Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...

സി.എം.രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാതെ നിയമസഭയിലെത്തിയപ്പോൾ കൊച്ചിയിലിരുന്ന് ഇ.ഡി യുടെ മറു നീക്കം.... അത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ നീക്കങ്ങളെല്ലാം രഹസ്യമാക്കി സൂക്ഷിക്കാനാണ് ഇ.ഡിയുടെ നീക്കം...

28 FEBRUARY 2023 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

 

 


ഇത്തരം ഒരു നീക്കം ഒരിക്കലും രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തി തീർക്കാൻ ഇ.ഡി. ആഗ്രഹിക്കുന്നില്ല. സംഭവം കേന്ദ്ര സർക്കാരിനും ബിജെപി രാഷ്ട്രീയത്തിനും പഴി കേൾപ്പിക്കും എന്നതിനാൽ തന്ത്രപരമായ നീക്കങ്ങളാണ് ഇ.ഡി. നടത്തുന്നത്. സംഭവം വൻ വിവാദമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷമായിരിക്കും പുതിയ നീക്കം. എന്നാൽ ഇ ഡി യെ പോലൊരു അന്വേഷണ ഏജൻസിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല.ഇ.ഡിക്ക് അന്വേഷണ സ്വാതന്ത്യം ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

സി.എം.രവീന്ദ്രനെ വിളിച്ചു വരുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ഇ.ഡി പുതിയ നീക്കത്തിലേക്ക് കടന്നത്.രവീന്ദ്രൻ വരാത്തത് മുഖ്യ മന്ത്രി പറഞ്ഞിട്ടാണെന്നാണ് ഇ.ഡി.കരുതുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഐ.എഎസുകാരായ ജീവനക്കാരുണ്ട്. അവരാണ് നിയമസഭയിലെ കാര്യങ്ങൾ നോക്കുന്നത്. എന്നിട്ടും രവീന്ദ്രന് നിയമസഭയിൽ എന്താണ് തിരക്ക് എന്നാണ് ഇ.ഡി. ചോദിക്കുന്നത്. രവീന്ദ്രൻെറ അനുസരണകേട്
ഇ.ഡിയെ വല്ലാതെ പ്രകോപിപ്പിച്ചു. അങ്ങനെയാണ് അവർ ആ തീരുമാനത്തിലേക്ക് നീങ്ങിയത്.

 

 

 

 

ഇ ഡിയുടെ തീരുമാനം എ.കെ.ജി. സെൻ്ററിൻ്റെ നെഞ്ചകം പൊള്ളിക്കുമെന്ന് ഇ.ഡി കരുതുന്നില്ല. കാരണം മുഖ്യമന്ത്രിക്ക് വരുന്നതെല്ലാം ഏറ്റെടുക്കാൻ പാർട്ടി തയ്യാറല്ല. പാർട്ടിയും ഏറ്റെടുക്കാൻ തയ്യാറാവില്ല. കാരണം സ്വർണ്ണകടത്തിലെ കള്ള കഥകൾ അവർക്കും ഹൃദിസ്ഥമാണ്.പിന്നെ ആരായിരിക്കും വേദനിക്കുക? അത് ക്ലിഫ് ഹൗസിൽ ഉള്ളവർ മാത്രമായിരിക്കുമെന്ന് ഇ.ഡി.കരുതുന്നു.

എന്താണ് ആ ഞ്ഞെട്ടിക്കുന്ന നീക്കം? മുഖ്യമന്ത്രിയുടെ മകനെയും മകളെയും വിളിച്ചു വരുത്താനാണ് ഇ.ഡി.ആലോചിക്കുന്നത്. ഇത് കേരളത്തെ പിടിച്ചുകുലുക്കുമെന്ന് ചില കേന്ദ്രങ്ങൾ അറിയിച്ചെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് ഇ.ഡി.കരുതുന്നത്. സ്വപ്ന സുരേഷിൻെറ മൊഴിയിൽ വ്യക്തത വരുത്താതിരിക്കാൻ കഴിയില്ലെന്നാണ് ഇ.ഡി.പറയുന്നത്.

സ്വപ്നയുടെ മൊഴിയിൽ മകൾ വീണയും മകൻ വിവേകും ആരോപണ വിധേയരാണ്. അതുെ കൊണ്ടു തന്നെ അവരുടെ മൊഴി എടുക്കണം. മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൻ്റെ ഇരട്ടിയാണ് സ്വപനയുടെ മൊഴികൾ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഏറ്റവുമൊടുവിൽ രംഗത്തെത്തിയത് അടുത്ത കാലത്താണ്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചു. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

‘‘കേസ് അന്വേഷിക്കുന്ന ഇഡി കൃത്യമായ പാതയിൽ തന്നെയാണെന്ന് അറിയുന്നതിൽ സന്തോഷം. ശിവശങ്കർ സാർ അറസ്റ്റിലായത് ദുഃഖകരമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയേയും പുറത്തുകൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം’ – സ്വപ്ന സുരേഷ് പറഞ്ഞു.

 

 

 

 

 

‘‘കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവരാണ് മുഖ്യമന്ത്രിയും ഭാര്യയും മകളും. ഇവരെല്ലാം ഇനി വെളിച്ചത്തേക്കു വരും. ഒരു പ്രധാനപ്പെട്ട ആളേക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം.രവീന്ദ്രൻ. എല്ലാ വമ്പൻ സ്രാവുകളും അധികം വൈകാതെ കുടുങ്ങും. അതു തീർച്ചയാണ്. എനിക്ക് ജയിലിൽ കിടക്കാൻ മടിയില്ല. പക്ഷേ, ഈ പറയുന്നവരെല്ലാം എന്റെ കൂടെ ജയിലിലേക്കു വരുമെന്ന് ഞാൻ ഉറപ്പാക്കും.’ – സ്വപ്ന പറഞ്ഞു. ഇതിൽ വമ്പൻ സ്രാവ് എന്നുദ്ദേശിക്കുന്നത് ക്ലിഫ് ഹൗസിലെ അംഗങ്ങളെയാണ്.

 

 

 

‘രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി എന്തൊക്കെ സംഭവിച്ചാലും അതു സമ്മതിക്കുകയുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താൽ കേരളത്തെ വിറ്റുതുലയ്ക്കാനുള്ള പല പദ്ധതികളും പുറത്തുവരും. കമല മാഡം, മകൾ വീണ, മകൻ.. യുഎഇയിൽ ഇരുന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല അഴിമതികളും പുറത്തുവരും’ – സ്വപ്ന പറഞ്ഞു. സ്വപനയുടെ മൊഴി അനുസരിച്ച് മുഖ്യമന്ത്രിയുടെ മക്കളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി പറയുന്നത്.

 

 

 

തത്കാലം ഇക്കാര്യം രഹസ്യമാക്കി സൂക്ഷിക്കാനാണ് ഇ ഡി ആലോചിക്കുന്നത്. മുമ്പും കേരളത്തിൽ മന്ത്രിമാരായിരുന്ന പലരുടെയും മൊഴി വിജിലൻസ് ഔദ്യോഗിക വസതിയിലെത്തിശേഖരിച്ചിട്ടുണ്ട്. . എന്നാൽ ഇ ഡി മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കുന്നത് ആദ്യമായിട്ടാണ്.

 

 

എൻ ഐ എ യിലേക്ക് അടുത്ത കാലത്ത് നിയമിതനായ ഒരുദ്യോഗസ്ഥനെ ഉപയോഗിച്ച് ഉറ്റവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ പിണറായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഈ ഐ.പി.എസ്.ഉദ്യോഗസ്ഥൻ ദീർഘകാലം കേരളത്തിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന് മർമ്മ പ്രധാനമായ തസ്തികകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നത്. അതിൻെറ പ്രത്യുപകാരം എന്ന നിലയിൽ തന്നെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.


മൊഴിയെടുക്കാതിരുന്നാൽ ഇ ഡി ക്കെതിരെ ആരോപണം ഉയരുമെന്ന് മനസിലാക്കിയാണ് പുതിയ നീക്കം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇ ഡി യുടെ തലയിൽ സ്വപ്ന ചാരിയതോടെയാണ് ദേശീയ ഏജൻസിയുടെ നീക്കം.


മുഖ്യമന്ത്രിയുടെ മക്കളെ ചോദ്യം ചെയ്യാനുള്ള തീരുമാനം ഇങ്ങനെയുണ്ടായതാണെ

ന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ നടക്കുന്ന അന്വേഷണം എന്തായെന്ന് കേന്ദ്ര

സർക്കാർ അന്വേഷിച്ചിരുന്നു. പിണറായിക്ക് ചില കേന്ദ്രങ്ങളിലുള്ള അമിതമായ സ്വാധീനമാണ് അന്വേഷണം മരവിപ്പിക്കാനുള്ള കാരണമെന്ന പ്രചരണം വ്യാപകമാണ്. വരുന്ന ദിവസങ്ങളിൽ സ്വപ്ന കൂടുതൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുമെന്ന് ഏജൻസി മനസിലാക്കുന്നു.


സ്പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞത് മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യം വച്ചാണ്. ഇതു വരെ ശിവശങ്കറിൽ മാത്രം ഒതുങ്ങി നിന്ന ആരോപണമാണ് ഇത്.


മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു.


കോടതിയിൽ നൽകിയ 164 മൊഴിയിൽ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് ഞാൻ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് പിന്നാല ചില കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചതോടെയാണ് ഗൂഢാലോചനാ കേസിൽ അടക്കം പെടുത്തിയത്.


കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ അമേരിക്കൽ കമ്പനിയായ സ്പ്രിംങ്ക്ളറിന് വിൽപ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടിൽ വരുമ്പോഴാണ് എന്നോട് ശിവശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇഡിയുടെ കയ്യിൽ ഇക്കാര്യങ്ങളിൽ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചർച്ചകളുടെ തെളിവുകൾ , കെ റെയിൽ, സ്പ്രിംങ്ക്ളർ രേഖകൾ, വാട്സ് ആപ്പ് ചാറ്റുകൾ അടക്കം ഇഡിക്ക് തെളിവായി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകൾക്ക് വേണ്ടി നടത്തിയ ഇടപെടൽ, അന്നത്തെ സ്പീക്കറുടെ ഇടപെടൽ അടക്കമുള്ള തെളിവുകൾ ഇഡിയുടേയും എൻഐഎയുടേയും കൈവശമുണ്ട്.


ശവശങ്കറിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിഞ്ഞത്. കൺസൾട്ടൻസി സ്ഥാപനങ്ങളെയാണ് ഇവർ പല പ്രൊജക്ടുകൾക്കും കൊണ്ടുവരുന്നത്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവർക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് ചെയ്തത്. സ്പേസ് പാർക്കിൽ എന്നെ നിയമിച്ചതും കമ്മീഷൻ ഇടപാടുകൾക്ക് വേണ്ടിയാണ്. കമ്മീഷൻ വിലപേശലുകൾ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകൾ വീണയും ശിവശങ്കറും ചേർന്ന് കെപിഎംജിക്ക് പ്രൊജക്ട് നൽകില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നൽകുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകൾ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചർച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നൽകിയിട്ടുണ്ട്. അത് ചോർന്നുവെന്ന വിവരം വരുന്നുണ്ട്. പക്ഷേ ഇക്കാര്യത്തിൽ വ്യക്തതയില്ല. ബംഗ്ലൂരിവിലേക്ക് കേസ് മാറ്റിയാലേ ശരിയായ രീതിയിൽ അന്വേഷണം നടക്കൂ. സ്വപ്ന പറഞ്ഞു.


രവീന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും ഇ.ഡി നടത്തുന്നുണ്ട്. ഇല്ലെങ്കിൽ ഇ. ഡിക്ക് നാണക്കേടാവും. മുഖ്യമന്ത്രി ചില സ്വാധീനങ്ങൾ ഉറപ്പിക്കാൻ വേണ്ടി മാത്രമാണ് രവീന്ദ്രനെ തിങ്കളാഴ്ച ഇ ഡിക്ക് മുന്നിൽ അയക്കാതിരുന്നത്. വരും ദിവസങ്ങളിൽ റൂട്ട് ക്ലിയർ ആകുമെന്ന് സി.എം. രവീന്ദ്രൻ കരുതുന്നു. പിണറായിയുടെ ഓപ്പറേഷൻ വിജയിക്കുമോ എന്ന് രണ്ടു ദിവസത്തിനറിയാം. ഡൽഹിയിലെ കീ കോൺടാക്റ്റുകൾ പിണറായിക്ക് നേരെ കൈമലർത്തിയെന്നും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍...  (9 minutes ago)

ഭാര്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...  (16 minutes ago)

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി  (31 minutes ago)

ഇനിയാണല്ലോ കളി... തുടര്‍ച്ചയായ തഴയലുകള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി; ഐപിഎല്ലില്‍ നല്ല കളിക്കാരനായും ക്യാപ്റ്റനായും തിളങ്ങിയ സഞ്ജുവിന് ഇത് അഭിമാന നിമിഷം; കീപ്പറായ  (1 hour ago)

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ്... ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല  (1 hour ago)

താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച കൊല്ലം പള്ളിത്തോട്ടം സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി  (1 hour ago)

വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയ  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹ  (2 hours ago)

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ... ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഒമ്പതിന്  (2 hours ago)

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്....  (2 hours ago)

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴ  (3 hours ago)

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്  (3 hours ago)

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കുണ്ടറയിലെ ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ജീവനക്കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്ക്  (3 hours ago)

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....  (5 hours ago)

Malayali Vartha Recommends