Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..


കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു..പാകിസ്ഥാനിലും ദുരന്തം..സെപ്റ്റംബർ 2 വരെ കനത്ത മഴ പെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു..1,700 ഗ്രാമങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്..


ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..


ആര്‍ത്തലച്ചുപെയ്യുന്ന മഴ..കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും മേഘവിസ്ഫോടനം.. മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്..വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..

തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ വാർത്ത

05 MARCH 2023 11:15 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ മയക്കുമരുന്ന് നല്‍കി തന്റെ മകളെ  സഹപാഠി  പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ  വാർത്തയുടെ പേരിൽ ഏഷ്യാനെറ്റിനു മുകളിൽ കുതിരകേറുന്നവർ ഈ വാർത്തകൂടി ഒന്ന് കാണുക..  പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛനാണെന്നും ഇയാളുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയാള്‍ മുംബൈയിൽ അറസ്റ്റിലായിട്ടുണ്ടെന്നും കഴിഞ്ഞവർഷം ആഗസ്റ്റ് 12ന്    മാതൃഭൂമി ദിനപത്രം കണ്ണൂർ എഡിഷനിൽ  സീനിയര്‍ റിപ്പോര്‍ട്ടറായ  രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ വാർത്ത നൽകിയിരുന്നു..  അറസ്റ്റിലായ വാര്‍ത്ത നൽകിയതിൻറെ പേരിൽ തനിക്കെതിരെ അയാൾ കേസ് നൽകിയിരുന്നതായും രാധാകൃഷ്ണൻ  മീഡിയാ വാട്സപ്പ് ഗ്രൂപ്പിൽ കുറിച്ചിട്ടുണ്ട്..
'കേസിന്റെ വിചാരണ ആവുമ്പോഴേക്കും കുട്ടിയെ മാനസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരനാണ് ബാപ്പയുടെ ശ്രമം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്നും സ്ഥാപിക്കണം. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ ഇതേ സ്‌കൂളിലെ ഒരു കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും സ്‌കൂളിലെ മറ്റ് 11 വിദ്യാര്‍ഥികള്‍ കൂടി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ചാനലുകളോടാണ്  പറഞ്ഞത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞതുമില്ല.. ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ  മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല'  രാധാകൃഷ്ണന്‍  പറയുന്നു.

ഈ സംഭവത്തിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്ന ആള്‍ എന്ന നിലക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന ആഭിമുഖ്യത്തോടെ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ എഴുതിയ കുറിപ്പ്

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ഇതേ സ്‌കൂളിലെ (കണ്ണൂര്‍ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ )സഹപാഠി പീഡിപ്പിച്ചു എന്നും മറ്റ് 11വിദ്യാര്‍ഥിനികളും ഇതുപോലെ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതേ വാപ്പ സ്വന്തം മകളെ(ഇതേ കുട്ടിയെ )പീഡിപ്പിച്ചു വെന്ന് ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഖര്‍കര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഇയാള്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. (ഈ കേസിന്റെ എഫ്. ഐ. ആര്‍ എന്റെ കയ്യിലുണ്ട് )

കണ്ണൂര്‍ നഗരത്തിലെ താമസക്കാരനായ ഇയാള്‍ കുറേക്കാലം മുംബൈയില്‍ ആയിരുന്നു. അവിടുത്തു കാരിയാണ് ഭാര്യ എന്ന് കരുതുന്നു. അവര്‍ സംസാരിച്ചത് ഇംഗ്‌ളീഷും ഹിന്ദിയും കലര്‍ത്തിയാണ്.

പിന്നീട് ഇയാള്‍ മകളെയും കൂട്ടി നാട്ടില്‍ വന്ന് ഇവിടെ താമസമാക്കി.

കേസിന്റെ വിചാരണ ആവുമ്പോഴേക്കും കുട്ടിയെ മാ നസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരനാണ് കണ്ണൂരിലേക്ക് കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ട് വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്നും സ്ഥാപിക്കണം.

2022ജൂലൈയിലാണ് ഈ കേസ് ഉത്ഭവിക്കുന്നത്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ ഇതേ സ്‌കൂളിലെ ഒരു കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും സ്‌കൂളിലെ മറ്റ് 11വിദ്യാര്‍ഥികള്‍ കൂടി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ചില ചാനലുകളോടാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞതുമില്ല.

ഞാന്‍ ഇയാളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ഞാന്‍  പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.

അപ്പോള്‍ അയാള്‍ പറഞ്ഞത്, 'സാറെ ഞാന്‍ ഒരു ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയാണെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം തിരിച്ചു വിളിക്കാം എന്നുമായിരുന്നു.

ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥന രൂപത്തില്‍ പറഞ്ഞു, 'ഒരിക്കലും മകളെ ചാനലിന് മുന്നില്‍ കൊണ്ട് പോകരുത്.അത് നിയമ പരമായും തെറ്റാണെന്ന് '.അപ്പോള്‍ അയാളുടെ മറുപടി ഇങ്ങിനെ :

'എന്റെ മകള്‍ക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ട. ലോകം ഇതറിയട്ടെ '.

അപ്പോഴേ എനിക്ക് തോന്നി ഇതില്‍ ചില ദുരൂഹതയുണ്ടെന്ന്.

ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ  മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല.

ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നപ്പോള്‍ പോലീസും വിശദമായ അന്വേഷണം നടത്തി.സ്‌കൂള്‍ അധികാരികളും.തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ അന്വേഷണങ്ങളില്‍ കുട്ടിയും ബാപ്പയും വെളിപ്പെടുത്തിയത് വെറും നുണയാണെന്ന് വ്യക്തമായി.കുട്ടി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ച നിലയിലും.

തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഇയാളുടെ ജീവിതത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മുകളില്‍ പറഞ്ഞ കാര്യം വെളിപ്പെട്ടത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022ആഗസ്ത് 12ന് 'മാതൃഭൂമി'യില്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്ത നല്‍കി. (അതിനൊപ്പം നല്‍കിയ വാര്‍ത്ത) വാര്‍ത്ത വന്ന ദിവസം ഇയാള്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ വാര്‍ത്ത എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കേസ് കൊടുക്കും എന്നാ യിരുന്നു ഭീഷണി.വാര്‍ത്തയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആ വാര്‍ത്തയില്‍ പറയുന്ന കാര്യം സത്യമാണെന്നും മറുപടി നല്‍കി.

തുടര്‍ന്ന് എനിക്കും കണ്ണൂര്‍ ടൌണ്‍ സി ഐ. ബിനു മോഹനും എതിരെ ഇയാള്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഒരു ദിവസം എ. സി. പി. എന്നെ വിളിച്ച് മൊഴിഎടുത്തു.

വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു വരി പോലും തിരുത്തുന്നില്ലെന്നും വ്യക്തമാക്കി.

തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സി. ഐ. ക്കെതിരായ പരാതി.

ഈ വാര്‍ത്ത വന്നതോടെ മാധ്യമങ്ങളും വിഷയം കൈവിട്ടു.അവര്‍ക്കെല്ലാം കാര്യം ബോധ്യമായി.

പിന്നെ, മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിഷയത്തിന് ഇങ്ങിനെയൊരു പുനര്‍ ജന്മം ലഭിക്കുന്നത്.

ചില സംഭവങ്ങള്‍ തുടക്കത്തില്‍ അറിഞ്ഞതായിരിക്കില്ല അതിന്റെ സത്യം. ചിലപ്പോള്‍ അത്തരം വാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റും. എനിക്കും പറ്റിയിട്ടുണ്ട്. എന്നാല്‍ വ്യാജമാണ് എന്ന് വ്യക്തമായ സംഭവത്തെ മറ്റ് ഗൂഢമായ ഉദ്ദേശത്തിന് ദുരുപയോഗം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതക്കോ നീതി ബോധത്തിനോ നിര ക്കുന്നതല്ല.കേരളത്തില്‍ കുട്ടികളടക്കം മയക്കു മരുന്നിന് അടിപെട്ട് കഴിഞ്ഞു എന്ന് സ്ഥാപിക്കാനായിരിക്കാം ഈ വ്യാജ വാര്‍ത്ത നല്‍കിയത്.

മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, മറ്റ് പൗരന്‍മാര്‍ക്കില്ലാത്ത ഒരവകാശവും നമുക്കില്ല  എന്നതാണ്. സമൂഹത്തില്‍ നിന്ന് പ്രത്യേക പരിഗണന കിട്ടുന്നുവെങ്കില്‍ അത് അവര്‍ക്ക് ഈ മേഖലയോടുള്ള താല്പര്യം കൊണ്ട് കല്പിച്ചു തരുന്നതാണ് എന്ന് കരുതിയാല്‍ മതി.അത് നമ്മളായിട്ട് കളഞ്ഞു കുളിക്കരുത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.

അതായത്,സത്യം ലോകത്തെ അറിയിക്കാനുള്ള അവകാശമുണ്ട് എന്ന് അര്‍ത്ഥം.അതാണ് പത്ര സ്വാതന്ത്ര്യം.

രാധാകൃഷ്ണന്‍ പട്ടാന്നൂര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയി  (5 hours ago)

പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (5 hours ago)

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛന് 55 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി  (5 hours ago)

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു  (6 hours ago)

ചങ്ങല അഴിച്ചുമാറ്റുന്നതിനിടെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ ആക്രമിച്ചു  (6 hours ago)

Marunadan Shajan 24 മണിക്കൂർ കഴിഞ്ഞിട്ടും തൊടാനായില്ല  (9 hours ago)

PAKISTAN അവിടെയും എന്തൊരു ദുരിതം  (10 hours ago)

തുരങ്ക പാതയ്ക്കുള്ള എല്ലാ തടസവും മുഖ്യമന്ത്രി മറികടന്നു; പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്  (10 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്തി പോലീസ്  (11 hours ago)

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാ  (11 hours ago)

വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നത് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകുന്നു; വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാ  (11 hours ago)

ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം കെ-സ്റ്റോർ വഴി ലഭ്യമാക്കും; റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയുമെന്ന് മന്ത്രി ജി ആർ അനിൽ  (11 hours ago)

India-China-leaders- പുതിയ നീക്കവുമായി ട്രംപ്,  (11 hours ago)

വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (11 hours ago)

Malayali Vartha Recommends