നടപടികളിൽ ഇളവുമായി സൗദി അറേബ്യ; ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് അധികൃതർ, യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പ്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് അധികൃതർ. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയുണ്ടായി.
സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നാണ് നിര്‍ദേശം. ഹോട്ടലുകള്‍ക്കും കഫേകള്‍ക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ പിന്‍വലിക്കുന്നത്.
എന്നാല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പില്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. വിമാന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ അറിയിപ്പുകളുണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കണണെന്നും കര്‍ശനമായ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ സൗദിയിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രാസികൾക്ക് അനുകൂല തീരുമാനം സൗദി കൈക്കൊണ്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കുന്നതിനായി കർമ സമിതി രൂപീകരിക്കുകയുണ്ടായി. നിയമലംഘകർക്ക് നിയമാനുസൃതം ബിസിനസ് നടത്താൻ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണിത് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 23നകം പദവി ശരിയാക്കാത്തവർക്കെതിരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രായലം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സൗദിയിൽ ബിനാമി ബിസിനസ് നടത്തുന്ന വിദേശികൾക്ക് പദവി ശരിയാക്കുന്നതിന് ആറ് മാസത്തെ സമയമാണ് വാണിജ്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത് തന്നെ. മന്ത്രാലയത്തിന്‍റെ എം.സി ഡോട്ട് ജി.ഒ.വി ഡോട്ട് എസ്.എ എന്ന പോർട്ടൽ വഴി പദവി ശരിയാക്കുന്നതിനായി അപേക്ഷ നൽകിയാൽ 90 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായിരിക്കും. അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടക്കുന്നതിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം വ്യക്തമാക്കി.
https://www.facebook.com/Malayalivartha