Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

മറ്റു വഴിയില്ലായിരുന്നു, പക്ഷേ ബ്രിട്ടിഷുകാര്‍ക്കറിയാവുന്ന ഹാരിയായി തുടരുമെന്ന് പടിയിറക്ക പ്രഖ്യാപനത്തെ കുറിച്ച് ഹാരി രാജകുമാരന്‍

21 JANUARY 2020 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ഹാരി രാജകുമാരന്‍ പിന്തുണയ്ക്കുന്ന ഒരു സന്നദ്ധസംഘടനയുടെ ധനസമാഹരണാര്‍ഥം നടത്തിയ അത്താഴത്തിനിടെ, കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ ഉപേക്ഷിക്കുന്ന തീരുമാനം 'വലിയ ദുഃഖത്തോടെയാണ്' കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി. 'വര്‍ഷങ്ങള്‍ നീണ്ട വെല്ലുവിളികള്‍ക്ക്' അപ്പുറം തനിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രാജകീയ പദവികളില്‍ നിന്ന് പിന്നോട്ടു പോകുകയല്ലാതെ 'മറ്റു മാര്‍ഗമില്ലായിരുന്നെന്ന്' ഹാരി രാജകുമാരന്‍ പറഞ്ഞു. 'ലഘുവായ തീരുമാനമായിരുന്നില്ല അതെന്ന്' താനും ഭാര്യയും ബക്കിങ്ങാം കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ വിടാനുള്ള തീരുമാനം സൂചിപ്പിച്ച് ഹാരി പറ?ഞ്ഞു.

നമ്മള്‍ നടന്നകലുകയല്ലെന്നത് ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ നിന്ന് അകലാന്‍ ഞങ്ങള്‍ക്ക് ആകില്ല.' - ഹാരി വിശദീകരിച്ചു. ബ്രിട്ടിഷുകാര്‍ക്കറിയാവുന്ന ഹാരിയായി തുടരുമെന്നും അതേസമയം തനിക്ക് 'വ്യക്തമായ വീക്ഷണം' ഉണ്ടാകുമെന്നും ഹാരി വ്യക്തമാക്കി.  സന്തോഷവാനായല്ല ഹാരി ഈ പ്രസ്താവന നടത്തിയതെന്നാണ് പൊതുവിലയിരുത്തല്‍. മേഗന്റെ തെറ്റായി, തന്റെ തീരുമാനം വിലയിരുത്താന്‍ ഹാരി തയ്യാറല്ലെന്നാണ് പ്രസ്താവന ഉറപ്പിക്കുന്നത്. താന്‍ തന്നെയാണ് ഈ തീരുമാനമെടുത്തതെന്ന് ഉറപ്പിച്ചുപറയാനും ഹാരി എഴുതിത്തയാറാക്കിയ പ്രസ്താവനയില്‍ ഓര്‍മിച്ചു.

ബ്രിട്ടിഷ് രാജകുടുംബത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയെന്നതല്ലാതെ മറ്റു നിര്‍വാഹമില്ലെന്നത് സൂചിപ്പിച്ച പ്രസ്താവനയില്‍ മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലുകള്‍ക്കെതിരെയും കുറ്റപ്പെടുത്തലുണ്ടായി.

ഹാരി രാജകുമാരനും ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കന്‍ നടി ഭാര്യ മേഗന്‍ മാര്‍ക്കിളിനും കുഞ്ഞ് പിറന്നത് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ ഡാനി ബേക്കറാണ ട്വീറ്ററില്‍ ആഘോഷിച്ചത് ഇപ്രകാരം ആയിരുന്നു, വസ്ത്രങ്ങളണിഞ്ഞ ആള്‍ക്കുരങ്ങിന്റെ കയ്യുംപിടിച്ച് ഒരു സ്ത്രീയും പുരുഷനും നടന്നുപോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം.'രാജകുടുംബത്തിലെ നവജാതശിശു ആശുപത്രി വിടുന്നു' എന്ന ശീര്‍ഷകവും. ഫലിതം അതിരു കടന്നതോടെ ബിബിസി ഡാനി ബേക്കറിന്റെ ചെവിക്കു പിടിച്ചു. ട്വീറ്റ് പിന്‍വലിച്ച് ബേക്കര്‍ മാപ്പു പറഞ്ഞു.

അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമായ മേഗന്‍ ബ്രിട്ടിഷ് സിംഹാസനത്തില്‍ വാഴുന്നത് മനസുകൊണ്ട് പോലും ആഗ്രഹിക്കാത്ത ലക്ഷക്കണക്കിനു പേരില്‍ ഒരാള്‍ മാത്രമായിരുന്നു ഡാനി ബേക്കര്‍.

കറുത്തവര്‍ഗക്കാരിയുടെ മകള്‍ രാജകുടുംബത്തിലെത്തിയാല്‍ കാര്യങ്ങള്‍ കറുത്തവര്‍ഗക്കാരനായ രാജാവില്‍വരെ ചെന്നെത്തുമെന്ന് ട്വീറ്റ് ചെയ്തത് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകെഐപി) നേതാവ് ഹെന്റി ബോള്‍ട്ടന്റെ കാമുകി ജോ മാര്‍നിയാണ്. എട്ടുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് അമേരിക്കക്കാരിയും വിവാഹമോചിതയുമായ വാല്ലിസ് സിംസണ്‍ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ പതിനൊന്നു മാസം മാത്രം ഇരുന്ന സിംഹാസനം വിട്ടുകൊടുത്ത എഡ്വേഡ് എട്ടാമന്‍ രാജാവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഹാരി.

'മെഗ്സിറ്റ്' എന്ന് രാജ്യാന്തരമാധ്യമങ്ങള്‍ പേരിട്ട വിളിക്കുന്ന രാജകുടുംബത്തിലെ ഭിന്നതയ്ക്കു കാരണക്കാരി മേഗന്‍ മാത്രമാണെന്നായിരുന്നു ബ്രിട്ടിഷ് ടാബ്ലോയിഡുകളുടെ കണ്ടെത്തല്‍.

യുഎസ് ടിവി പരമ്പരകളില്‍ അഭിനയിച്ചു പേരെടുത്ത നടി കൂടിയായ മേഗന്റെ ആഫ്രിക്കന്‍ വംശീയ വേരുകള്‍ പരാമര്‍ശിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളിലുള്ള അസ്വസ്ഥതയും സഹോദരന്‍ വില്യമുമായി ഹാരിയുടെ ബന്ധം മോശമായതും എല്ലാമാണ് രാജകീയ ചുമതലകള്‍ ഒഴിയാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും തീരുമാനത്തിനു പിന്നിലെന്നു പത്രങ്ങള്‍ കഥയെഴുതി.

കെയ്റ്റ് മിഡില്‍ടണ്‍ ബ്രിട്ടിഷ് മാധ്യമങ്ങളുടെ പൊന്നോമനയായിരുന്നെങ്കില്‍ മേഗന്‍ മാര്‍ക്കിള്‍ എന്നും കരടായിരുന്നു. സ്വന്തം പാടശേഖരത്തില്‍ പണിയെടുത്തിരുന്ന നീഗ്രോ അടിമകളുടെ പിന്‍മുറക്കാരി. 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ'ത്തിന്റെ സിംഹാസനത്തില്‍ വാഴാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു യാഥാസ്ഥിതികരും അവരെ പ്രതിനിധാനം ചെയ്യുന്ന പത്രങ്ങളും ഹാരി രാജകുമാരന്റെ വിവാഹവേളയില്‍ അച്ചുനിരത്തിയത്.

വംശീയതയിലും വ്യക്തിജീവിതത്തിലും ഊന്നിയുള്ളതായിരുന്നു മേഗനു നേരേ വരുന്ന ആക്രമണങ്ങള്‍ പലതും. ബ്രിട്ടിഷ് രാജകുടുംബത്തില്‍ എത്തിയതു മുതല്‍ അനുഭവിച്ച വേര്‍തിരിവുകളും മാനസിക വ്യഥകളും 2019-ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ആഫ്രിക്കന്‍ ജേര്‍ണിയില്‍ മേഗന്‍ തുറന്നു പറയുകയും ചെയ്തു. രാജ്യാന്തര മാധ്യമമായ ദ് ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ കെയ്റ്റ് മിഡില്‍ടണിനെക്കാളും മാധ്യമവിമര്‍ശനം ഏറ്റുവാങ്ങിയത് മേഗനായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. 2018 മുതല്‍ 14 ദിനപത്രങ്ങളിലായി വന്ന 843 ലേഖനങ്ങളില്‍ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. മേഗനു കൊട്ടാരത്തില്‍ ആഗ്രഹിച്ചതു പോലെയുള്ള പിന്തുണ ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും ഹാരി, ചേട്ടന്‍ വില്യം, ഇരുവരുടെയും ഭാര്യമാര്‍ ഇവര്‍ പരസ്പരം മിണ്ടാറില്ലെന്നും പത്രങ്ങള്‍ എഴുതി.

തന്റെ അമ്മ ഡയാന രാജകുമാരി നേരിട്ടതു പോലെയുള്ള അപവാദ പ്രചാരണങ്ങളാണു മേഗനെതിരെയുണ്ടാകുന്നതെന്നും ഹാരി പലതവണ വ്യക്തമാക്കിയിരുന്നു. മേഗന്‍ ഗര്‍ഭിണിയായിരുന്നപ്പോഴും മകന്‍ ആര്‍ച്ചി പിറന്ന ശേഷവും മാധ്യമങ്ങള്‍ ദാക്ഷണ്യമില്ലാതെയാണ് വ്യാജവാര്‍ത്തകള്‍ പരത്തിയതെന്നും ഹാരി പറയുന്നു. അകന്നു കഴിയുന്ന പിതാവിനു മേഗന്‍ എഴുതിയ കത്ത് ഒരു ബ്രിട്ടിഷ് ടാബ്ലോയ്ഡ് പ്രസിദ്ധീകരിച്ചതാണു ഹാരിയെ ചൊടിപ്പിച്ചത്.

കൊട്ടാരം വിടാനുള്ള തീരുമാനത്തിനു പിന്നാലെ അകന്നു കഴിയുന്ന മേഗന്റെ പിതാവിന് മേഗന്‍ അയച്ച കത്തുകള്‍ സണ്‍ഡേ മെയില്‍ പത്രം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. എല്ലാം പണത്തിനു വേണ്ടിയാണെന്നും എല്ലാ പെണ്‍കുട്ടികളും രാജകുമാരിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ആ പദവി ലഭിച്ചിട്ടും വലിച്ചെറിയുകയാണ് മേഗനെന്ന് പിതാവ് തോമസ് മാര്‍ക്കിള്‍ രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സ്ഥിതിഗതികള്‍ വഷളാക്കുകയും ചെയ്തു.

വിവാഹത്തോടെ രാജകുടുംബത്തിന്റെ ഭാഗമായതാണ് മേഗന്‍. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് രാജകുടുംബത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു, തരംതാഴ്ത്തി, രാജകുടുംബ സങ്കല്‍പത്തെ തന്നെ തകര്‍ത്തു കളഞ്ഞുവന്നും തോമസ് കുറ്റപ്പെടുത്തി. തികച്ചും സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മേഗന്‍ ബ്രിട്ടീഷ് കൊട്ടാരത്തിലെത്തിയതു മുതല്‍ സുഖസൗകര്യങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കുമായി വന്‍തുകയാണ് ചെലവഴിച്ചിരുന്നത്. ഇതിന്റെ പേരിലുണ്ടായ പേരുദോഷം സ്ഥാനത്യാഗത്തിലൂടെ കഴുകി കളയാനുള്ള നീക്കമാണ് നടക്കുന്നതെന്നു തോമസ് മാര്‍ക്കിളിന്റെ ആദ്യ വിവാഹത്തിലെ മകള്‍ സാമന്തയുടെ പ്രസ്താവന വന്‍ പ്രാധാന്യത്തോടെ രാജ്യാന്തര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള മേഗന്റെ ശ്രമങ്ങളാണ് രാജകീയ ചുമതലകള്‍ ഒഴിയാനുള്ള തീരുമാനത്തില്‍ കലാശിച്ചതെന്നും മാധ്യമങ്ങള്‍ വിധിയെഴുതുന്നു.

ഇരുവരും വിവാഹിതരായത് 2016 ലാണ്. ഇവര്‍ക്കു കുഞ്ഞു പിറന്നതോടെ പൂര്‍ണ മനസ്സോടെ രാജ്യം സ്വീകരിക്കുമെന്നു വിചാരിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നും തനിക്കുണ്ടായ വംശീയ വേര്‍തിരിവും കുഞ്ഞും അനുഭവിക്കുന്നതില്‍ മേഗന്‍ അസ്വസ്ഥയായിരുന്നുവെന്നും മാധ്യമങ്ങള്‍ പറഞ്ഞുവയ്ക്കുന്നു. ഹാരിയും മേഗനും ഇനി രാജപദവികള്‍ വഹിക്കുന്നതല്ലെന്നും പൊതുഖജനാവില്‍ നിന്ന് ഇരുവരും ഉപയോഗിച്ച തുക തിരികെ അടയ്ക്കുമെന്നും ബക്കിങ്ഹാം പാലസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജപജവികളൊഴിഞ്ഞ് കാനഡയിലേക്ക് കുടിയേറുകയാണെന്ന് ഹാരിയും മേഗനും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

രാജകുടുംബാംഗങ്ങള്‍ ശമ്പളമുള്ള ജോലി ചെയ്യാന്‍ പാടില്ല എന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമം. രാജ്ഞി അനുവദിക്കുന്ന ഗ്രാന്റ് മാത്രമാണ് ആശ്രയം. എന്നാല്‍ പദവികള്‍ ഉപേക്ഷിക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യവും മെച്ചപ്പെട്ട സ്വകാര്യ ജീവിതവും തങ്ങള്‍ക്കു ലഭിക്കുമെന്നും ഇരുവരും കരുതുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാരിയെ വിവാഹം ചെയ്യുന്നതില്‍നിന്ന് ബ്രിട്ടിഷ് സുഹൃത്തുക്കള്‍ തന്നെ വിലക്കിയിരുന്നതായി മേഗന്‍ തുറന്നു പറഞ്ഞിരുന്നു. ഹാരിയെ വിവാഹം ചെയ്താല്‍ ബ്രിട്ടിഷ് ടാബ്ലോയിഡുകള്‍ ജീവിതം തകര്‍ക്കുമെന്ന സുഹൃത്തുക്കളുടെ ഉപദേശം മേഗന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയായെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (48 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (6 hours ago)

Malayali Vartha Recommends