അന്താരാഷ്ട്രതലത്തിൽ ഏറ്റവും മികച്ച നിരക്കിലേക്ക് യുഎഇ; 25 ലക്ഷത്തോളം കോവിഡ് പരിശോധനകൾ നടത്തി മികച്ച മുന്നേറ്റം, രോഗബാധിതരുടെ എണ്ണം 38,000 കടന്നു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിനെതിരെ പോരാടുന്നതിൽ ലോകത്തിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ഒരു ഗൾഫ് രാഷ്ട്രമാണ് യുഎ ഇ. അതോടൊപ്പം തന്നെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോവിഡ് പരിശോധനാ സംവിധാനങ്ങൾ നടപ്പാക്കുന്ന യു.എ.ഇ.യിൽ ഇതുവരെ നടത്തിയത് 25 ലക്ഷത്തിലേറെ പരിശോധനകൾ എന്ന കണക്കുകൾ ഏവരെയും അമ്പരപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത് 52,996 കോവിഡ് പരിശോധനകളാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ യു.എ.ഇ.യിൽ മൊത്തം രോഗബാധിതരുടെ എണ്ണം 38,000 കടന്നുവെന്നത് സൗദിയെ മുൻനിർത്തി നോക്കുമ്പോൾ കുറവാണ് രേഖപ്പെടുത്തുന്നത്. രോഗമുക്തരുടെ എണ്ണത്തിലും വർധനയുള്ളത് ഏറെ ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ്. ഇതിനോടകം തന്നെ 21,806 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടത്. ആഗോളശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇ.യിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ 55 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്.
അതായത് 10 ലക്ഷം പേരിൽ 2,52,981 പേർക്കാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നത്. ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ഏറ്റവും മികച്ച നിരക്കാണ് രേഖപ്പെടുത്തുന്നത്. പ്രത്യേക സാഹചര്യത്തിൽ എല്ലാ താമസക്കാരും ആരോഗ്യകരമായ ജീവിതരീതി നിലനിർത്തി, ശുചിത്വം പാലിക്കണമെന്ന് ആരോഗ്യമേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറയുകയുണ്ടായി.
ഇതേതുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പരിശോധന നടത്തി ലോകത്തിന് തന്നെ മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം ഇപ്പോൾ നിൽക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണ പ്രക്രിയയും യു.എ.ഇ.യിൽ ഊർജിതമായിത്തന്നെ നടന്നുവരികയാണ്. പരിശോധനയും അണുനശീകരണവും കൂടിയാകുമ്പോൾ പ്രയത്നത്തിന് വലിയ ഫലമാണ് അധികൃതർ ഏവരും പ്രതീക്ഷിക്കുന്നത്...
https://www.facebook.com/Malayalivartha
























