ലോകത്തെ ഞെട്ടിച്ച് ദുബായ് പോലീസ്; ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു, ഇപ്പോഴിതാ അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുകയാണ്
ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിൽ ദുബായ് പൊലീസിന് വേറിട്ടൊരു സ്ഥാനമാണ് ഉള്ളത്. സുരക്ഷയുടെ കാര്യത്തിലും പൊതുജനങ്ങളോടുള്ള കരുതലിലും എന്നും ഏവരുടെയും മനസിലെ ഇടംപിടിച്ചവരാണ്. ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളെ ആകമാനം അമ്പരപ്പിലാഴ്ത്തിയ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ദുബായ് പോലീസ്. ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുക്കുകയുണ്ടായി.
ഇപ്പോഴിതാ അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതമാണ് പൊലീസ് അന്വേഷിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അഭ്യർഥിക്കുകയുണ്ടായി.
ഒരു മാസം മുൻപാണ് കടലിൽ നിന്ന് ഏതാണ്ട് പൂർണമായും ജീർണിച്ച മൃതശരീരം അധികൃതർ കണ്ടെത്തിയിരുന്നത്. തുടർന്ന് ദുബായ് പൊലീസിലെ ഫോറൻസിക്സ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ.അഹമദ് ഇൗദ് അൽ മൻസൂരിയുടെ നേതൃത്വത്തിലുള്ള സംഘം വെല്ലുവിളി ഏറ്റെടുത്ത് ആധുനിക സാങ്കേതിക വിദ്യയായ ത്രി ഡി ഫേഷ്യൽ റികൺസ്ട്രക് ഷൻ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഫോറൻസിക് വിദഗ്ധര്‍, ആർടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ വിഭാഗം എന്നിവരുടെ കഠിന ശ്രമത്തിലൂടെയാണു കംപ്യൂട്ടർ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ചെടുത്തത് എന്നും പറഞ്ഞു. ദുബായ് പൊലീസ് തലവൻ ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കുറ്റാന്വേഷണവിഭാഗം അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി എന്നിവർ ഇൗ ഉദ്യമത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്തു.
അതായത് ഡിഎൻഎയും വിരലടയാളവുമില്ലാത്ത മൃതദേഹത്തിന്റെ മുഖമാണ് ദുബായ് പൊലീസ് സമർഥമായി സൃഷ്ടിച്ചെടുത്തതെന്ന് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡപ്യുട്ടി ഡയറക്ടർ ബ്രി.അഹമദ് മത്തർ അൽ മുഹൈരി പറഞ്ഞു. ഏറെ നാളുകൾ വെള്ളത്തിൽ കിടന്നതിനാൽ മൃതദേഹത്തിൻ്റെ ചർമത്തിന്റെ നിറവും സ്വഭാവവും നഷ്ടപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഏറെ പരിശ്രമം വേണ്ടിവന്നതായി ദുബായ് പൊലീസ് ഫോറൻസിക് കൺസൾട്ടൻ്റ് ഡോ.യൂനുസ് അൽ ബലൂഷി പറഞ്ഞു.
https://www.facebook.com/Malayalivartha