വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ; കൊറോണ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുകയുണ്ടായി. ലോകമെമ്പാടും ലോക്ക് ഡൗൺ കല്പിച്ചതിനെ തുടർന്ന് വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്ല്യം ലഭ്യമാവുക എന്നാണ്. എന്നാൽ സന്ദർശന വിസകൾ പുതുക്കാനായി ഒന്നും ചെയ്യേണ്ടതില്ല. 15 വരെ ഇവ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും ആർ.ഒ.പി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഒമാനിൽ റസിഡൻസ് വിസയുള്ളവർക്ക് അതിന്റെ കാലാവധി കഴിയുന്നത്തിന്റെ തുടർന്ന് ഓൺലൈനിൽ പുതുക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുകയാണ്. എന്നാൽ ഒമാന് അകത്തുള്ളവർക്കും റസിഡൻസ് വിസ ഓൺലൈനിൽ പുതുക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടക്കുന്നതിന് മുമ്പ് രാജ്യത്ത് ഇറങ്ങാൻ സാധിക്കാത്തവർ പഴയ വിസക്ക് പകരം പുതിയത് അപേക്ഷിക്കണം എന്നതാണ് പുതിയ നിയമം എന്നത്.
ഇതേതുടർന്ന് ഭൂരിപക്ഷം വിസകളും ഓൺലൈനിൽ പുതുക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ സംവിധാനത്തിൽ സ്വീകരിക്കാത്ത പക്ഷം ആ വിസ പുതുക്കാൻ കഴിയില്ലെന്ന കാര്യം മനസിലാക്കണമെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.
വൈകിയാൽ ഒരു മാസത്തിന് 22.500 റിയാൽ എന്ന തോതിലാണ് പിഴ അടക്കേണ്ടി വരുക. കാലാവധി കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടാൽ പോലും ഈ തുക അടക്കേണ്ടി വരും. ഇതിൽ 12.5 റിയാൽ ലേബർ കാർഡിന്റെ ഒരു മാസത്തെ ഫീസും പത്ത് റിയാൽ പിഴയുമാണ് ഈടാക്കിവരുന്നത്.
https://www.facebook.com/Malayalivartha
























