പൂക്കി മുഖ്യന്റെ മോഡിഫിക്കേഷൻ ഐഡിയ പാളി; ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം... വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ യുഡിഎഫ് നടത്തിയ വലിയ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു വാഹന മോഡിഫിക്കേഷൻ. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പല തവണ പ്രഖ്യാപനങ്ങൾ നടത്തി. എന്നാൽ അതൊന്നും നടപ്പിലാകാൻ പോകുന്ന എന്നതിന് ഒരു ക്ലാരിഫിക്കേഷൻ വന്നിരിക്കുകയാണ് ഇപ്പോൾ.
വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ രേഖാമൂലം മറുപടി നല്‍കി.
വാഹനങ്ങളുടെ ഘടനയിലും എൻജിനിലും വരുത്തുന്ന മാറ്റങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ മോട്ടോർ വെഹിക്കിൾ ആക്ട് ആണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. വാഹനം നിർമിച്ച കമ്പനി നൽകുന്ന സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. സുരക്ഷാ കാരണങ്ങളാൽ വാഹനങ്ങളിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
നിർദിഷ്ട കാര്യങ്ങളിൽ മാത്രമാണ് വാഹനങ്ങൾക്ക് രൂപമാറ്റം അനുവദിച്ചിട്ടുള്ളത്. വ്യത്യസ്ത ഇന്ധനമോ അതിന്റെ ഊർജസ്രോതസ്സോ ഉപയോഗിക്കുന്നതിന് എഞ്ചിനിലോ അതിന്റെ ഭാഗങ്ങളിലോ മാറ്റം വരുത്താം, പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാം, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാനാകുന്നവിധം മാറ്റംവരുത്തുക - തുടങ്ങിയ മാറ്റങ്ങൾ മാത്രമേ അനുവദിക്കാനാകൂ എന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.
https://www.facebook.com/Malayalivartha






















