എമിേററ്റ്സ് വിമാനങ്ങള്‍ തയ്യാർ. കോവിഡ് ഇല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാം

എല്ലാ വിദേശ സർക്കാരുകളുമായി സംസാരിച്ചു. അവരുടെ പൗരന്മാരെ കൊണ്ടുപോകുന്നതിന് പ്രശ്നമില്ല. ഇവിടെ നിന്നും പോകുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തും. പോസറ്റീവായി ഫലം വരുന്നവരെ യുഎഇയിൽ തന്നെ നിർത്തി ആവശ്യമായ ചികിൽസ നൽകും. മറ്റുള്ളവർക്ക് സ്വദേശത്തേക്ക് പോകാം
ആ വർത്തയിലേക്ക്
യുഎഇ 2 ദിവസം കൊണ്ടു നടത്തിയത് 40,000ൽ ഏറെ കോവിഡ് പരിശോധനകൾ. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിവേഗമാണു പരിശോധന പൂർത്തിയാക്കുന്നത്.
വാഹനത്തിലിരുന്ന് 5 മിനിറ്റിനകം പരിശോധന നടത്തി മടങ്ങാവുന്ന ഡ്രൈവ് ത്രൂ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വലിയ ആശങ്കയിൽ കഴിയുന്ന മലയളികൾ അടക്കമുള്ള പ്രവാസികളുടെ ഇടയിലേക്കാണ് ഈ വാർത്ത
കോവിഡ് 19 രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. എമിേററ്റ്സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനം.
എല്ലാ വിദേശ സർക്കാരുകളുമായി സംസാരിച്ചു. അവരുടെ പൗരന്മാരെ കൊണ്ടുപോകുന്നതിന് പ്രശ്നമില്ല. ഇവിടെ നിന്നും പോകുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തും. പോസറ്റീവായി ഫലം വരുന്നവരെ യുഎഇയിൽ തന്നെ നിർത്തി ആവശ്യമായ ചികിൽസ നൽകും. മറ്റുള്ളവർക്ക് സ്വദേശത്തേക്ക് പോകാം. ഇതുമായി ബന്ധപ്പെട്ട് എല്ലാ എംബസികൾക്കും വിവരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിൽ പോകാൻ താല്‍പര്യമുള്ളവർക്ക് ആവശ്യമായ ടെസ്റ്റുകൾ യുഎഇ നടത്തികൊടുക്കും. മികച്ച ടെസ്റ്റിങ് സെന്ററുകളാണ് ഇവിടെയുള്ളത്. 500,000 അധികം ആളുകളിൽ ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തു. പോകാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കും. അതത് സർക്കാരുകളുടെ അഭ്യർഥന മാനിച്ച് ടെസ്റ്റുകളും ആവശ്യമായ യാത്രാ സൗകര്യങ്ങളും നൽകുമെന്നും മുഹമ്മദ് അല്‍ ബന്ന പറഞ്ഞു.
ജി.സി.സി.രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തിരമായി മടക്കിക്കൊണ്ടു വരേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും സ്വന്തം ചെലവില്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല. അതിനാല്‍ അവരുടെ യാത്രാചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കാരണമാണ് പലര്‍ക്കും നാട്ടില്‍ വരാന്‍ കഴിയാത്തത്. അതിനാല്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു വരുന്നതിനായി നീക്കണം. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേകവിമാനമോ ചാര്‍ട്ടേഡ് വിമാനമോ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫിലെ ലേബര്‍ ക്യാംപുകളിലെ സ്ഥിതി അതിദയനീയമായി തുടരുകയാണ്. കോവിഡ് ബാധിതരോടൊപ്പം ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് പല പ്രവാസികളും. എംബസികളും കോൺസുലേറ്റുകളും ഇടപെട്ടു തൊഴിലാളി ക്യാപുകളിൽ അടക്കം രോഗപരിശോധന ഉറപ്പാക്കുകയും ക്വാറന്റീൻ ഒരുക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.
പ്രവാസലോകത്ത് പത്തും പതിനഞ്ചും പേർ ഒരുമിച്ചു ജീവിക്കുന്ന തൊഴിലാളി ക്യാംപുകളിലെ മുറികളിലും ഇനിയും നിലച്ചിട്ടില്ലാത്ത നിർമാണ മേഖലയിലെ തൊഴിലാളികൾക്കിടയിലും ഉയരുന്നത് കോവിഡ് ആശങ്കകളാണ്. കോവിഡ് സ്ഥിരീകരിച്ചവരോടൊപ്പം താമസയിടം പങ്കുവയ്ക്കുവയ്ക്കേണ്ടി വരുന്ന ദുരവസ്ഥയിൽ ജീവിക്കുന്ന മലയാളികളടക്കമുള്ളവരുണ്ട് പ്രവാസലോകത്ത്.
അതാത് രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ സഹകരണത്തോടെ ക്വാറന്റീൻ സംവിധാനം ഒരുക്കുന്നതിനും തൊഴിലാളി ക്യാപുകളിൽ ആരോഗ്യപരിശോധന ഉറപ്പാക്കുന്നതിനും എംബസിയും കോൺസുലേറ്റുകളും ഇടപെടണം. വരുംദിവസങ്ങളിലുണ്ടാകുമെന്നു ആശങ്കപ്പെടുത്തുന്ന ദുരിതം ഒഴിവാക്കാൻ അത്യാവശ്യ ഇടപെടലാണ് നയതന്ത്രകാര്യാലയങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.
https://www.facebook.com/Malayalivartha

























