കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 10 പേർ മരിച്ചു; 2,373 പേർക്കു രോഗം ബാധിച്ചതായും 1,784 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം, രാജ്യത്തെ ആകെ രോഗികൾ 4,15,705

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ്19 ബാധിതരായ 10 പേർ മരിച്ചു. പുതുതായി 2,373 പേർക്കു രോഗം ബാധിച്ചതായും 1,784 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ ആകെ രോഗികൾ 4,15,705 ആണ്. രോഗമുക്തി നേടിയവർ–3,96,433. ആകെ മരണം–1,345. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–17,927 എന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് എന്നത്. കൊറോണ വ്യാപനം തടയുക എന്ന ലക്‌ഷ്യം മുൻനിർത്തി നിരവധി പ്രവർത്തനങ്ങളാണ് യുഎഇയിൽ ഉടനീളം നടന്നുവരുന്നത്.
ഇതേതുടർന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ റാപിഡ് പിസിആർ പരിശോധന ആരംഭിക്കുകയുണ്ടായി. 90 മിനിറ്റിനകം റിപ്പോർട് ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള ഗൾഫിലെ ആദ്യത്തെ എയർ പോർട്ട് ലബോറട്ടറിയാണ് ഇതെന്ന് അബുദാബി ഗവ. മീഡിയാ ഒാഫീസ് വ്യക്തമാക്കുകയുണ്ടായി. അതേസമയം, പുതുതായി 219,593 പേർക്കു കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32.6 ദശലക്ഷമായി മാറിയിരിക്കുകയാണ്.
രാജ്യത്ത് കർശന കോവിഡ് മാനദണ്ഡങ്ങൾ തുടരുകയാണ്. ഇതോടൊപ്പം രോഗപ്രതിരോധ നടപടികളും ഉൗർജിതമായി നടക്കുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളിൽ അധികൃതർ ശക്തമായി തന്നെ തുടരുകയാണ്. നിയമലംഘകർക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും മുന്നറിയിപ്പു നൽകി. ദുബായ് സാമ്പത്തിക വകുപ്പിലെ കമേഴ്സ്യൽ കോംപ്ലെയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം എമിറേറ്റിൽ പരിശോധനകൾ ശക്തമായി തുടരുന്നതായി അറിയിക്കുകയും ചെയ്തു.
അതേസമയം കോവിഡ് പ്രതിരോധ നിരയിൽ കഠിനമായി പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം എന്നും അധികൃതർ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിക്കുകയുണ്ടായി. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് അവർ. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.
https://www.facebook.com/Malayalivartha