Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചുവെന്ന് രാജ്യാന്തര നീതിന്യായ കോടതി

31 OCTOBER 2019 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷന്‍ അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് വ്യക്തമാക്കി. യുഎന്‍ പൊതുസഭയിലാണ് അബ്ദുള്‍ഖവി യൂസഫ് ഇക്കാര്യം അറിയിച്ചത്. ജാദവിന് പാക്ക് പട്ടാളക്കോടതി വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നും നയതന്ത്ര സഹായം നല്‍കണമെന്നും ജൂലൈ 17-ല്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതിന് കാര്യമായ ശ്രമങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു ഉണ്ടായില്ലെന്നു മാത്രമല്ല പലപ്പോഴും ധിക്കാരപരമായ സമീപനവും ഉണ്ടായി.

പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 36 ലംഘിച്ചുവെന്നാണ് ഐസിജെയുടെ കണ്ടെത്തല്‍. കുല്‍ഭൂഷന്‍ ജാദവിനു വധശിക്ഷ വിധിച്ച നടപടി പാക്കിസ്ഥാന്‍ പുനഃപരിശോധിക്കണമെന്ന് ഐസിജെ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉചിതമായ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകുമെന്നു തന്നെയായിരുന്നു പ്രതീക്ഷയെന്നും തങ്ങളുടെ വിധി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷന്‍ മാധ്യമങ്ങളോടു പറഞ്ഞു. കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷ അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും യൂസഫിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

ഐസിജെ വിധിയുടെ പശ്ചാത്തലത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നുവെങ്കിലും , രാജ്യാന്തര നിയമം ലംഘിച്ച് കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാക്കിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിക്കപ്പെടുന്ന കേസുകളും ആര്‍ട്ടിക്കിള്‍ 36-ന്റെ പരിധിയില്‍ വരുന്നതിനാല്‍ നയതന്ത്ര സഹായം നല്‍കുന്നതില്‍ നിന്ന് പാക്കിസ്ഥാന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അബ്ദുള്‍ഖവി യൂസഫ് പറഞ്ഞു. ജാദവിന്റെ അറസ്റ്റിന് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ വിജ്ഞാപനം നടത്തിയത് ഇന്ത്യന്‍ കോണ്‍സുലറെ കാലതാമസമില്ലാതെ അറിയിക്കാനുള്ള ബാധ്യതയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 17, 2019-ല്‍ പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ ചാരനെന്ന് മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല.

ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016-ലാണ് വ്യാപാരിയും മുന്‍ നാവികസേനാ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ(49) പാക്കിസ്ഥാന്‍ തടവിലാക്കിയത്. പാക്ക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ 2016 മാര്‍ച്ച് 3-ന് അറസ്റ്റ് ചെയ്‌തെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍, ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോകുകയായിരുവെന്നാണ് രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (12 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (7 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (9 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (12 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

Malayali Vartha Recommends