Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം..സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുന്നു.. കണ്ണൂരിന്റെ മലയോര മേഖലയിലും കനത്ത മഴയാണ്..താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി..


വീണ്ടും സ്ഫോടനം..പാക്കിസ്ഥാനില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നടന്ന സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ 25 ആയി..മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ..


സങ്കടക്കാഴ്ചയായി.... ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം

ജെസ്‌ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര പോക്സോ തടവുകാരൻ: പത്തനംതിട്ട സ്വദേശിയ്ക്കയായി തെരച്ചിൽ....

19 FEBRUARY 2023 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ജസ്‌ന തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിൽ തടവുകാരൻ. സഹതടവുകാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിർണായക മൊഴി സിബിഐയ്ക്ക് യുവാവ് നൽകി. ജയിലിൽ ഒരുമിച്ച് കഴിയുമ്പോൾ ജസ്‌നയെക്കുറിച്ച് സഹതടവുകാരൻ പറഞ്ഞിരുന്നു. ജയിലിൽ മോചിതനായ ശേഷം ഒളിവിൽ പോയതിനാൽ ഇയാളെ പിന്നീട് കണ്ടെത്താനായില്ല. ജസ്‌നയെ കാണാതായി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പൂജപ്പുര ജയിലിലെ പ്രതി സഹതടവുകാരനെക്കുറിച്ച് മൊഴി നൽകാൻ തയ്യാറായത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഈ രണ്ട് അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിരുന്നില്ല. ഇപ്പോഴും ആ തിരോധാനത്തിൽ ദുരൂഹത തുടരുകയാണ്. സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് പിടിവള്ളിയായി ജയിൽ തടവുകാരന്റെ മൊഴി പുറത്ത് വന്നത്. പോക്സോ കേസിൽ തടവിൽ കഴിയുന്ന പ്രതിയാണ് സഹ തടവുകാരനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ജയിൽ സൂപ്രണ്ടിനോട് ആണ് പ്രതി വെളിപ്പെടുത്തൽ നടത്തിയത്.

എന്റെ കൂടെ കൊല്ലം ജയിലിൽ കഴിഞ്ഞ ഒരു തടവുകാരന് ജെസ്‌നയെ കുറിച്ച് ചില കാര്യങ്ങൾ അറിയാം. ഈ വെളിപ്പെടുത്തലിന് പിന്നാലെ സിബിഐ ജയിലിൽ എത്തി തടവുകാരന്റെ മൊഴി എടുക്കുകയായിരുന്നു. യുവാവ് നൽകിയ സഹതടവുകാരനായ പത്തനംതിട്ട സ്വദേശിയുടെ മേൽവിലാസത്തിൽ സിബിഐ അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഒളിവില്ലെന്നാണ് വിവരം.

ഈ സംഭവം കൊല്ലം ജയിലിൽ വച്ചാണ് നടക്കുന്നത്. പോക്സോ കേസ് പ്രതി ഇപ്പോൾ പൂജപ്പുര ജയിലിൽ തടവിൽ കഴിയുകയാണ്. കൊല്ലം ജില്ലാ ജയിലിൽ കഴിയുമ്പോൾ ഒപ്പമെത്തിയത് മോഷണക്കേസ് പ്രതിയാണ്. ജെസ്‌നയുടെ തിരോധാനത്തിൽ ഇയാൾക്ക് എന്തെങ്കിലും പങ്കുള്ളതായി വിവരം ഇല്ലെങ്കിലും കച്ചിത്തുരുമ്പായ ഈ വെളിപ്പെടുത്തലുമായി ബന്ധിപ്പിച്ചായിരിക്കും ഇനി മുന്നോട്ടുള്ള അന്വേഷണം നടക്കുന്നത്. ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ പുരോഗമിപ്പിക്കുന്നതിനിടെ ജെസ്നയ്ക്കായി നോട്ടീസും പുറത്തിറക്കിരുന്നു. അതായത്, 149 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് തിരിച്ചറിയാൻ സഹായിക്കുന്ന അടയാളമായി നോട്ടീസ് ഇറക്കിയത്. ഇതിനുപുറമെ ജെസ്‌ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലില്‍ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നു.

ജസ്‌ന മരിച്ചിട്ടില്ല എന്നു തന്നെയാണ് സിബിഐ ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതടക്കം സിബിഐയുടെ ഇടപെടല്‍ ഈ കേസില്‍ നേരത്തെ മുതലുണ്ട്. മാത്രമല്ല കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനം ഗൗരവമെറിയതാണെന്നും ഇതിന് പിന്നില്‍വലിയ കണ്ണികള്‍ ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്തതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാനും അതീവ രഹസ്യമായാണ് കേസ് സിബിഐ വഴി നീങ്ങുന്നത്.

 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വലിയ രീതിയില്‍ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്‌ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.

മിസ്സിംഗ് ആവുന്നതിന് മുമ്പ് വീടിന്റെ വരാന്തയില്‍ ഇരുന്ന് ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്‌നയെ ആരും കണ്ടിട്ടില്ല.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണ്ടെത്താന്‍ കഴിയാതായതോടെ പല കഥകളും പ്രചരിച്ചിരുന്നു. ബംഗളൂരു തമിഴ്‌നാട് എന്നിവിടങ്ങളില്‍ ജസ്‌നയെ കണ്ടു. എന്നതടക്കം അജ്ഞാത മൃതദേഹങ്ങള്‍ പോലും അന്വേഷണ സംഘത്തെ വെട്ടിലാക്കി. മാത്രമല്ല ജെസ്‌ന വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി രാജ്യം വിട്ടെന്നും ഇസ്ലാമിക് സംഘടനകള്‍ പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നു എന്നൊക്കെയുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു.

സിനിമയെ പോലും വെല്ലുന്ന ജെസ്‌ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്‌നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു. എങ്കിലും പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന് പോലീസ് ഉറപ്പിച്ചിരുന്ന. ഇതു തന്നെയാണ് ഇപ്പോള്‍ സിബിഐയും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ  (37 minutes ago)

ധര്‍മ്മസ്ഥലയില്‍ ഇഡി വരുന്നു  (40 minutes ago)

Pakistan- ചാവേറാക്രമണമെന്ന് സംശയം  (44 minutes ago)

ഗതാഗതക്കുരുക്ക് ജാഗ്രത പാലിക്കണമെന്ന് പോലീസ്  (52 minutes ago)

യുവാവിന് ദാരുണാന്ത്യം..  (53 minutes ago)

എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും; സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റ  (59 minutes ago)

ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം; സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

ചരിത്രത്തില്‍ ആദ്യമായി പവന് 78,000 രൂപ കടന്നു....  (1 hour ago)

ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെ  (1 hour ago)

ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലേക്ക് ...  (1 hour ago)

റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തിരുവനന്തപുരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു...  (1 hour ago)

ട്രംപിനെ ഗോൾഫ് കളിക്കാൻ വെല്ലുവിളിച്ചു അധിക്ഷേപം  (1 hour ago)

അടുപ്പുക്കൂട്ടി ഏമാന്മാർക്ക് അന്നനാളത്തിൽ പൊട്ടിച്ച് ജയശങ്കർ..!ഷാജനെ ഉപദേശിക്കാൻ ഇറങ്ങിയതാ മൊത്തത്തിൽ തെറിച്ചു  (1 hour ago)

മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാന സംഭരിക്കുന്ന നെല്ലിൻ്റെ വില നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല; സംസ്ഥാന സർക്കാർ ഉൽപാദന ബോണസ് മുൻകൂർ നൽകാൻ തീരുമാനിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ  (2 hours ago)

യുവാവ് മുങ്ങി മരിച്ചു.  (2 hours ago)

Malayali Vartha Recommends