടിബി എന്നു അറിയപ്പെടുന്നു. രോഗലക്ഷണങ്ങള്‍ മുഴുവനായി കാണിക്കുന്നത് ആക്ടീവ് ടിബി ആണ്. ലാറ്റന്റ് ടിബി പകരാനുള്ള സാധ്യത നന്നെ കുറവാണ്.പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടെങ്കിലും രോഗിയുമായി സ്ഥിരം സമ്ബര്‍ക്കത്തില്‍ വന്നാല്‍ രോഗം പകരും. അമ്മ രോഗിയാണെങ്കില്‍ മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ മാത്രം കുഞ്ഞിന് പാല്‍ കൊടുക്കുക. അല്ലെങ്കില്‍ മുലപ്പാലിലൂടെ രോഗം പകരും.
https://www.facebook.com/Malayalivartha