കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്; ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കര്‍ഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരത്തുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും! കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ അനുവാദമില്ലെങ്കിലും അഞ്ച് കാര്യങ്ങള്‍ക്കായി പുറത്തേക്കിറങ്ങാൻ സാധിക്കുന്നതാണ്
കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നലെ മുതല്‍ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച കര്‍ഫ്യൂ നിലവില്‍ വരുകയുണ്ടായി. ഈ സമയത്ത് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.കുവൈത്തില്‍ കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ രംഗത്ത് എത്തി. സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബി അറിയിക്കുകയുണ്ടായി. 10,000 ദീനാര്‍ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.
കര്‍ഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരത്തുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും. പ്രധാന റോഡുകളിലും ഉള്‍ഭാഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ റോന്തുചുറ്റും. ഇതിന് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ച വിഭാഗങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ്.എന്നാൽ കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പള്ളിയിലേക്ക് നടന്നുപോകുന്നതിന് തടസ്സമില്ല.
വാഹനത്തില്‍ പോകാന്‍ അനുമതിയില്ല. തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് മാത്രമാണ് പോകുന്നത് എന്ന് ഉറപ്പാക്കാനാണ് ഇൗ നിബന്ധന നാക്കിയിയിയുള്ളത്. സുബ്ഹി, മഗ്രിബ്, ഇശാ നമസ്കാരങ്ങളാണ് വൈകീട്ട് അഞ്ചിനും പുലര്‍ച്ച അഞ്ചിനുമിടയിലുള്ള കര്‍ഫ്യൂ സമയത്താണ് വരുന്നത്. ബാങ്കിെന്‍റ 15 മിനിറ്റ് മുമ്പ് പോകാൻ സാധിക്കും. പള്ളിയിലെ സംഘടിത നമസ്കാരം കഴിഞ്ഞ് വൈകാതെ തിരിച്ചുപോകുകയും വേണം.
അതേസമയം കര്‍ഫ്യൂവില്‍ ചില വിഭാഗങ്ങള്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റില്‍ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ അനുവാദമില്ലെങ്കിലും അഞ്ച് കാര്യങ്ങള്‍ക്കായി പുറത്തേക്കിറങ്ങാൻ സാധിക്കുന്നതാണ്. ഇതിനായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പ്രത്യേക കാര്‍ഡ് അനുവദിക്കും. പ്രഥമ ചികിത്സ, മെഡിക്കല്‍ അവലോകനം, കൊവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കല്‍, കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കല്‍ എന്നീ അഞ്ച് ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കാണ് കാര്‍ഡ് നല്‍കുക. 30 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ ആയിരിക്കും പുറത്തിറങ്ങാനുള്ള അനുമതി. http://curfew.paci.gov.kw/request/create എന്ന വെബ്‌സൈറ്റിലാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. പെര്‍മിറ്റിനായുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ നിയമനടപടിയ്ക്ക് വിധേയരാക്കും. 6 മാസം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
https://www.facebook.com/Malayalivartha