Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

2024 മെയ് 19 ന് വിമാനാപകടത്തില്‍ മരിച്ച ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണം മൊസാദ്..!

23 SEPTEMBER 2024 12:06 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു.

ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സി പേജർ കൈവശം വച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ അഭ്യൂഹം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

 


ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സിക്കൊപ്പം പേജർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇറാൻ ഭരണകൂടം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു.

 

റിപ്പോര്‍ട്ടില്‍ പറയുന്നത്
മേഖലയിലെ സങ്കീര്‍ണ്ണമായ കാലാവസ്ഥാ, അന്തരീക്ഷ സാഹചര്യങ്ങള്‍ കാരണം ഹെലികോപ്റ്റര്‍ ഒരു പര്‍വതത്തില്‍ ഇടിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കനത്ത മൂടല്‍മഞ്ഞിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം’ എന്നാണ് അപകടകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സൈനിക റിപ്പോര്‍ട്ടിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ സൈന്യം നിയോഗിച്ച ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

പ്രാഥമിക ഊഹാപോഹങ്ങള്‍ മറ്റ് ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അധിക യാത്രക്കാരുമായി ഹെലികോപ്റ്റര്‍ പറത്തിയതിനെ ഓഗസ്റ്റില്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇറാന്റെ സായുധ സേന ഈ അവകാശവാദങ്ങളെ ‘പൂര്‍ണ്ണമായും തെറ്റാണ്’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.


സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായി ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായി ഫാര്‍സ് വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

ഇറാനിയന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വ്യക്തിയായി റെയ്‌സി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ഈ ദാരുണമായ അപകടം രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് കാരണമായി. സുരക്ഷാ ലംഘനങ്ങള്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും, മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഔദ്യോഗിക അന്വേഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 സംഘർഷം ശക്തം

ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷം ശക്തം. വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള 85ലേറെ റോക്കറ്റുകൾ വിക്ഷേപിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വീടുകൾക്ക് കേടുപാടുണ്ട്. ഇസ്രയേലി സൈനിക ബേസുകളും ആക്രമിക്കപ്പെട്ടു.

മറുപടിയായി ഇസ്രയേൽ സൈന്യം ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തു. വെള്ളിയാഴ്ച ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. അതേ സമയം, ഗാസയിലുണ്ടായ ആക്രമണങ്ങളിൽ ഇന്നലെ 40 പേർ കൊല്ലപ്പെട്ടു. ഷാതി അഭയാർത്ഥി ക്യാമ്പിൽ ജനങ്ങൾ തിങ്ങിപ്പാർത്ത സ്കൂളിന് നേരെ ബോംബാക്രമണമുണ്ടായി. 7 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 41,430 കടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends