Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...


ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US


മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

കിം യോ ജാങ് ; ഉത്തരകൊറിയ ഇനി ഈ കൈകളിലോ

28 APRIL 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...

പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി....

ബൈബിള്‍ പ്രവചനം അച്ചട്ടാവും ടെല്‍ അവീവിലെ ആകാശത്ത്...! 'ദൈവത്തിന്റെ അത്താഴത്തിനായി!' ഇസ്രയേലില്‍ Harbinger of Doom

അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിർത്തൽ നിർദേശങ്ങൾ ഇറാൻ തള്ളി... വീണ്ടും 103 ഡോളർ കടന്ന് ബ്രെൻഡ് ക്രൂഡ്

ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കണ്ണുകളെല്ലാം ഒരാളിലേക്കാണ്, കിമ്മിന്റെ സഹോദരി കിം യോ ജാങ്. കിം ജോങ് ഉന്നിന് ശേഷം കിം യോ ജോങ് കൊറിയയുടെ ഭരണം കയ്യാളുമോയെന്നതാണ് എല്ലാവർക്കും അറിയേണ്ടത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും കിമ്മിന് ശേഷം ഉത്തര കൊറിയ ആരു ഭരിക്കുമെന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

കിം മരിച്ചോ ഇല്ലയോ എന്നതിനൊപ്പം തന്നെ ആരാകും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയെന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ലോകം. കിമ്മിെൻറ പിൻഗാമിയായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് ഇളയ സഹോദരി കിം യോ ജോങ്ങിനെയാണ്.

സഹോദരനു ശേഷം കിം യോ ജാങ് ഭരണം കയ്യാളാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. കിമ്മിനൊപ്പം ഉത്തര കൊറിയയുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള അവരുടെ ഇടപെടലുകളാണ് അതിനുള്ള മുഖ്യകാരണം. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുമായി കിം ജോങ് ഉന്‍ ചർച്ചകൾ നടത്തിയപ്പോള്‍ സഹോദരിയാണ് ഒപ്പമുണ്ടായിരുന്നത്. 2018 വിന്റർ ഒളിംപിക്സിൽ ഉത്തര കൊറിയയുടെ പ്രതിനിധിയായി യുഎസ് വൈസ് പ്രസിഡന്റായ മൈക്ക് പെൻസിന്റെ പിന്നിലായി ഇരുന്നതും കിം യോ ജാങ്ങാണ്. ദക്ഷിണകൊറിയയിലെത്തിയ ഇവർ സഹോദരന്റെ സന്ദേശവുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ ഉച്ചകോടിക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.

 

കിം യോ ജാങ് ഭരണത്തിലേക്കു വരുന്ന സാഹചര്യം വന്നാൽ തന്നെ എല്ലാ മേഖലകളിലും പുരുഷന്മാർ സമഗ്രാധിപത്യം വഹിക്കുന്ന ഉത്തരകൊറിയൻ സമൂഹത്തില്‍ ഇത് എങ്ങനെ സാധ്യമാകുമെന്നതും ചോദ്യമാണ്. അതേസമയം ആൺ–പെൺ വ്യത്യാസത്തെക്കാൾ ഉത്തര കൊറിയയിൽ രക്തബന്ധത്തിനായിരിക്കും പ്രാധാന്യമെന്നു പലരും വാദിക്കുന്നു. യോ ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സർവകലാശാലയിലെ അധ്യാപകനും ദക്ഷിണ കൊറിയൻ ഐക്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോൾ പറയുന്നു. പുരുഷ മേധാവിത്വമുള്ള ഭരണകൂടം എന്നതു കൂടാതെ ഉത്തരകൊറിയയിലെ സാധാരണക്കാരും ഒരു വനിതാ നേതാവിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ചു കൃത്യമായ വിവരങ്ങളൊന്നുമില്ലാത്തതിനാൽ കിം യോ ജാങ് ഉത്തരകൊറിയയുടെ ആദ്യ വനിതാ നേതാവാകുമോയെന്ന ചോദ്യങ്ങളും വ്യാപകമാണ്. രണ്ടാഴ്ചയായി കൊറിയൻ ദേശീയ മാധ്യമത്തിൽ കിം ജോങ് ഉന്നിനെ കാണാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാണെന്നും മരിച്ചെന്നും വരെ പ്രചാരണങ്ങളുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മൂന്ന് തലമുറയായി കിം കുടുംബമാണ് ഉത്തരകൊറിയയിൽ ഭരണത്തിൽ.

1948ൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം രാജ്യം രൂപീകൃതമായത് മുതൽ കിം കുടുംബമാണ് ഭരിക്കുന്നത്. മുത്തച്ഛനും അച്ഛനും ഒടുവില്‍ കിമ്മുമടക്കം മൂന്ന് തലമുറയുടെ ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്നു രാജ്യം. 2011ൽ അച്ഛെൻറ മരണശേഷം സ്ഥാനമേറ്റപ്പോൾ കിമ്മിെൻറ ഭരണേശഷിയെക്കുറിച്ച് പലരും സംശയമുയർത്തി. .. പ്രായം ഇരുപതുകളിലുള്ള ഒരു പയ്യൻ രാജ്യത്തെ നയിക്കാൻ പ്രാപ്തനാണോയെന്ന ചോദ്യങ്ങൾ ആ സമയത്തു ചിലയിടങ്ങളിൽനിന്നെങ്കിലും ഉയർന്നിരുന്നു. എന്നാൽ കൃത്യമായ മേധാവിത്തം ഉ‌റപ്പിച്ച കിം എതിരാളികളാകുമെന്നു തോന്നിയവരെയെല്ലാം അടിച്ചമർത്തി. സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷയാണു വിധിച്ചത്. കിമ്മിന്റെ നാടുകടത്തപ്പെട്ട അർധ സഹോദരന്‍ മലേഷ്യയിൽവച്ചു കൊല്ലപ്പെട്ട സംഭവത്തിലും ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ പങ്കുള്ളതായി സംശയിക്കുന്നു.36കാരെൻറ കീഴിൽ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ ഉത്തരകൊറിയ അമേരിക്കക്ക് കനത്തവെല്ലുവിളി ഉയർത്തി

കിം കുടുംബത്തിലെ രക്തബന്ധമായതുകൊണ്ടുതന്നെ കിം യോ ജാങ്ങിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാകില്ലെന്ന ആശങ്ക ആവശ്യമില്ലെന്ന് കൊറിയൻ നയങ്ങൾ വിശകലനം ചെയ്യുന്ന സൂ കിം വ്യക്തമാക്കുന്നു. ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും അവസാനിക്കുന്നതും കിം കുടുംബത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കിം യോ ജാങ് അല്ലെങ്കിൽ ഭരണത്തിൽ വരാൻ സാധ്യതയുള്ള മറ്റൊരാൾ കിമ്മിന്റെ സഹോദരനായ കിം ജോങ് ചോൾ ആണ്. എന്നാൽ രാഷ്ട്രീയപരിചയം തീരെ കുറവാണ്. ഔദ്യോഗിക ചുമതലകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്ത കിം ജോങ് ചോളിന് രാഷ്ട്രീയത്തേക്കാൾ ഇഷ്ടം ഗിത്താർ വായനയാണെന്നും പറയപ്പെടുന്നു.

‌ഭരണകൂടത്തെ തള്ളിപ്പറഞ്ഞ കിമ്മിന്റെ അനന്തരവൻ കിം ഹാൻ സോൾ വിദേശത്തു ജീവിക്കുന്നുണ്ടെന്നാണു കരുതുന്നത്. കിം ജോങ് ഉന്നിന് പത്തുവയസ്സുള്ള ഒരു മകനുണ്ടെന്ന് ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കിമ്മിന്റെ മറ്റു മക്കളെക്കുറിച്ചൊന്നും എവിടെയും പരാമർശങ്ങളില്ല. അതേസമയം ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സങ്ങിന്റെ മകൻ കിം പ്യോങ് ഇൽ ആണ് കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാൻ സാധ്യതയെന്ന് ലണ്ടനിലെ ഉത്തരകൊറിയൻ എംബസിയിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന തേ യോങ് ഹോ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥനായി നാൽപത് വർഷം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ച കിം പ്യോങ് ഇൽ കഴിഞ്ഞ വർഷമാണ് ഉത്തരകൊറിയയിൽ തിരിച്ചെത്തിയത്.
കിം ജോങ് ഉന്നിന്റെ കീഴിൽ‌ പ്രവർത്തിക്കുന്ന പ്രായമായ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിൽ കിം യോ ജാങ് ഒരു തുടക്കക്കാരി മാത്രമായിരിക്കുമെന്നാണ് തേ യോങ് ഹോയുടെ നിരീക്ഷണം. എന്നാൽ കിം ജോങ് ഉൻ അധികാരത്തിലെത്തിയപ്പോഴും ഇതേ വാദഗതികൾ ഉയർന്നിരുന്നു. എന്നാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കിം ജോങ് ഉൻ വിമർശനങ്ങളെയെല്ലാം അടിച്ചമർത്തുന്നതാണ് ഉത്തരകൊറിയ പിന്നീടു കണ്ടത്. കിം യോ ജാങ്ങിനെ ‘യോ ജാങ് രാജകുമാരി’ എന്നാണ് മുൻ ഏകാധിപതിയും പിതാവുമായ കിം ജോങ് ഇൽ വിളിച്ചിരുന്നതെന്ന് കിം ജോങ് ഉന്നിന്റെ ജീവചരിത്രത്തിൽ എഴുത്തുകാരിയായ അന്ന ഫിഫീൽഡ് പറയുന്നുണ്ട്. കിം ജോങ് ഉന്നിനൊപ്പം 2000 വരെ സ്വിറ്റ്സർലൻഡിലെ ബേണിൽ പഠിച്ച കിം യോ ജാങ് അതിനു ശേഷം ഉത്തരകൊറിയയിൽ തിരിച്ചെത്തി പഠനം തുടരുകയായിരുന്നു.1988ലോ 1989ലോ ജനിച്ചുവെന്ന് കരുതപ്പെടുന്ന കിം യോ ജോങ് സഹോദരൻ കിം ജോങ് ഉൻ പഠിച്ച സ്വിറ്റസർലൻഡിലെ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്ന് മുതൽ നിലനിർത്തിപ്പോരുന്ന ആത്മബന്ധമാണ് അവർക്ക് സഹോദരെൻറ ഗുഡ്ബുക്കിൽ ഇടം നേടിക്കൊടുത്തത്. 2000ത്തിൽ വീണ്ടും സ്വരാജ്യത്ത് തിരിച്ചെത്തിയെങ്കിലും പിതാവിെൻറ മരണവേളയിൽലാണ് അവരെ സ്വന്തം ജനത ആദ്യമായി തിരിച്ചറിഞ്ഞത്. ശേഷം വർക്കേഴ്സ് പാർട്ടിയുടെ പ്രൊപഗാൻഡ ആൻഡ് അജിറ്റേഷൻ വിഭാഗത്തിെൻറ തലപ്പത്തെത്തി. ലോകമാധ്യമങ്ങൾക്കിടയിൽ കിമ്മിെൻറ ഇമേജ് ‘നന്നാക്കിയെടുക്കുന്നതിന്’ പിന്നിൽ അവരുടെ ബുദ്ധിയാണെന്നാണ് പറയപ്പെടുന്നത്. ശേഷം സഹോദരെൻറ വിശ്വസ്ഥരിൽ ഒരാളായി മാറിയ അവർ ഉന്നത പദവികൾ ചവിട്ടിക്കയറുകയും, കിം ഫാക്ടറുകളും ഫാമുകളും സൈനിക താവളങ്ങളും സന്ദർശിക്കുേമ്പാൾ സന്തതസഹചാരിയായി മാറുകയും ചെയ്തു.


പിതാവിന്റെ മരണത്തെ തുടർന്ന് കിം ജോങ് ഉന്നിന് സമീപം യോ ജാങ്ങും നിൽക്കുന്നതു കണ്ടപ്പോഴാണ് യോ ജാങ്ങും കിം കുടുംബത്തിൽനിന്നുള്ളതാണെന്ന് ഉത്തരകൊറിയക്കാർ മനസ്സിലാക്കുന്നത്. വർക്കേഴ്സ് പാർട്ടിയിലും ഭരണകൂടത്തിലും യോ ജാങ്ങിനു സ്ഥാനങ്ങള്‍ ലഭിച്ചു. ഫാക്ടറികൾ, കൃഷിയിടങ്ങൾ, സൈനിക യൂണിറ്റുകൾ എന്നിവയെല്ലാം കിം സന്ദർശിക്കുമ്പോൾ കിം യോ ജാങ്ങും ഒപ്പമുണ്ടായിരുന്നു. രാജ്യാന്തര വേദികളിലും അവർ സജീവ സാന്നിധ്യമായി. കിം യോ ജാങ് ഭരണ നേതൃത്വങ്ങളിൽ ഉന്നത സ്ഥാനത്ത് ഇപ്പോൾ തന്നെ ഉള്ളതിനാൽ വനിത എന്നതിനേക്കാളും മറ്റാരെക്കാളും അവർക്ക് ഭരണത്തിനുള്ള അർഹതയാണു കാണുകയെന്ന് ദക്ഷിണകൊറിയയുടെ മുൻ സ്ഥാനപതി ചുൻ യുങ്‍വൂ പ്രതികരിച്ചു.
ലോകത്തു തന്നെ ഏറ്റവും അധികം പുരുഷമേധാവിത്തമുള്ള രാജ്യമാണ് ഉത്തരകൊറിയ. എന്നാൽ രക്തബന്ധത്തിനു പ്രാധാന്യം നൽകുന്ന കൊറിയ വർക്കേഴ്സ് പാർട്ടിയുടെ നയം കിം യോ ജാങ്ങിന്റെ കാര്യത്തിൽ ഇതു മറികടക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയച്ച കത്തിനു മറുപടി നൽകിയത് കിം യോ ജാങ്ങായിരുന്നു. കിം യോ ജാങ്ങിന്റെ പ്രവർത്തന മികവിനെക്കുറിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് പ്യോങ്യാങ്ങിലെത്തിയ സർക്കാർ പ്രതിനിധികൾ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതും പുതിയ വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു.
നിലവിലെ സാഹചര്യത്തിൽ ഒരുവനിതയെ നേതാവാക്കുന്നതിൽ ഉത്തരകൊറിയയിൽ യാതൊരു തടസവുമില്ല. ലോകത്ത് പുരുഷാധിപത്യത്തിന് കേൾവികേട്ട രാഷ്ട്രമാണെങ്കിലും ഭരണ ഘടന പ്രകാരം സ്ത്രീകൾക്ക് തുല്യ പദവിയും അവകാശവും വിഭാവനം ചെയ്യുന്നുണ്ട്. റബ്ബർ സ്റ്റാംപ് പാർലമെൻറിലെ അംഗങ്ങളിൽ ഭൂരിഭാഗവും വയോധികരായതിനാൽ ആ ഭാഗത്ത് നിന്നും എതിർപ്പ് ഉയരുകയില്ല. ഏത് സമയത്തും യുദ്ധസാധ്യത മുന്നിൽ കാണുന്നതിനാൽ ഒരുവനിതയേക്കാൾ സൈനിക ഉദ്യോഗസ്ഥൻ രാജ്യത്തെ നയിക്കണമെന്ന മോഹം ചിലരിലെങ്കിലുമുണ്ടെന്ന് ദക്ഷിണകൊറിയയുടെ ഇൻറലിജൻസ് വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടർ രാ ജോങ് ഇൽ പറഞ്ഞു. മികച്ച തന്ത്രജ്ഞയായ കിം യോ ജോങ് സൈന്യത്തിലെ അധികാരമോഹികളായ ജനറൽമാരെ എങ്ങനെ ഒതുക്കുമെന്ന് കാത്തിരുന്ന് കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (5 minutes ago)

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (13 minutes ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (15 minutes ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (15 minutes ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (40 minutes ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (48 minutes ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (1 hour ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (2 hours ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (2 hours ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി  (3 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (4 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (4 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends