യാത്ര വിലക്കിന്റെ കാര്യത്തിൽ ഇതുവരെ സ്ഥിരതയുള്ള ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല; പ്രവാസികളെ വലച്ച് വീണ്ടും കുവൈറ്റ്; കുവൈത്തിലേക്കുള്ള വിദേശികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി
വിദേശികൾക്കു ഏർപ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസ്രം അറിയിച്ചു.ഈ തീരുമാനം പ്രവാസികൾക്ക് വമ്പൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ദുബായ് തുടങ്ങിയ രാജ്യങ്ങൾ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാൻ ഇടത്താവളങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികൾക്കു കനത്ത തിരിച്ചടിയായി.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ വൈകിട്ട് അഞ്ചു മുതൽ പുലർച്ചെ അഞ്ചുമണിവരെ ഭാഗിക കർഫ്യൂ ഏർപ്പെടുത്താനും മന്ത്രി സഭ തീരുമാനിച്ചു. കൂടാതെ റെസ്റ്റാറന്റുകളിൽ പ്രവേശിക്കാൻ പാടില്ല.
ഡെലിവറി ഓ ർഡറുകളോ കാറിലിരുന്ന് ഓർഡർ ചെയ്യുന്ന ഡ്രൈവ് ത്രൂ സർവീസോ മാത്രം അനുവദിക്കുന്നതാണ്. ടാക്സികളിൽ ഇനി മുതൽ രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ. പാർക്കുകൾ അടച്ചിടുന്നതാണ്,എന്നാൽ റെസ്റ്റാറന്റുകൾക്കും സഹകരണ സംഘങ്ങൾക്കും ഫാർമസികൾക്കും കർഫ്യൂ ഡെലിവറി സർവീസ് അനുവദിക്കും.
അതേസമയം കർഫ്യൂ സമയത്ത് നിസ്കാരങ്ങൾക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് പ്രവേശിക്കാൻ അനുവദിക്കു സർക്കാർ വക്താവ് താരീഖ് മെസ്റം അറിയിച്ചു. അതേസമയം മറ്റൊരു നിർണായക തീരുമാനമെടുത്തു. വിദേശ രാജ്യങ്ങളിൽ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ അഞ്ച് വിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറിന്റെയിനിൽ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എഅറിയിച്ചിരുന്നു.
ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചു ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഇവരായിരുന്നു. എല്ലാ രാജ്യങ്ങളിൽനിന്നുള്ള നായതന്ത്ര പ്രതിനിധികൾ അവരുടെ ഭാര്യ ഭർത്താവ് കുട്ടികൾ,ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാർക്കും ഇളവുണ്ട്. ഇവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം.
വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികൾക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂർത്തിയാക്കി മടങ്ങിവരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസിൽ നിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.
യൂണിവേഴ്സിറ്റി പരീക്ഷ പൂർത്തിയാക്കി മടങ്ങി വരുന്ന വിദേശ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാർത്ഥികൾക്കും ഇളവ് ലഭിക്കും (വിദ്യാർത്ഥി വിദേശ സർവകലാശാലകളിലൊന്നിൽ ചേർന്നിട്ടുണ്ടെന്ന് തെളിയിക്കാൻ കുവൈറ്റ് കൾച്ചറൽ ഓഫീസിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും).
തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത യാത്രക്കാരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയാതായും,എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ യാത്രക്കാരും. 14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. ഇവർക്ക് സ്വന്തം ചെലവിൽ 2 പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും.
കുവൈത്തിൽ എത്തുമ്പോൾ ആദ്യത്തെ പിസിആർ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതൽ ആറാം ദിവസം രണ്ടാമത്തെ പിസിആർ പരിശോധനയും നടത്തുന്നതാണ് എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha