പ്രവാസികളെ കുടുക്കി സൗദിയുടെ തീരുമാനം; പഴയ നടപടികൾ വീണ്ടും കടുപ്പിക്കുകയാണ് സൗദി, ഈ വർഷം രണ്ട് ലക്ഷത്തിലേറെ തൊഴിലുകൾ കൂടി സ്വദേശികൾക്ക് വേണ്ടി കണ്ടെത്തുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം
നിയന്ത്രണങ്ങൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ പഴയ ജീവിതത്തിലേക്ക് കടക്കുകയാണ്. വിലക്കുകൾ നീക്കിയതോടെ പ്രവാസികളും ഗൾഫിലേക്ക് എത്തിച്ചേരാൻ തുടങ്ങി. എന്നാൽ പഴയ നടപടികൾ വീണ്ടും കടുപ്പിക്കുകയാണ് സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ. പ്രവാസികളെ പുറത്താക്കി സ്വദേശികൾക്ക് ജോലി നൽകുന്ന തീരുമാനം കടുപ്പിച്ചു. നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രവാസികൾ ദുരിതത്തിലേക്ക്...
സ്വദേശിവത്കരണത്തിലൂടെ നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമായിരിക്കുകയാണ്. ഇതിനുപിന്നാലെ ഈ വർഷം രണ്ട് ലക്ഷത്തിലേറെ തൊഴിലുകൾ കൂടി സ്വദേശികൾക്ക് വേണ്ടി കണ്ടെത്തുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി. സ്വദേശിവത്കരണ പദ്ധതിയിലൂടെ ഈ വർഷം 2,13,000 ത്തിലധികം തൊഴിൽ അവസരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എൻജി. അഹമദ് ബിൻ സുലൈമാൻ അൽറാജിഹി മാധ്യമങ്ങളോട് പറഞ്ഞു.
അൽജൗഫ് മേഖലയിലെ വ്യാപാരികളുമായും ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് സൗദി കൗൺസിൽ ഓഫ് ചേംബേഴ്സുമായി സഹകരിച്ചാണെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇത് തൊഴിൽ രംഗത്ത് ഗുണമേന്മയും സമഗ്രതയും ഉറപ്പാക്കുന്നു. ബിസിനസ് ത്വരിതപ്പെടുത്തുന്നതിെൻറയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും പ്രാധാന്യം മന്ത്രാലയം മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകൂടാതെ സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള പ്രയാണത്തിലാണ് മന്ത്രാലയം. തൊഴിൽ കാര്യ ഓഫീസ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ നിലവിൽ പ്രതിദിനം 21,000 ത്തിലധികം ജോലികൾ നടക്കുന്നുണ്ട്. നേരത്തെ ഇത് 700 ആയിരുന്നു. അതാണിപ്പോൾ വർധിച്ചിരിക്കുന്നത്. വിഷൻ 2030ന്റെ വെളിച്ചത്തിൽ തൊഴിൽ വിപണിയുടെ ഭാവി മുൻകൂട്ടി കാണാനും പുതിയ തൊഴിൽ രീതികളിൽ മാറ്റങ്ങൾ വരുത്താനും മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്. ഫ്യൂച്ചർ വർക്ക് കമ്പനി ഉണ്ടാക്കി സ്വതന്ത്ര പ്ലാറ്റ്ഫോം ആരംഭിച്ചുകഴിഞ്ഞു. എട്ട് ലക്ഷത്തിലധികം സ്വയം തൊഴിൽ രേഖകൾ നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ വിദൂര തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടാക്കി. വിദൂര തൊഴിൽ പ്ലാറ്റ്‌ഫോമിലൂടെ 52,000 ത്തിലധികം പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രയോജനം ലഭിച്ചതായും മാനവ വിഭവശേഷി മന്ത്രി വ്യക്തമാക്കുകയുണ്ടായി. സ്വകാര്യമേഖലക്ക് നിതാഖാത്ത് കൈകാര്യം ചെയ്യൽ സുഗമമാക്കുന്നതിന് ജീവനക്കാരുടെ എണ്ണത്തെ ആശ്രയിക്കുന്ന ഒരു സമവാക്യത്തിലേക്ക് സ്വദേശിവത്കരണ അനുപാതങ്ങളെ ബന്ധിപ്പിച്ചിട്ടുമുണ്ട്.
ദേശീയ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ തൊഴിൽ ഓഫീസുകളിലൂടെ മുമ്പ് 700 ഓപ്പറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിദിനം 21 ആയിരത്തിലധികം പ്രവർത്തനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ നടക്കുന്നു.
https://www.facebook.com/Malayalivartha