Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചീറി പാഞ്ഞ് ഫാദി മിസൈലുകൾ..! ഹിസ്ബുള്ളയുടെ ശക്തി

25 SEPTEMBER 2024 12:23 PM IST
മലയാളി വാര്‍ത്ത

യുദ്ധം കൊഴുക്കുമ്പോൾ ചർച്ചയാവുകയാണ് ഹിസ്ബുല്ലയുടെ (hezbollah) ആയുധശേഖരം. ഹിസ്ബുല്ല തൊടുത്ത് വിട്ടത് 85 പുത്തൻ ഫാദി മിസൈൽ. ആയുധപുരയിൽ ഇനിയും ലോകത്തിനു ഭീഷണിയായി ആയുധ ശേഖരം. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ വിവിധിയിടങ്ങളിൽ ഹിസ്ബുല്ലയുടെ 85 റോക്കറ്റുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതായും അണയ്ക്കാനുള്ള ശ്രമം നടക്കുന്നതായും ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. കിര്യത് ബിയാലിക് നഗരത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലേക്കാണ് ആക്രമണമെന്ന് ഇസ്രയേൽ മിലിട്ടറി വ്യക്തമാക്കി.

 

 

മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകൾ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്.
അതുകൊണ്ടു തന്നേയ് ആധുനിക നൂതന സംവിധാനത്തോടെ ഉള്ള മിസൈലുകളും റോക്കറ്റുകളും വാഗൻ ഹിസ്റമുബാലയുടെ കൈയിൽ കോടികൾ ഉണ്ട്


കഴിഞ്ഞ ദിവസം തന്നെ
ലെബനൻ ബോർഡറിൽ നിന്ന് 50 കിലോ മീറ്റർ ദൂരെയുള്ള റാമത് ഡേവിഡ് എയർബേസ് ലക്ഷ്യമിട്ടതെന്നെയാണേ ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രയേലി എയർ ഫോഴ്സിന്റെ പ്രധാന എയർബേസാണിത്. ഇവിടെ രണ്ട് റൗണ്ട് മിസൈൽ ആക്രമണം നടത്തി. ഫാദി1, ഫാദി 2 മിസൈലുകളാണ് ഇവിടെ പ്രയോഗിച്ചതെന്നാണ് ഹിസ്ബുല്ല പറഞ്ഞു. ഇതുവരെ സംഘം ഉപയോഗിക്കാത്ത തരം മിസൈലുകളാണിത്. റഫേൽ ഡിഫൻസ് ടെക്നോളജി ക്യാംപസിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ആയുധധാരികളായ നോൺ-സ്റ്റേറ്റ് ഗ്രൂപ്പുകളിലൊന്നാണ് ഹിസ്ബുല്ല. അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ കണക്ക് പ്രകാരം 1.50 ലക്ഷത്തിന് മുകളിൽ മിസൈൽ, റോക്കറ്റ് സംവിധാനങ്ങൾ ഹിസ്ബുല്ലയ്ക്കുണ്ട്. ഇസ്രയേലിന്റെ എല്ലാ മേഖലകളിലും എത്താൻ സാധിക്കുന്ന വിധം റോക്കറ്റുകൾ സ്വന്തമായുണ്ടെന്നാണ് ഹിസ്ബുല്ല അവകാശപ്പെടുന്നത്. മിക്കതും അൺഗൈഡഡ് മിസൈലുകളാണെങ്കിലും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കുന്ന മിസൈലുകളും ഹിസ്ബുല്ലയുടെ പക്കലുണ്ട്.ലെബനനിലെ പർവതങ്ങളിൽ സ്‌നൈപ്പർ റൈഫിളുകൾ, സ്‌കിസ്, സ്‌കിഡൂകൾ എന്നിവ ഉപയോഗിച്ച് പോരാളികൾക്ക് പരിശീലനം നൽകുന്ന ഹിസ്ബുല്ലയുടെ സമീപകാല വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹിസ്‌ബുള്ളക്ക് 2000 സൈനികർ ഉണ്ടെന്നാണ് കണക്കുകൾ. കൃത്യമായ പരിശീലനം ലഭിച്ചവരാണിവർ. 30,000 പേരെ അധികമായി ചേർത്ത് സംഘം വിപുലീകരിക്കാനും സാധിക്കും.തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ആഴത്തിലുള്ള ബങ്കറുകൾ, തുരങ്കങ്ങൾ, ഭൂഗർഭ സംഭരണ ഡിപ്പോകൾ എന്നിവയാൽ സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

 

ഹിസ്ബുള്ളയ്ക്ക് ദീർഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിർണ്ണായകമാണ്. അത് ഇസ്രയേലിൽ ഏതാണ്ട് എവിടെയും ആക്രമിക്കാനും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാനും ജനവാസ കേന്ദ്രങ്ങളെ തകർക്കാനും പ്രതിരോധ കവചങ്ങളെ മറികടക്കാനും സാധിക്കുമെന്ന് കരുതുന്നവരുമുണ്ട് സിറിയയിൽ അടുത്തിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ഇറാനിൽ നിന്ന് ഹിസ്ബുള്ളയിലേക്ക് കൂടുതൽ സാധനങ്ങൾ എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയതായിരിക്കാം. .2006-ല്‍ ഹിസ്ബുള്ളയും ഇസ്രയേലും 34 ദിവസത്തെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ യുദ്ധത്തില്‍ ലെബനനില്‍ 1,200-ലധികം പേര്‍ മരിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ഇറാനിൽ നിന്ന് ലഭിച്ചതാണ്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ഭൂരിഭാഗം ആയുധങ്ങളും ഇറാൻ, റഷ്യൻ, ചൈനീസ് നിർമിതമാണ്. ഒരു ലക്ഷം പ്രവർത്തകരുണ്ടെന്നാണ് 2021 ൽ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സൻ നസ്റല്ല പറഞ്ഞത്. എന്നാൽ അമേരിക്കയുടെ കണക്ക് പ്രകാരം, 45,000 അംഗങ്ങളുണ്ടാകുമെന്നാണ്.


ഹിസ്ബുല്ലയുടെ അൺഗൈഡഡ് റോക്കറ്റുകളിൽ പ്രധാനം കത്യുഷ റോക്കറ്റാണ്. 2006 ലെ യുദ്ധത്തിൽ ഇസ്രയേലിനെതിരെ ഇവ ഉപയോഗിച്ചിട്ടുമുണ്ട്. 30 കിലോ മീറ്ററാണ് ശേഷി. 300-500 കിലോ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ബുർക്കാൻ മിസൈലും ഇസ്രയേലിന്റെ കയ്യിലുണ്ട്. ഇവയേക്കാൾ അപ്ഡേറ്റഡായ വലിയ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഫലക് 2 റോക്കറ്റുകൾ. ഇറാൻ നിർമിത റാഡ്, ഫജർ, സിൽസാൽ മിസൈലുകളും ഹിസ്ബുല്ലയ്ക്ക് മൂർച്ച കൂട്ടുന്നു. കവചിത സൈനിക ടാങ്കറുകളെ പോലും തകർക്കാൻ ശേഷിയുള്ള റഷ്യൻ കോർനെറ്റ്, ഇസ്രയേലി സ്പൈക്ക് മിസൈലുകളെ അടിസ്ഥാനമാക്കി ഇറാൻ നിർമിച്ച അമാസ് മിസൈൽ, ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള ഭൂതല-വിമാന മിസൈൽ സംവിധാനങ്ങൾ എന്നിവ ഹിസ്ബുള്ളയ്ക്കുണ്ട്. ഈയിടെ ഇസ്രയേൽ ഹെർമസ് 450, 490 ഡ്രോണുകളെ ഇവ തകർത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (18 minutes ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (35 minutes ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (1 hour ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (1 hour ago)

അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതായി കെ.എസ്.ഇ.ബി  (1 hour ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (1 hour ago)

  സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (2 hours ago)

ക്രിസ്മസിന് സ്‌പെഷൽ പച്ചരി; വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ അരി തുടർച്ചയാക്കും; റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കർക്കിടത്തിൽ മഴ കാര്യമായി പെയ്തില്ല ; തുലാമാസത്തിൽ മഴ അപ്പാടെ മാറി നിന്നു; ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടി; കേരളത്തിന്റെ ചരിത്രത്തിൽ വൻ കാലാവസ്ഥാ പ്രതിഭാസം  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

Malayali Vartha Recommends