Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പുസ്തകം ഇനി പൂര്‍ത്തിയാക്കില്ലെന്ന് പൗലോ കോയ്ലോ; കോബി ബ്രയന്റിന്റെ വിയോഗം എഴുതാനുള്ള കാരണം നഷ്ടമാക്കി!

29 JANUARY 2020 01:31 PM IST
മലയാളി വാര്‍ത്ത

ആല്‍കെമിസ്റ്റ് എന്ന നോവലിലൂടെ തന്റെ ആരാധകനായ ബ്രയന്റ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍, നിരാലംബരായ കുട്ടികള്‍ക്കു മുന്നില്‍ കായിക ലോകം തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുസ്തകം ഇറക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നുവെന്നും അതിന്റെ രചനയുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടു പോയ അവസരത്തില്‍ ഉണ്ടായ ഇതിഹാസ താരത്തിന്റെ അപകടമരണം, എഴുതാനുള്ള കാരണം നഷ്ടമാക്കിയെന്നും പൗലോ കോയ്ലോ വ്യക്തമാക്കി. അതിനാല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ആ പുസ്തകത്തിന്റെ രചനയില്‍നിന്നു പിന്മാറിയതായി പൗലോ കോയ്ലോ അറിയിച്ചു.

ബ്രയന്റിനോടുള്ള അനുസ്മരണമായി പുസ്തകം പൂര്‍ത്തിയാക്കണമെന്നു ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. കോബി ബ്രയന്റിന്റെ അഭാവത്തില്‍ പുസ്തകം പൂര്‍ത്തിയാക്കാന്‍ താല്‍പര്യമില്ലെന്നു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അദ്ദേഹം, പുസ്തകത്തിന്റെ ഇതുവരെയുള്ള ഭാഗങ്ങള്‍ നശിപ്പിച്ചതായി വെളിപ്പെടുത്തി.

ഗ്രാനിറ്റി സ്റ്റുഡിയോ എന്ന സ്വന്തം മള്‍ട്ടി മീഡിയ കമ്പനിയിലൂടെ കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കോബിയ്ക്ക് കഴിഞ്ഞിരുന്നു.

41 വയസുകാരനായ കോബിയും മകള്‍ ജിയാനയും കലിഫോര്‍ണിയയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണു മരിച്ചത്. ഇറ്റാലിയന്‍ ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ കോബിയുടെ വിയോഗത്തില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റലിയില്‍ കളിച്ചു വളര്‍ന്ന കോബിക്ക് ഉചിതമായ വിട നല്‍കേണ്ടതു തങ്ങളുടെ കടമയാണെന്നു ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ ജിയോവാനി പെട്രൂസി പറഞ്ഞു. ലൊസാഞ്ചലസ് ലേക്കേഴ്സിനു വേണ്ടി 20 വര്‍ഷം കളിച്ച കോബി അവര്‍ക്ക് അഞ്ചുവട്ടം എന്‍.ബി.എ. (നാഷണല്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍) ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തു. ലൊസാഞ്ചലസ് ലേക്കേഴ്സും ലൊസാഞ്ചലസ് ക്ലിപ്പേഴ്സും തമ്മില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന എന്‍.ബി.എ. മത്സരം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീടു നിശ്ചയിക്കുമെന്ന് എന്‍.ബി.എ. വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടമുണ്ടായ കലബസസ് മേഖലയില്‍നിന്നു മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. സികോര്‍സ്‌കി എസ്- 76 ഹെലികോപ്റ്റര്‍ കലബസസിലെ കുന്നില്‍ ചെരിവിലേക്കാണു തകര്‍ന്നു വീണത്. കനത്ത മൂടല്‍ മഞ്ഞു മൂലം ഹെലികോപ്റ്റര്‍ വളരെ താണു പറന്നത് അപകടത്തിനു കാരണമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സൂചിപ്പിച്ചു. അപകടത്തിന്റെ വീഡിയോയോ ഫോട്ടോകളോ എടുത്തവര്‍ അയച്ചു കൊടുക്കണമെന്നു നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ബോര്‍ഡ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (21 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (34 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (45 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends