പ്രവാസികൾക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം; സ്വദേശവത്കരണത്തിന് പിന്നാലെ പ്രവാസികൾക്ക് ആശ്വാസമായി ഒമാന്റെ മറ്റൊരു തീരുമാനം

സ്വദേശവത്കരണത്തിലൂടെ പ്രവാസികൾക്ക് ഇരുട്ടടി നൽകിയ ഒമാൻ നിരവധി പ്രവാസികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയുണ്ടായി. നിർബന്ധിത പിരിച്ചുവിടലാണ് നടത്തിയത്. എന്നാൽ ഇപ്പോൾ ആശ്വാസവർത്തയാണ് പുറത്തേക്ക് വരുന്നത്. ഒമാന്‍ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം അതായത് എന്‍ഒസി നിയമം റദ്ദാക്കി. ഇതനുസരിച്ച് ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാവുന്നതാണ്.
അതോടൊപ്പം ഇതിനായിതന്നെ തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതിയെന്ന് വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവിലൂടെ വ്യക്തമാക്കുകയുണ്ടായി.
2021 ജനുവരി ഒന്നു മുതലാകും എന്‍ഒസി റദ്ദാക്കിയത് പ്രാബല്യത്തില്‍ വരുക എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ എന്‍ഒസി നിയമം നീക്കം ചെയ്യുന്നത് ഒമാനിലെ പ്രവാസികള്‍ ഏറെ കാലമായി കാത്തിരുന്നു. ആദ്യമായി 2014ലാണ് ഈ നിയമം നടപ്പിലാക്കിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതായിരുന്നു നിലനിന്നിരുന്ന നിയമം എന്നത്. ഇത്ഇതില്ലാത്തവര്‍ക്ക് രണ്ട് വര്‍ഷത്തെ വിസാ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഏത് ഏറെ ആശ്വാസകരമായ തീരുകയാണ്.
https://www.facebook.com/Malayalivartha
























