ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം
ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം. ഡല്‍ഹിയിലെ 4 പ്രമുഖ ഹോട്ടലുകളില്‍ താമസിച്ച പാക്ക് ഭീകരന്‍ അന്ന് ബസ്സിലും സൈ്വരവിഹാരം നടത്തി. രണ്ടാഴ്ചയ്ക്കു ശേഷം ശ്രീനഗറില്‍ പിടിയിലായപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍. 1994 ജനുവരി 29ന് ധാക്കയില്‍ നിന്ന് ബംഗ്ലദേശ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ജന്‍മദേശം ഗുജറാത്ത് ആണെന്നായിരുന്നു മറുപടി. ആ വിശദീകരണത്തില്‍ പുറത്തുകടക്കാനായി. തുടര്‍ന്ന്, ടാക്‌സി ്രൈഡവറാണ് ചാണക്യപുരിയിലെ അശോക ഹോട്ടലില്‍ എത്തിച്ചത്. അന്നു രാത്രി സന്ദര്‍ശകരായി ഭീകരസംഘടനാ ബന്ധമുള്ള 2 പേര്‍ എത്തി. അവരോടൊപ്പം പിറ്റേന്ന് കാറില്‍ യുപിയിലെ ദിയോബന്ദിലെ ദാറുല്‍ഉലൂം മതപഠനകേന്ദ്രം സന്ദര്‍ശിച്ചു.
പിറ്റേന്ന് സഹാരന്‍പുരിലേക്ക്. ഈ യാത്രകളിലൊന്നും യഥാര്‍ഥ പേരോ വിവരങ്ങളോ വെളിപ്പെടുത്തിയില്ല.ജനുവരി 31ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി. കൊണാട്ട്‌പ്ലേസിനു സമീപത്തെ ഹോട്ടല്‍ ജന്‍പഥില്‍ താമസിച്ചു. ഇതിനടുത്ത ദിവസങ്ങളിലാണ് ബസ്സില്‍ ലക്‌നൗവിലേക്കു പോയത്. ബസ്സില്‍ തന്നെ മടക്കം. കരോള്‍ ബാഗിലെ ഷീഷ് മഹല്‍ ഹോട്ടലിലായിരുന്നു പിന്നെ താമസിച്ചത്. പോര്‍ച്ചുഗീസ് വിലാസവും വലി ആദം ഇസ്സ എന്ന പേരുമാണ് ഇവിടെയെല്ലാം നല്‍കിയത്. ഫെബ്രുവരി 9ന് വിമാനമാര്‍ഗം ശ്രീനഗറിലെത്തി. പിറ്റേന്ന് വഴികാട്ടിയുടെ സഹായത്തോടെ അനന്ത്‌നാഗിലെ മതിഗുണ്ടില്‍ പാക്ക് ഭീകരരുടെ താവളത്തിലെത്തിഇവിടെനിന്നു മടങ്ങുമ്പോള്‍ കാര്‍ കേടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലായി സഞ്ചാരം. വഴിയില്‍ സൈന്യത്തിന്റെ വാഹനപരിശോധനയില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവച്ചു. മസൂദും കൂടെയുണ്ടായിരുന്ന അഫ്ഗാനിയും പിടിയിലായി. 1999 ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്നാണ് മസൂദിനെ ഇന്ത്യക്കു വിട്ടയയ്‌ക്കേണ്ടിവന്നത്മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന തടഞ്ഞതിനു പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം സമൂഹ മാധ്യമങ്ങളില്‍ സജീവം.
രാജ്യത്തു ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ് ആവശ്യപ്പെട്ടു.ടിക്ടോക് ഉള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടു. അതേ സമയം, ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുകയെന്നതു പ്രായോഗികമല്ലെന്നും പ്രതികരണങ്ങളുണ്ട്.ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസഹ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനു നാലാം തവണയും തടയിട്ട ചൈനയുടെ നടപടിക്കെതിരെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. ചൈന ഇതേ നിലപാട് പിന്തുടരുകയാണെങ്കില്‍ മസൂദിനെതിരെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി.അത്തരം സാഹചര്യം ഉണ്ടാകാതിരിക്കുന്നതാവും ഉചിതം. രക്ഷാസമിതിയില്‍ നിക്ഷിപ്തമായ ചുമതല നിര്‍വഹിക്കുന്നതിനെ തടസപ്പെടുത്തുന്ന നീക്കത്തില്‍നിന്ന് ചൈന പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദക്ഷിണേഷ്യന്‍ മേഖലയിലെ ഭീകരതയെ ചെറുക്കുക, പ്രാദേശിക സ്ഥിരത ഉറപ്പാക്കുക തുടങ്ങി ചൈന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കുന്ന നടപടിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും നയതന്ത്രപ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പാക്കിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരെ സംരക്ഷിക്കാന്‍ ചൈനയെ ആശ്രയിക്കുന്ന പാക്ക് ഭരണകൂടത്തിനെതിരെയും വിദേശ നയതന്ത്ര പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.മസൂദിനെതിരെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉപരോധങ്ങളെക്കുറിച്ചു പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ചൈന അവസാന നിമിഷം രംഗത്തെത്തിയത്. പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് വീറ്റോ അധികാരമുള്ള ചൈന തടസവാദം ഉന്നയിച്ചതെന്നും നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ആക്രമണത്തിനു ശേഷം അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ മൂന്നു സ്ഥിരാംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരെ പ്രമേയം അവതരിപ്പിച്ചത്. നിരവധി രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.ചൈനയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരനേതാക്കളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. മസൂദിനെതിരായ നീക്കത്തിന് അമേരിക്ക ശക്തമായ പിന്തുണയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha