Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...


പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍.. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും വൈറ്റ് ഹൗസ്.. ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണി..


രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..


ഇറാനെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ട് മൂന്ന് ആഗോള വൻശക്തികൾ..ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം.. ജനീവയിൽ ആണവ ചർച്ചകൾക്കായി തലവന്മാർ ഒത്തുകൂടി..


വിമാനാപകടത്തിൽ അട്ടിമറി സാദ്ധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ തുടരുന്ന വിശ്വാസിനോട് അക്കാര്യങ്ങൾ ചോദിച്ചറിയും...

അജിത്തിന് 48 മണിക്കൂർ മാത്രം പിണറായിയെ തകർക്കുമോ? തലസ്ഥാനത്ത് രഹസ്യനീക്കം

30 SEPTEMBER 2024 09:12 AM IST
മലയാളി വാര്‍ത്ത
എം.ആർ.അജിത്കുമാറിനെ ക്രമസമാധാനത്തിൽ നിന്നും മാറ്റും. പോലീസ് ആസ്ഥാനത്ത് തന്നെ മറ്റേതെങ്കിലും  തസ്തികയിൽ നിയമിക്കാനാണ് നീക്കം. ഇനി തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അജിത് കുമാറിനെ  അറിയിച്ചിട്ടുണ്ട്. ഇന്നലെ കണ്ണൂരിലെത്തിയ അജിത് ചില വിശ്വസ്തരോട് ഇക്കാര്യം പങ്കു വച്ചതായാണ് വിവരം. തന്നെ എ.ഡി. ജി. പി. ക്രമസമാധാനത്തിൽ നിന്നും മാറ്റിയാൽ ദീർഘകാല അവധിയിലേക്ക് പോകുമെന്ന് അജിത് പോകാൻ സാധ്യതയുണ്ട്. അജിത്ത് പുറത്തിറങ്ങിയാൽ എന്തുസംഭവിക്കുമെന്ന കാര്യത്തിൽ പിണറായിക്ക് ആശങ്കയുണ്ട്.  

വിവാദങ്ങൾക്കിടയിൽ  കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി അജിത് കുമാർ  ശത്രുസംഹാരപൂജ നടത്തി. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.

 



പുലർച്ചെ അഞ്ചോടെയാണ് അജിത് കുമാർ കണ്ണൂർ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടം  താലി, നെയ്‌വിളക്ക്‌, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്‌, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി.

സ്വകാര്യ സന്ദർശനമായിരുന്നു എ.ഡി.ജി.പി.യുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോ​ഗസ്ഥൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്.  ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എ.ആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.

ആർ.എസ്.എസ്. ബന്ധത്തിന്റെപേരിൽ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് ഉടൻ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് എ.ഡി.ജി.പി.യുടെ ക്ഷേത്രദർശനവും വഴിപാടുകളും. ക്രമസമാധാന ചുമതല മറ്റൊരു എ.ഡി.ജി.പി.യായ എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്നം തണുപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കമുണ്ട്.





ആർ.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. ക്രമസമാധാനച്ചുമതലയിൽ തുടരില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പി.ക്കെതിരേ ഉയർന്ന പരാതികളിൽ, അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും. അതിന്  മുമ്പ് അജിത്തിനെ നീക്കാനാണ് തീരുമാനം. അപ്രധാനമല്ലാത്ത തസ്തിക അദ്ദേഹത്തിന് നൽകും. പോലീസ് സേനയിൽ വലിയ ഉടച്ചുവാർക്കലിനാണ് സർക്കാർ തയ്യാറെടുക്കുന്നത്.

  എന്നാൽ താൻ ഡിസംബർ വരെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറില്ലെന്ന് അജിത് കുമാർ ചിലരെ അറിയിച്ചിട്ടുണ്ട്. ഇതാണ് പിണറായി അദ്ദേഹത്തിന് നൽകിയിരിക്കുന്ന ഉറപ്പ്. ഇതിന് വിരുദ്ധമായി പിണറായി പ്രവർത്തിച്ചാൽ അജിത്ത് പിണങ്ങും. അജിത്ത് പിണങ്ങിയാൽ മുഖ്യമന്ത്രി ബുദ്ധിമുട്ടിലാവും.          അൻവറിന്റെ   നീക്കങ്ങളാണ്  പിണറായിയെ ബുദ്ധിമുട്ടിക്കുന്നത്. അൻവർ നിലമ്പൂരിൽ നടത്തിയ യോഗത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പിണറായി അജിത്തിലൂടെ കേന്ദ്ര  സർക്കാരിൽ പാലമിടുന്നു എന്ന ആരോപണമാണ് അൻവർ ഉന്നയിക്കുന്നത്. ഇത് പതിയെ പതിയെ ഒരു മർമ്മരമായി മാറിക്കഴിഞ്ഞു. നാട്ടുകാരെല്ലാം രഹസ്യബന്ധം വിശ്വസിച്ച മട്ടിലാണ്. ഇത്  സി.പി.ഐക്കുണ്ടാക്കിയ അസ്കിത ചെറുതല്ല. അജിത്തിനെ മാറ്റിയേ തീരൂ  എന്ന നിർദ്ദേശം ബിനോയ് വിശ്വം നൽകാനുള്ള കാരണം അതാണ്. ഇതു കൂടാതെ അജിത്  മാറും എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് സി പി എമ്മിന് വെല്ലുവിളിയായി മാറിയത്. അജിത്തിനെ മാറ്റിയില്ലെങ്കിൽ സി പി ഐ പരസ്യ  വെല്ലുവിളി ഉയർത്തും. അതിന് അവസരം നൽകരുതെന്നാണ് സി പി എം സർക്കാരിന് നൽകിയ നിർദ്ദേശം. ഇക്കാര്യം എം.വി. ഗോവിന്ദൻ തന്നെ പിണറായിയെ അറിയിച്ചുകഴിഞ്ഞു. തത്കാലം ബിനോയിയെ  അവഗണിക്കാൻ പിണറായിയും തയ്യാറല്ല.            അജിത്തിനെ പിണക്കാതെ മാറ്റുകയാണ് പിണറായിയുടെ തന്ത്രം. അതിനുള്ള ഒരുക്കങ്ങൾ അദ്ദേഹം ആരംഭിച്ചു. തനിക്ക് മറ്റൊരു മാർഗവുമില്ലെന്ന് അജിത്തിനെ വിശ്വസിപ്പിച്ച ശേഷം മാറ്റണം. എന്നിട്ട് അധികം വൈകാതെ കസേര തിരികെ നൽകും. പ്രതിസന്ധിയുണ്ടാകാതെ സംരക്ഷിക്കുമെന്ന ഉറപ്പും പിണറായി അജിത്തിന് നൽകും. തത്കാലം നാട്ടുകാരിൽ നിന്നും രക്ഷപ്പെടുകയാണ് ഉദ്ദേശ്യം. ഇടതുമുന്നണി യോഗത്തിൽ സി പി ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ  അജിത് കുമാറിന്റെ ആർ. എസ്. എസ്. ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും  ദർവേഷ് സാഹിബ് നടത്തുന്ന അന്വേഷണം പൂർത്തിയാകട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതായത് ദർവേഷ് സാഹിബിന്റെ കൈയിലാണ് അജിത്തിന്റെ ഭാവി.  അജിത്തിന്റെ  ഭാവി മാത്രമല്ല പിണറായിയുടെ ഭാവിയും ഡി.ജി പി യുടെ കൈയിലാണ്. ബിനോയ് വിശ്വത്തെ പോലൊരു നേതാവിനെ വെല്ലുവിളിച്ചു കൊണ്ടാണ് അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത്. അതായത് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അജിത് കുമാറിന് എതിരായാൽ മുഖ്യമന്ത്രി ഇടതുമുന്നണി നേതാക്കൾക്ക് മുന്നിൽ നാണംകെടും. ഇതിന് ഇടം കൊടുക്കാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇത് ഉണ്ടാകരുതെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡി.ജി.പിക്ക് പോയിട്ടുണ്ട്. 

 

അജിത് കുമാറും  ആർ എസ് എസ്  നേതാവും  നടത്തിയ കൂടികാഴ്ചയിൽ  തലശേരിയിലെ  ഹോട്ടൽ ഉടമയും മുഖ്യമന്ത്രിയുടെ  ഉറ്റ ബന്ധുവും ഉൾപ്പെട്ടിരുന്നു എന്നാണ്  കണ്ടെത്തിയിരിക്കുന്നത്. പാർട്ടിപ്രവർത്തകനായ  ഹോട്ടൽ ഉടമയും  മുഖ്യമന്ത്രിയുടെ  ബന്ധുവും  അജിത് കുമാറും ആർ. എസ്. എസ്.  നേതാവിനെ കണ്ടെങ്കിൽ  അതെങ്ങനെ സ്വകാര്യ സന്ദർശനമാകുമെന്നാണ്  ചോദ്യം. 2023 ജൂൺ 2 നാണ്  സംഭവം. റാം മാധവും  എ.ഡി. ജി പിയും തമ്മിലുള്ള കൂടിക്കാഴ്ച  40  മിനിറ്റ്  നീണ്ടു. ഇക്കാര്യം  അന്നു തന്നെ  സ്പഷ്യൽ ബ്രാഞ്ച്  റിപ്പോർട്ട് ചെയ്തിരുന്നു.  എന്നാൽ  അത്  മുക്കിയെന്ന്  അൻവറിന്റെ  ആരോപണം. ഇക്കാര്യം ആർ.എസ്. എസ് നേതാവ് ജയകുമാർ സ്ഥിരീകരിച്ചു. ഇതിന്റെ പേരിൽഎന്തിനാണ് തന്നെ വേട്ടയാടുന്നതെന്നാണ് അജിത്തിന്റെ ചോദ്യം. 

 

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന്  എംഎല്‍എ പി.വി. അന്‍വര്‍ പറഞ്ഞു.. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്നും അന്‍വര്‍ പറഞ്ഞു. എന്നാൽ  കേസിലെ വില്ലൻ മുഖ്യമന്ത്രിയാണെന്ന്  അൻവറിന്  അറിയാം.

 

'ആര്‍.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നെന്നും എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതില്‍ നടപടിയെടുക്കാതിരുന്നതെന്നും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് അൻവറിന്   ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

 

'സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.' -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.ഇതെല്ലാം അൻവറിന്റെ നമ്പറാണെന്ന് പിണറായിക്ക് നന്നായി അറിയാം. ദിവസം ചെല്ലുന്തോറും പിണറായിയെ പ്രതികൂട്ടിൽ നിർത്തി കൊണ്ടാണ് അൻവർ മുന്നോട്ടു പോകുന്നത്. 

അജിത്തിനെ മാറ്റണമെന്നത് ഡിജിപി ദർവേഷ് സാഹിബിന്റെയും ആവശ്യമാണ്. അജിത്ത് തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന പരാതി ഡി ജി പിക്കുണ്ട്. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. എന്നാൽ മുഖ്യനുമായുള്ള അജിത്തിന്റെ അടുപ്പം കാരണം ഒന്നും സംഭവിച്ചില്ല. 

കേരളത്തിൽ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം  നിര്‍ദേശിച്ചത് ഈ സാഹചര്യത്തിലാണ് .. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കേരളം നേരിടുന്നത് ചൂണ്ടിക്കാട്ടി ഇത് ചെറുക്കാൻ കഴിയണം എന്നാണ് നിർദ്ദേശം. ഗ^വർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിർദ്ദേശം.

പാർട്ടി ഹിന്ദുത്വ ശക്തികളുമായി സന്ധി ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാനുള്ള നീക്കത്തെ തുടക്കത്തിൽ  തന്നെ ശക്തമായി എതിർക്കേണ്ടതായിരുന്നു എന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പിവി അൻവർ ഉന്നയിച്ച ആരോപണം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയായില്ല. എന്നാൽ സിപിഐ അടക്കമുള്ള സഖ്യകക്ഷികൾ ഉന്നയിച്ച പരാതികൾ സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെയും ശ്രദ്ധയിൽപെടുത്തി. അൻവറിന് കേരളത്തിൽ തന്നെ ശക്തമായ മറുപടി നല്കുമെന്നും നേതാക്കൾ അറിയിച്ചു. ഇത് തനിക്കുള്ള പാരയാണെന്ന് പിണറായിക്ക് നന്നായി അറിയാം. ഇത്തരം അവസരങ്ങൾക്ക് കൂടുതൽ ഇടനൽകാതെ വിഷയം കൈകാര്യം ചെയ്യാനാണ് പിണറായിയുടെ നീക്കം.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനാധിപത്യ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങളാണ്  (1 hour ago)

അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 3 വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനല്‍ കുറ്റം  (1 hour ago)

ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...  (1 hour ago)

കൊലയ്ക്ക് പിന്നില്‍ ഭാര്യയോടുള്ള സംശയം  (2 hours ago)

AMERICA ചർച്ചകൾക്ക് ഒരു കുറവുമില്ല  (2 hours ago)

വാട്ട്സാപ്പ് സ്കാം വഴി നഷ്ടമായത് 45000 രൂപ; എല്ലാത്തിനും കാരണം ആ മെസേജ്; വെളിപ്പെടുത്തലുമായി അമൃത സുരേഷ്!!  (2 hours ago)

Saudi Arabia സൗദി അറേബ്യയില്‍ വിമർശനം  (2 hours ago)

Iran യൂറോപ്യന്‍ ശക്തികൾ രംഗത്തേക്ക്..  (2 hours ago)

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്; ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി  (3 hours ago)

അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. തുറന്നടിച്ച് അഞ്‌ജു പാർവതി പ്രഭീഷ്  (3 hours ago)

യോഗ ക്ലബ്ബുകളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് യോഗ പരിശീലനം നല്‍കി  (4 hours ago)

വിമാനാപകടത്തിൽ അട്ടിമറി സാദ്ധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ തുടരുന്ന വിശ്വാസിനോട് അക്കാര്യങ്ങൾ ചോദിച്ചറിയും...  (4 hours ago)

പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം  (4 hours ago)

ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു  (4 hours ago)

ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍  (5 hours ago)

Malayali Vartha Recommends