പ്രവാസലോകം കടുത്ത ചൂടിലേക്ക്; ചൂടേറുമ്പോൾ വണ്ടികൾ കത്തിപ്പടരാൻ സാധ്യത; കൂടുതൽ ജാഗ്രതയുമായി അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തത്തിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതേതുടർന്ന് കടുത്ത ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ കെട്ടിടങ്ങൾക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങൾ തുടര്കഥയാവുകയാണ്. വേനൽക്കാലത്ത് കെട്ടിടങ്ങളിലും അതോടൊപ്പം തന്നെ വണ്ടികളിലും തീപിടിത്തങ്ങൾ പെരുകുന്ന പതിവുതന്നെയാണ് ഇത്തവണയും ആവര്ത്തിക്കുന്നത്. ആയതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
എന്നാൽ ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റ് വീശുന്നതും കാരണം തീ ആളിപ്പടരുന്നത് നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്. ഇത്തരത്തിൽ കൊടുംചൂടിൽ തീപിടിത്തസാധ്യത കൂടുതലായതിനാൽ തടയാൻ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്നിശമനസേനയുടെ മുന്നറിയിപ്പുണ്ട്. ഇതേതുടർന്ന് വളരെ വേഗത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്തുക്കൾ സുരക്ഷാ സംവിധാനങ്ങളോടെയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് ഏവരോടും നിർദേശിക്കുകയുമുണ്ടായി.
അതേസമയം ഒരാഴ്ചക്കിടെ കുവൈറ്റിൽ ശുവൈഖ്, മഹബൂല, മംഗഫ്, ജഹ്റ, ജാബിരിയ, നുവൈസീബ് എന്നിവിടങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഞായറാഴ്ച ദോഹ, ഫിഫ്ത് റിങ് റോഡ് ജങ്ഷനിൽ വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം ശുവൈഖിൽ സുൽത്താൻ സെൻററിന് സമീപം വൻ തീപിടിത്തമുണ്ടായപ്പോൾ ഏറെ പണിപ്പെട്ടാണ് അധികൃതർ നിയന്ത്രണ വിധേയമാക്കിയത്. കുവൈത്ത് അഗ്നിശമനസേന ഇപ്പോൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും സജീവമാണ്. റെസിഡൻഷ്യൽ ഏരിയകളിൽ മരുന്ന് എത്തിക്കുന്നതിലും മറ്റു സേവനങ്ങളിലും അവർ വ്യാപൃതരാണ്.ആയതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ഏവരുടെയും ആവശ്യം കൂടിയാണ്.
https://www.facebook.com/Malayalivartha
























