Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

2024 മെയ് 19 ന് വിമാനാപകടത്തില്‍ മരിച്ച ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണം മൊസാദ്..!

23 SEPTEMBER 2024 12:06 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു.

ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സി പേജർ കൈവശം വച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ അഭ്യൂഹം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

 


ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സിക്കൊപ്പം പേജർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇറാൻ ഭരണകൂടം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു.

 

റിപ്പോര്‍ട്ടില്‍ പറയുന്നത്
മേഖലയിലെ സങ്കീര്‍ണ്ണമായ കാലാവസ്ഥാ, അന്തരീക്ഷ സാഹചര്യങ്ങള്‍ കാരണം ഹെലികോപ്റ്റര്‍ ഒരു പര്‍വതത്തില്‍ ഇടിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കനത്ത മൂടല്‍മഞ്ഞിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം’ എന്നാണ് അപകടകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സൈനിക റിപ്പോര്‍ട്ടിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ സൈന്യം നിയോഗിച്ച ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

പ്രാഥമിക ഊഹാപോഹങ്ങള്‍ മറ്റ് ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അധിക യാത്രക്കാരുമായി ഹെലികോപ്റ്റര്‍ പറത്തിയതിനെ ഓഗസ്റ്റില്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇറാന്റെ സായുധ സേന ഈ അവകാശവാദങ്ങളെ ‘പൂര്‍ണ്ണമായും തെറ്റാണ്’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.


സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായി ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായി ഫാര്‍സ് വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

ഇറാനിയന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വ്യക്തിയായി റെയ്‌സി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ഈ ദാരുണമായ അപകടം രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് കാരണമായി. സുരക്ഷാ ലംഘനങ്ങള്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും, മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഔദ്യോഗിക അന്വേഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 സംഘർഷം ശക്തം

ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷം ശക്തം. വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള 85ലേറെ റോക്കറ്റുകൾ വിക്ഷേപിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വീടുകൾക്ക് കേടുപാടുണ്ട്. ഇസ്രയേലി സൈനിക ബേസുകളും ആക്രമിക്കപ്പെട്ടു.

മറുപടിയായി ഇസ്രയേൽ സൈന്യം ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തു. വെള്ളിയാഴ്ച ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. അതേ സമയം, ഗാസയിലുണ്ടായ ആക്രമണങ്ങളിൽ ഇന്നലെ 40 പേർ കൊല്ലപ്പെട്ടു. ഷാതി അഭയാർത്ഥി ക്യാമ്പിൽ ജനങ്ങൾ തിങ്ങിപ്പാർത്ത സ്കൂളിന് നേരെ ബോംബാക്രമണമുണ്ടായി. 7 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 41,430 കടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (13 minutes ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (19 minutes ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (22 minutes ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (28 minutes ago)

പവന് കുറഞ്ഞത് 440 രൂപ  (43 minutes ago)

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (46 minutes ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (49 minutes ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (50 minutes ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (1 hour ago)

പ്രവാസി ഇന്ത്യക്കാരന്‍  (1 hour ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (1 hour ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (1 hour ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (2 hours ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (2 hours ago)

Malayali Vartha Recommends