പൊന്നോമനയെ കാണാൻ ഇനി അവൻ ഉണ്ടാകില്ല; പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമാപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ദുബായില്‍ മരിച്ചു

പ്രവാസലോകം കണ്ണീർ നൽകുന്ന വാർത്തകളാണ് ദിനംപ്രതി നൽകുന്നത്. നിരവധി സാമൂഹ്യപ്രവർത്തകരും അതോടൊപ്പം തന്നെ പ്രവാസി സംഘടനകളും ഉള്ളതുകൊണ്ട് മാത്രമാണ് പലരും ഒരു നേരത്തെ ആഹാരമെങ്കിലും കഴിക്കുന്നത് പോലും. ഗർഭിണികളായ അനേകം യുവതികൾ നാട്ടിലെത്തിയപ്പോൾ അതിന് കാരണമായ ആതിര എന്ന യുവതിയുടെ വാർത്തകളും നാം കേട്ടിരുന്നു. എന്നാൽ കൊറോണ വ്യാപിക്കുന്ന ആദ്യനാൾ മുതൽ പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമാപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ദുബായില്‍ മരിച്ചുവെന്ന വാർത്ത ഏറെ നൊമ്പരത്തോടെയാണ് ഏവരും അറിഞ്ഞത്. ഹൃദയാഘാതമായിരുന്നു കാരണം. പ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് പോരുമ്ബോള്‍ ആതിര ഓര്‍ത്തു കാണില്ല കുഞ്ഞോമനയെ കാണാന്‍ ഇനി പ്രിയതമൻ ഉണ്ടാവില്ലെന്ന്.
കൊവിഡ് ഭീതിക്കാലത്തെ പ്രവസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ മുന്നിലുണ്ടായിരുന്നു നിതിൻ. മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിച്ചെർന്നത്. നേരത്തെ, ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര മുടങ്ങിയത്. ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്രയും ഇതോടൊപ്പം തന്നെ അനിശ്ചിതത്വത്തിലായി. ഇതേതുടർന്ന് യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ദുബായില്‍ മെക്കാനിക്കനല്‍ എഞ്ചിനീയറായ നിതിന്‍. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ദുബായിലെ അമരക്കാരനായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു നിതിൻ. ആതിരയുടെ മടക്കയാത്ര സംബന്ധിച്ച് ഇത്തിരി വിവാദങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ തന്നെയും ഏറെ വേദനയോടെയാണ് പ്രവാസലോകം ഈ വാർത്ത കേട്ടത്...
https://www.facebook.com/Malayalivartha
























