വന്ദേ ഭാരത് ഇനിമുതൽ ചാർജ് ഇരട്ടിയാക്കി; മൂന്നാം ഘട്ടത്തിലെ വിമാനങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ ഇരട്ടി ചാർജ് കൊടുക്കണം, പ്രവാസികളെ കൊള്ളയടിക്കുന്നു....?
കൊറോണ നൽകിയ പ്രതിസന്ധിയിൽ കരകയറാനാകാതെ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. ഇത്തരം സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷനും അവരെ കൊള്ളയടിക്കുന്നതായി വ്യാപക പരാതി. പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേ ഭാരത് മിഷെൻറ മൂന്നാം ഘട്ടത്തിലെ വിമാനങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ ഇരട്ടി ചാർജ് കൊടുക്കണം എന്നാണ് ലഭ്യമാകുന്ന വിവരം . അതായത് ആദ്യ ഘട്ടത്തിൽ 950 റിയാലിന് നൽകിയ ടിക്കറ്റുകൾക്ക് ഇപ്പോൾ അതായത് ആരംഭിക്കാനിരിക്കുന്ന മൂന്നാം ഘട്ടമെത്തിയപ്പോൾ ഒരു മുന്നറിയിപ്പുപോലുമില്ലാതെ 1700ൽ കൂടുതൽ റിയാൽ ഈടാക്കുകയാണ് അധികൃതർ. സൗദിയിലെ ദമ്മാമിൽനിന്ന് കണ്ണൂരിലേക്ക് 1773 റിയാലാണ് നിരക്ക് ഇതിനോടകം തന്നെ വർധിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം കൊച്ചിയിലേക്ക് 1170 റിയാലുമാണ് നൽകിയിരിക്കുന്നത്.
അതേസമയം കേന്ദ്ര സർക്കാറിെൻറ പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് സൗദിയിലെ എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. ഈ നിരക്കിൽ ടിക്കറ്റ് ആവശ്യമില്ലെങ്കിൽ മറ്റുള്ളവർ എടുത്തോളും, ശല്യം ചെയ്യാതെ മാറിനിൽക്കൂ എന്നാണ് നിരക്കുവർധന ചോദ്യം ചെയ്തവരോട് എയർ ഇന്ത്യ ജീവനക്കാരുടെ പ്രതികരണം എന്നതിലൂടെ തന്നെ പ്രവാസികളോട് അധികൃതർ ചെയ്യുന്ന ക്രൂരത മനസിലാക്കാൻ സാധിക്കും. സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുകയും സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമാവുകയും ചെയ്യുന്നതോടെ ഗർഭിണികളായ ഭാര്യമാരെയോ പ്രായമായ മാതാപിതാക്കളെയോ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന പാവങ്ങളെയും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെയുമാണ് ഇത്തരത്തിൽ അധികൃതർ പിഴിയുന്നത് പോലും.
അതോടൊപ്പം തന്നെ പ്രവാസി ഒരുതരത്തിലും കരുണ അർഹിക്കുന്നില്ല എന്നാവർത്തിച്ച് പ്രഖ്യാപിക്കുന്ന നടപടികൂടിയാണ് ഇതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുകയാണ്. സീസൺ കാലത്ത് സ്വകാര്യ വിമാനക്കമ്പനികൾ പോലും ഇത്തരത്തിൽ പ്രവാസികളെ പിഴിഞ്ഞിട്ടില്ല എന്നതും വാസ്തവമാണ്. അപ്പോഴാണ് ഒരു ഭരണകൂടവും രാജ്യത്തെ സ്വന്തം വിമാനക്കമ്പനിയും ചേർന്ന് ഇത്തരമൊരു പ്രതികൂല ഘട്ടത്തിൽ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്നത് എന്നത് വളരെ ദയനീയം തന്നെയാണ്.
https://www.facebook.com/Malayalivartha