Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ബാഗ്ദാദിയെ വകവരുത്തിയ വീരൻ ട്രംപിന്റെ പ്രിയപ്പെട്ടവൻ; ഐസിസ് മേധാവി അബൂബക്കർ ബാഗ്‌ദാദിയെ കണ്ടുപിടിക്കുന്നതിനുള്ള രഹസ്യഓപ്പറേഷനിൽ ബെൽജിയൻ മെലനോയിസ് എന്ന നായക്കും പങ്ക്

29 OCTOBER 2019 05:19 PM IST
മലയാളി വാര്‍ത്ത

ഐസിസ് മേധാവി അബൂബക്കർ ബാഗ്‌ദാദിയെ കണ്ടുപിടിക്കുന്നതിനുള്ള രഹസ്യഓപ്പറേഷനിൽ ബെൽജിയൻ മെലനോയിസ് എന്ന നായയുടെ പങ്കുണ്ടെന്നാണ് അമേരിക്കൻ സൈന്യം നൽകുന്ന വിവരം. 2011 മേയിൽ അൽ-ഖ്വയ്ദയുടെ കൊടും ഭീകരൻ ഒസാമ ബിൻലാദനെ വധിക്കാൻ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് ബെൽജിയൻ മെലനോയിസ് എന്ന നായയായിരുന്നു. ബിൻലാദനെ കണ്ടുപിടിക്കാൻ സൈന്യത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് ഈ നായയുടെ അസാമാന്യമായ ബുദ്ധിയായിരുന്നു.

സൈനികരെ നയിക്കാനും പരിരക്ഷിക്കാനും ശത്രുക്കളെയും സ്ഫോടകവസ്തുക്കളെയും തിരയാനും അമേരിക്കൻ സൈന്യം സാധാരണയായി കൂടെകൂട്ടുന്ന നായ്ക്കളാണ് ബെൽജിയൻ മെലനോയിസ്. ബുദ്ധിശക്തിയും ആഞ്ജ ലഭിച്ചാൽ ആക്രമിക്കാനുള്ള കഴിവും ഈ നായ്ക്കളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. 2011ൽ അമേരിക്കൻ നാവികസേനയുടെ കെയ്റോ എന്ന നായയാണ് അൽ-ഖ്വയ്ദ ഭീകരൻ ഒസാമ ബിൻലാദനെ പാകിസ്ഥാനിൽ ചെന്ന് വധിക്കാൻ സഹായിച്ചത്. ബിൻലാദനെ വധിക്കാൻ പദ്ധതിയിട്ട ഓപ്പറേഷനിൽ പങ്കെടുത്ത കമാൻഡോകളെ ആദരിക്കുന്ന ചടങ്ങിൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ കെയ്റോയെയും ആദരിച്ചിരുന്നു.
ഇത് പോലെ തന്നെ ബാഗ്ദാദിയെ കൊല്ലാനും ഈ നായയെ ഉപയോഗിച്ചതായാണ് വിവരം . എന്നാൽ ഈ നായയ്ക്ക് ഓപ്പറേഷനിടെ പരിക്കേറ്റതായാണ് റിപ്പോർട്ട്. അമേരിക്കൻ ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.. അതേസമയം നായയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. നായയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

മഹത്തായ ദൗത്യം' എന്ന അടികുറിപ്പോടെയാണ് നായയുടെ ചിത്രം ട്രംപ് ട്വിറ്ററിൽ പങ്കുവച്ചത്. നിലവിൽ നായ ചികിത്സയിലാണെന്നും സുഖം പ്രാപിക്കുകയാണെന്നും ജനറൽ മാർക്ക് മില്ലി അറിയിച്ചു.
ഒസാമ ബിൻ ലാദനു ശേഷം ലോകം ഏറ്റവും ഭയപ്പെട്ട കൊടുംഭീകരനും ഐസിസ് തലവനുമായ അബുബക്കർ അൽ ബാഗ്ദാദി സിറിയയിൽ ശനിയാഴ്ച രാത്രി അമേരിക്കൻ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ബാഗ്ദാദിയുടെ രണ്ട് ഭാര്യമാരും മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. വധിക്കാനായി അമേരിക്കൻ ദൗത്യസംഘമെത്തിയതോടെ പരിഭ്രാന്തനായി ഓടിയ ബാഗ്ദാദിക്ക് പിന്നാലെ ദൗത്യ സംഘത്തിനൊപ്പമുള്ള നായ്ക്കളും ഓടിയിരുന്നു. ജാക്കറ്റ് ബോംബ് പൊട്ടുന്നതിനിടെയിൽ അകപ്പെട്ട നായയ്ക്കാണ് പരിക്കേറ്റത്

ഒസാമ ബിൻ ലാദനെ പ്രസിഡന്റ് ഒബാമയുടെ കാലത്ത് പാകിസ്ഥാനിലെ അബോട്ടാ ബാദിലെ ഒളിസങ്കേതത്തിൽ ചെന്ന് അമേരിക്കൻ കമാൻഡോകൾ വധിക്കുകയായിരുന്നു. അതിനെക്കാൾ രൂക്ഷമായ ആക്രമണത്തിനിടെയാണ് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയെ പിടികൂടാൻ അമേരിക്ക 25 ദശലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ബിൻ ലാദനെ വധിച്ചത് ഒബാമ വൈറ്റ് ഹൗസിൽ ഇരുന്ന് കണ്ടതുപോലെ ഓപ്പറേഷൻ ബാഗ്ദാദി പ്രസിഡന്റ് ട്രംപും തത്സമയം കാണുന്നുണ്ടായിരുന്നു. അമേരിക്കയുടെ പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും കരസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. ഒളിത്താവളത്തിലുണ്ടായിരുന്ന ബാഗ്ദാദിയുടെ നിരവധി കൂട്ടാളികളെയും അമേരിക്കൻ സേന വധിച്ചു. ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങളുടെ ഡി.എൻ.എ, ബയോമെട്രിക് ടെസ്റ്റുകൾ പൂർത്തിയാക്കിയാണ് മരണം സ്ഥിരീകരിച്ചത്.

അതേസമയം ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിക്കാൻ യുഎസിന് സഹായമായത് അടുത്ത സഹായിയില്‍നിന്നു ലഭിച്ച നിർണായക വിവരങ്ങളെന്നു റിപ്പോര്‍ട്ട് ഉണ്ട്. ബഗ്ദാദിയുടെ അടുത്ത അനുയായിയായ ഇസ്മായിൽ അൽ എതാവിയിൽനിന്ന് ഇറാഖി ഇന്റലിജൻസ് സംഘമാണു ലോകത്തെ വിറപ്പിച്ച ഭീകരന്റെ നീക്കങ്ങൾ ചോർത്തിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. സിറിയയിലും ഇറാഖിലുമാകെ ‘ഭീകര സാമ്രാജ്യം’ വളര്‍ത്താനിറങ്ങിയ കൊടുംഭീകരനെ വധിക്കാൻ വിവരങ്ങൾ നൽകിയതില്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾക്കും ഒരുപോലെ പങ്കുണ്ട്. ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ച നിർണായക സഹായമായിരുന്നു എതാവി. ഇസ്‍ലാമിക് സയൻസില്‍ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളിൽ ഒരാളായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (4 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (6 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (7 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (8 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends