Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

അന്യഗ്രഹ ജീവികളുടെ പേടകം; ആ ദുരൂഹവീഡിയോകള്‍ വ്യാജമല്ല; 'പറക്കുംതളികകളുടെ' ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച് പെന്റഗണ്‍; ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്നും പെന്റഗണ്‍

28 APRIL 2020 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

സാധാരണ മനുഷ്യരെ മാത്രമല്ല ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് പറക്കുംതളിക. ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതായി പലരും പറഞ്ഞിട്ടുള്ള ഇത്തരം തളികകള്‍ ശാസ്ത്രലോകത്തിന് ഇന്നും പിടികിട്ടാത്ത പ്രതിഭാസമാണ്. അന്യഗ്രഹ ജീവികളുടെ വാഹനമെന്നും ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന വാഹന മെന്നുമൊക്കെയാണ് ഇതിനെക്കുറിച്ച് പറഞ്ഞുവരുന്നത്. പ്രകാശപൂരിതമായി ആകാശത്ത് വെട്ടിത്തിളങ്ങുന്ന ഇവ ഞൊടിയിടയില്‍ അപ്രത്യക്ഷമാവാറാണ് പതിവ്. പലയിടങ്ങളില്‍നിന്നും അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി എന്നൊക്കെ കഥകള്‍ പരക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

കെന്നത്ത് അര്‍നോള്‍ഡ് എന്ന അമേരിക്കന്‍ പൈലറ്റ് 1947 ജൂണ്‍ 24-ന് ആകാശത്ത് ഇത്തരത്തില്‍ ഒരു വസ്തു കണ്ടതോടെയാണ് ഇങ്ങനെയൊരു വാഹനത്തെക്കുറിച്ച് ചര്‍ച്ചയാവുന്നത്. അപരിചിത പറക്കുംവസ്തുക്കളെ (ഡഎഛ) പൊതുവില്‍ സൂചിപ്പിക്കുന്ന 'എഹ്യശിഴ ടമൗരലൃ' എന്ന പദം പ്രചാരത്തിലാവുന്നതും ഇതോടെയാണ്. ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും കണ്ടുവെന്ന് അവകാശപ്പെടുന്ന പറക്കും തളിക ഏറ്റവുംഒടുവിലായി കണ്ടെന്നു പറയുന്നത് ഐറിഷ് ആകാശത്തിലാണ്.

ഇപ്പോഴിതാ മൂന്ന് വര്‍ഷം മുന്‍പ് യുഎസ് ആസ്ഥാനമായ ഒരു സ്വാകാര്യ കമ്പനി പുറത്തു വിട്ട വീഡിയോകളാണ് പെന്റഗണ്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. വീഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച സംശയങ്ങള്‍ അകറ്റുന്നതിനാണ് ഇതെന്നാണ് വിശദീകരണം. സ്വകാര്യ കമ്പനി പുറത്തുവിട്ട യുഎഫ്ഓ വീഡിയോകള്‍ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചത് യുഎസ് പ്രതിരോധ മന്ത്രാലയം. മുന്‍പ് ഇന്റര്‍നെറ്റില്‍ പറക്കുംതളികളുടേതെന്ന പേരില്‍ പ്രചരിച്ച വീഡിയോ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തു വിട്ടു. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം.

ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം. വീഡിയോ സൈന്യം തന്നെ ചിത്രീകരിച്ചതാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ യുഎസ് നേവിയുടെ സ്ഥിരീകരണമുണ്ടായെങ്കിലും ഇതാദ്യമായാണ് ഈ വിഡിയോകള്‍ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തു വിടുന്നത്. അതേസമയം, വീഡിയോയില്‍ കാണുന്ന അജ്ഞാതപേടകങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല.

എത്ര വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നതെന്നും ഇത് ഒരു ഡ്രോണ്‍ ആകാമെന്നും പശ്ചാത്തലത്തില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അതേസമയം, സംഭവത്തിന്റെ പേരില്‍ അന്വേഷണമൊന്നം നടക്കുന്നില്ലും ഏതെങ്കിലും സംവിധാനത്തിന്റെ ശേഷി പ്രദര്‍ശിപ്പിക്കാനല്ല ഈ വിഡിയോകള്‍ പുറത്തുവിടുന്നതെന്നും പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പല രൂപത്തിലുള്ള പ്രതിഭാസങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലും ഇതുവരെയായി പല രാജ്യങ്ങളിലായി ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇന്ത്യയിലേതും ഉള്‍പ്പെടുന്നു.

1957-ല്‍ ബിഹാറിലെ ഏതാനും ഗ്രാമീണര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു മോട്ടോര്‍ എന്‍ജിന്‍ പോലുള്ള വസ്തു വട്ടമിട്ടുപറക്കുന്നതായി കണ്ടുവത്രെ. അതിവേഗത്തില്‍ പുകപരത്തിക്കൊണ്ട് അത് അപ്രത്യക്ഷമാകുകയും ചെയ്തു. 2007 ഒക്ടോബര്‍ 29-ന് കൊല്‍ക്കത്തയുടെ കിഴക്കന്‍ ചക്രവാളത്തില്‍ രാവിലെ മൂന്നരയ്ക്കും ആറരയ്ക്കും ഇടയില്‍ വളരെവേഗം പറന്നുപോകുന്ന ഒരുവസ്തു കാണുകയും ഒരു ഹാന്‍ഡികാമില്‍ അത് പകര്‍ത്തുകയും ചെയ്തു. തിളങ്ങുന്ന ഈ വസ്തുവിന് ആദ്യം ഗോളാകൃതിയും പിന്നെ ത്രികോണ രൂപവും അവസാനം നേര്‍രേഖയുമായിരുന്നു. ഇതിന്റെ ഫിലിം കണ്ട ബിര്‍ള പ്ലാനറ്റേറിയത്തിന്റെ ഡയറക്ടര്‍ 'വളരെ രസകരവും അതിശയകരവും' എന്നാണു പറഞ്ഞത്. 2015 നവംബര്‍ 15-ന് ഖോരഗ്പുരിലെ പദ്രി മാര്‍ക്കറ്റില്‍ വലുതും തളികരൂപത്തിലുള്ളതുമായ ഒരു വസ്തു വട്ടമിട്ടു പറന്നു പോകുന്നതായി കാണുകയുണ്ടായി.

രണ്ടുവര്‍ഷംമുമ്പ് എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള ഒരു അദ്ഭുത വസ്തു സൗരയൂഥത്തിലൂടെ കടന്നുപോയിരുന്നു. 'വിദൂര ഭൂതകാലത്തുനിന്നുള്ള സന്ദേശവാഹകന്‍' എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ 'ഔമാമ' എന്ന് ഇതിനു പേര് നല്‍കുകയുംചെയ്തു. നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുതവസ്തുവിന്റെ വരവും സഞ്ചാരവഴികളും ചര്‍ച്ചചെയ്തു. ബഹിരാകാശത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു അതിന്. സൗരയൂഥത്തിലൂടെ സഞ്ചരിച്ച ഈ വസ്തുവിനെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും നിരീക്ഷണങ്ങളും നടന്നു. പ്രപഞ്ചത്തിലൂടെ പതിവുപോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറിചിന്തിപ്പിച്ചത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ അന്യഗ്രഹ വാഹനമാണിതെന്നാണ് ഒരുവിഭാഗം ഗവേഷകര്‍ പറയുന്നത്. ഈ വിചിത്രവസ്തുവിന്റെ സഞ്ചാരവേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ ആദ്യ ബഹിരാകാശപേടകമായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (3 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (4 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (4 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (4 hours ago)

സ്വര്‍ണ വില,  (7 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (7 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (7 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (8 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (8 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (8 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (9 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (9 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (9 hours ago)

Malayali Vartha Recommends