സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു. വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്നതിനായിട്ടാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ജോലി ചെയ്യിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം മൂന്ന് മാസക്കാലം അതായത് സെപ്റ്റംബർ 15 വരെ തുടരുമെന്ന് അധികൃതർ. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ വലിയ തോതിലുള്ള അവബോധവും നിയമവിധേയത്വവും വളർത്തിയെടുക്കാനായി സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മാനവിഭവശേഷി മന്ത്രാലയം.
കഴിഞ്ഞ വർഷം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം പാലിക്കുന്നതിൽ 94 ശതമാനത്തിന്റെ മികച്ച പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ പ്രതിരോധ നടപടികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ബോധവൽക്കരണത്തെയാണ് ഈ ഉയർന്ന ശതമാനം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം .
അധികാരികളുമായും ഏകോപിപ്പിച്ച് കർശനമായ നിരീക്ഷണവും ബോധവൽക്കരണ ശ്രമങ്ങളും തുടരുകയും ചെയ്യും. അന്താരാഷ്ട്ര തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി, തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തൊഴിൽപരമായ രോഗങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനായി ഇത് സഹായിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























