Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

മനാഫേ നിങ്ങളാണ് ശെരിക്കും ഹീറോ..! പ്രകൃതി പോലും പിണങ്ങി മാറിയ ദിവസങ്ങൾ..കുറ്റപ്പെടുത്തലുകളും തെറിവിളിയും ഇല്ലാ കഥകളും..കുലുങ്ങാതെ നിന്ന ഇരട്ട ചങ്കൻ

26 SEPTEMBER 2024 10:56 AM IST
മലയാളി വാര്‍ത്ത

അർജുനെ കാണാതായ ദിവസം മുതൽ തെരച്ചിൽ ദൗത്യത്തിനായി രാവും പകലുമില്ലാതെ ഷിരൂരിലുണ്ടായിരുന്നു. ഒടുവിൽ ക്യാബിൻ കണ്ടെത്തിയ നിമിഷം മനാഫ് വിങ്ങിപ്പൊട്ടി. കണ്ഠമിടറിക്കൊണ്ട് മാദ്ധ്യമങ്ങളോട് മനാഫ് പറഞ്ഞ വാക്കുകളിങ്ങനെ..

“സന്തോഷിക്കാൻ എനിക്ക് കഴിയില്ല. കിട്ടിയതിൽ സമാധാനമുണ്ട്. കാരണം, കഴിഞ്ഞ ഇത്രയും നാൾ പ്രയത്നിച്ചത് ഇതിനുവേണ്ടി ആയിരുന്നു. അവനെ കിട്ടണം, കിട്ടണം എന്നുതന്നെയായിരുന്നു മനസിൽ, ശരിക്കൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി..

അർജുന്റെ കുടുംബത്തിന് ഒരു ഉത്തരം ലഭിക്കുക എന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്. അവനെ ഗംഗാവലി പുഴയ്‌ക്ക് വിട്ടുകൊടുത്തില്ല. ഗാംഗാവാലി പുഴയുടെ ആഴങ്ങളിലേക്ക് അര്‍ജുന്‍ മുങ്ങി താണപ്പോള്‍ അതിലേറെ ആഴത്തിലുള്ള മുറിവാണ് മനാഫ് എന്ന മനുഷ്യന്റെ മനസ്സിനേറ്റത്. സഹോദരനെ പോലെ കണ്ട് സ്‌നേഹിച്ചയാള്‍ മരണത്തിലേക്ക് നടന്നു നീങ്ങിയ ദു:ഖം ചില്ലറയാല്ലായിരുന്നു മനാഫിനെ വേട്ടയാടിയത്. അതുകൊണ്ട് തന്നെ മനാഫ് മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഷിരൂരില്‍ നിന്നും ഒരു മടക്കമുണ്ടെങ്കില്‍ അത് അര്‍ജുനുമായി മാത്രം ആവുമെന്ന്. ആ നിശ്ചയ ദാര്‍ഡ്യമാണ് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ഒരു അന്യ സംസ്ഥാനത്തെ സര്‍ക്കാരിനെ പോലും ഞെട്ടിച്ച മനുഷ്യത്വത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് മനാഫ്.


സോഷ്യല്‍ മീഡിയ അര്‍ജുനെ കൊലപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയപ്പോഴും മനസ്സ് കരിങ്കല്ലാക്കിയാണ് മനാഫ് പിടിച്ചു നിന്നത്. ജാതിയും മതവും പറഞ്ഞും മുതലാളി കൊലയ്ക്ക് കൊടുത്തെന്ന് പറഞ്ഞും പലരും കുറ്റപ്പെടുത്തി. മുന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂര്‍ ദൗത്യത്തിന്റെ അനിശ്ചിത നാളുകളില്‍ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അര്‍ജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും മാറിമാറി തീക്ഷ്ണത പകര്‍ന്ന ഷിരൂരില്‍ തന്റെ സഹോദരനെ പോലെ കരുതിയ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ രാപകലില്ലാതെ ഓടിനടക്കുകയായിരുന്നു. ഒടുവില്‍ ഗംഗാവാലി പുഴയുടെ ആഴങ്ങളില്‍നിന്ന് തകര്‍ന്ന ലോറിയുടെ കാബിനുള്ളില്‍ ജീവനൊലിച്ചുപോയ നിലയില്‍ അര്‍ജുനെ കണ്ടെത്തുമ്പോള്‍, അത് ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനോടുള്ള ബഹുമാനത്തിന്റെ സാമൂഹിക പാഠമായി മാറി.

സഹോദര ജീവന്‍ പുഴയിലുപേക്ഷിക്കുന്നതിന് പകരം അന്ത്യകര്‍മത്തിനായി ശേഷിപ്പെങ്കിലും വീണ്ടെടുക്കാനുള്ള സമാനതകളില്ലാത്ത ദൗത്യമാണ് ഷിരൂരില്‍ കണ്ടത്. അതിന്റെ തുടര്‍ച്ചയായാണ് കാണാതായ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലിന്റെ പ്രഖ്യാപനവും. അര്‍ജുനു വേണ്ടി കേരളം കാണിച്ച ജാഗ്രതയില്ലായിരുന്നെങ്കില്‍ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായി തിരച്ചിലിന് സാധ്യത പോലും അവശേഷിക്കുമായിരുന്നില്ല.

 

'നമ്മള്‍ എത്രയോ പുരോഗമിച്ച സമൂഹമാണ്. എന്നിട്ടും ദുരന്ത മുഖങ്ങളില്‍ ചിലയാളുകള്‍ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോര്‍ത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്. ഷിരൂര്‍ ദുരന്തത്തില്‍ കേരളം കാണിച്ച ജാഗ്രതയും ഒത്തൊരുമയും വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പോസിറ്റിവായി ഫലം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദുരന്തമുഖങ്ങളില്‍ ജാഗ്രതയോടെയിരിക്കാന്‍ ഷിരൂര്‍ അപകടം നമ്മളെ ഓര്‍മിപ്പിക്കുന്നു. അര്‍ജുനുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണമായിരുന്നു. ഒപ്പം നിന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി -മനാഫ് പറഞ്ഞു.

''ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്ത്. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. '' - ഷിരൂര്‍ ഗംഗാവലിപ്പുഴയില്‍ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടിയാണ് മനാഫ് മാധ്യമങ്ങളൊട് സംസാരിച്ചത്.

 

 

ഇപ്പോള്‍ ഇതുപോലൊരാള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യന് സ്തുതി പാടുകയാണ് സമൂഹമാധ്യമങ്ങള്‍. ''ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മാസങ്ങള്‍ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല . അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.'', ''മണ്ണിനടിയില്‍ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.'', ''മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നു'', ''ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.'', ''മനാഫ് എക്കാലവും മാതൃകയായി ഓര്‍മിക്കപ്പെടും. നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി.''... തുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

'മരണാനന്തര ചടങ്ങ് നടത്താനായല്ലോ'

കോഴിക്കോട്: ''ഞാന്‍ വാക്കുപാലിച്ചു. അവനെ വീട്ടില്‍ കൊണ്ടുവരുമെന്ന് അവന്റെ അച്ഛനും അമ്മക്കും ഉറപ്പുകൊടുത്തിട്ടുണ്ട്. അവന്‍ സത്യമുള്ളവനാ. എല്ലാവരും ചോദിച്ചിട്ടുണ്ട്, ഒരു ഡ്രൈവര്‍ക്കുവേണ്ടിയാണോ ഇത്രയൊക്കെ സാഹസമെന്ന്. അവന്‍ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്'' -ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി ഉടമ മാങ്കാവ് കിണാശ്ശേരി സ്വദേശി മനാഫ് 'മാധ്യമ'ത്തോട് പറഞ്ഞു. ''അവന്റെ മൃതശരീരം ഞാന്‍ കണ്ടു. അവന്‍ ധരിച്ച ടീ ഷര്‍ട്ട് അതേപോലെയുണ്ട്. വെറും എല്ലു മാത്രമാണുള്ളതെന്ന് പലരും പറയുന്നു. ആരാ ശരീരം കണ്ടത് ഞാന്‍ മാത്രമാണ് മൃതദേഹം കണ്ടത്. ഈ പറയുന്ന ആരും കണ്ടിട്ടില്ല. ഫോട്ടോ പോലും ഞാന്‍ എടുത്തിട്ടുണ്ട്. ആര്‍ക്കും കൊടുത്തിട്ടില്ലെന്നുമാത്രം. കൊടുക്കുകയുമില്ല. ശവത്തില്‍ കുത്തുന്ന വാക്കുകളാണ് പലരും പറയുന്നത്. ശരീരം ജീര്‍ണിച്ചിട്ടുണ്ട്. നടു മടങ്ങിയാണ് കിടപ്പ്. എനിക്ക് ഉറപ്പുണ്ടായിരുന്നു ലോറി അങ്ങനെയൊന്നും ചിന്നിച്ചിതറിപോകില്ലെന്ന്. ഞാന്‍ അന്നേ പറഞ്ഞില്ലേ കാബിന്‍ അത്ര പെട്ടെന്ന് തകരില്ലെന്ന്. ലക്ഷ്മണന്‍ നായിക്കിന്റെ കടയുടെ അടുത്തുതന്നെ ഉണ്ടാകുമെന്നും പറഞ്ഞതാ. അവനെ തിരിച്ചുകിട്ടാന്‍ വേണ്ടി മുട്ടാത്ത വാതിലില്ല. ഒരു സാധാരണക്കാരന് കഴിയുന്നതൊക്കെ ഇക്കാര്യത്തില്‍ ചെയ്തു. മരണാനന്തര ചടങ്ങ് സാധ്യമായല്ലോ. അവനേം കൊണ്ടേ ഇവിടെ നിന്ന് പോകൂവെന്ന് ഉറപ്പിച്ചു തന്നെയാ നിന്നത്. ഒരാള്‍ ഉറച്ച് ഒരുകാര്യത്തിനിറങ്ങിയാല്‍ അത് സാധിക്കും. വാക്കുപാലിക്കാന്‍ കഴിഞ്ഞു, അഭിമാനത്തോടെ എനിക്ക് അവന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം. ഒരുപാത്രത്തിലാ ഞങ്ങള്‍ തിന്നത്. ഞങ്ങള്‍ തമ്മില്‍ അങ്ങനെയാ. അവന് ഞാന്‍ ഉടമയല്ല സ്വന്തം സഹോദരനാണ്. അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാന്‍ മാത്രം എങ്ങനെയാ പോകുക'' -മനാഫിന്റെ വാക്കുകള്‍ മുറിഞ്ഞത് കരച്ചിലടക്കാന്‍ കഴിയാതെയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (51 minutes ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (56 minutes ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (1 hour ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (1 hour ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (1 hour ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (1 hour ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (1 hour ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (1 hour ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (1 hour ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (3 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (4 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (4 hours ago)

Malayali Vartha Recommends