Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വീഡനെ കണ്ടു പഠിക്കാം, 'മാലിന്യഇന്ധനം' ഇല്ലാത്തതിനാല്‍ ഇറക്കുമതി അയല്‍രാജ്യങ്ങളില്‍ നിന്ന്

12 DECEMBER 2016 11:20 AM IST
മലയാളി വാര്‍ത്ത

മാലിന്യം സംസ്‌ക്കരണം ഇന്ന് ലോക രാജ്യങ്ങള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. എന്നാല്‍ സ്വീഡന്‍ എന്ന രാജ്യത്തിന് ഇതൊരു വെല്ലുവിളിയല്ല. മാലിന്യം തീര്‍ന്നാല്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് അവര്‍ മാലിന്യം ഇറക്കുമതി ചെയ്യും. മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ ആവശ്യത്തിനു മാലിന്യം ഇല്ലാതെ വന്നതോടെയാണ് സ്വീഡന്റെ തീരുമാനം.

മാലിന്യനിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. സ്വീഡനില്‍ ജൈവ ഇന്ധനത്തിനു പകരമായിട്ടാണ് മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് സ്വീഡനിലെ കടുത്ത ശൈത്യകാലത്ത് വീടുകളില്‍ ചൂട് പകരുന്നത്.

അത്യാധുനികമായ മാലിന്യ പ്ലാന്റുകളുള്ള സ്വീഡനില്‍, ചപ്പുചവറുകള്‍ കിട്ടാതായാല്‍ ഈ യന്ത്രസാമഗ്രികളെല്ലാം തുരുമ്‌ബെടുത്തുപോകുമല്ലോ എന്ന ആശങ്കയാണ് ഇറക്കുമതിക്ക് പ്രേരിപ്പിക്കുന്നത്. മാലിന്യത്തില്‍നിന്ന് വൈദ്യുതിയടക്കം ഉത്പാദിപ്പിച്ച് മാലിന്യ സംസ്‌കരണത്തിന് പുതിയ ദിശാബോധം നല്‍കിയ രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍.

പൗരബോധമുള്ള ജനങ്ങള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയുമില്ല. കഴിഞ്ഞവര്‍ഷം ഒരു ശതമാനം ഗാര്‍ഹിക മാലിന്യങ്ങള്‍ മാത്രമാണ് സ്വീഡനില്‍ നിലത്തുനിന്ന് ശേഖരിക്കപ്പെട്ടത്. ഇത്രയേറെ സൂക്ഷ്മതയോടെ ഈ വിഷയത്തെ നേരിട്ട സര്‍ക്കാരും ജനങ്ങളുമാണ് സ്വീഡന്റെ വിജയത്തിന്റെ രഹസ്യവും. മാലിന്യം ശരിയാംവിധം സംസ്‌കരിക്കപ്പെട്ടില്ലെങ്കില്‍ അത് പ്രകൃതിക്കുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് സ്വീഡിഷ് ജനത ബോധവാന്മാരാണെന്ന് സ്വീഡിറ് വേസ്റ്റ് മാനേജ്‌മെന്റ്‌സിന്റെ ഡയറക്ടര്‍ ഓഫ് കമ്യൂണിക്കേഷന്‍ അന്ന-കാരിന്‍ ഗ്രിപ്വാള്‍ പറയുന്നു. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത ധാരണയും ജാഗ്രതയുമല്ല അത്. വര്‍ഷങ്ങളോളം അവരെ ഉപദേശിച്ചും കാര്യങ്ങള്‍ ബോധവല്‍ക്കരിച്ചുമാണ് ഗുണപരമായ ഈ മാറ്റത്തിലേക്ക് സ്വീഡിഷ് ജനതയെ എത്തിച്ചത്. അലക്ഷ്യമായി വലിച്ചെറിയപ്പെട്ട ഒരു മാലിന്യം പോലും സ്വീഡനില്‍ കാണാനാകില്ലെന്നും അവര്‍ പറയുന്നു.

സ്വീഡനിലെ അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേറെയും സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവിടെ മാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന ഊര്‍ജം, ദേശീയ ഹീറ്റിങ് നെറ്റ്വര്‍ക്കില്‍ സംഭരിക്കപ്പെടും. അതിശൈത്യത്തിന്റെ നാളുകളില്‍ വീടുകളെ ചൂടുപിടിപ്പിക്കുന്നതിനായി ഈ ഊര്‍ജം വിനിയോഗിക്കുകയും ചെയ്യും. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വെറുതെ കിടക്കാതിരിക്കുന്നതിനും, ഊര്‍ജ സംഭരണത്തിനും വേണ്ടിയാണ് മറ്റു രജ്യങ്ങളില്‍നിന്ന് ചപ്പുചവറുകള്‍ ഇറക്കുമതി ചെയ്യാന്‍ സ്ീഡന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (15 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (42 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (45 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends