Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..


ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി...


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സിറിയയിൽ ഭീകരാക്രമണത്തിൽ 40 മരണം....വടക്കന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തില്‍ ഭീകരാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു... 47 പേര്‍ക്ക് പരിക്ക്... തിരക്കുള്ള മാര്‍ക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം

29 APRIL 2020 10:03 AM IST
മലയാളി വാര്‍ത്ത

വടക്കന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തില്‍ ഭീകരാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്കു പരുക്കേറ്റു. തിരക്കുള്ള മാര്‍ക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സിറിയയിലെ കുര്‍ദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്നു തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ വിഡിയോ മന്ത്രാലയം പുറത്തുവിട്ടു.

2018 ജനുവരിയില്‍ തുര്‍ക്കി സൈനിക നടപടിയിലൂടെ കുര്‍ദുകളുടെ സ്വാധീനത്തിന് തടയിട്ട നഗരമാണ് അഫ്രിന്‍. ടാങ്കര്‍ ആക്രമണത്തില്‍ ധാരാളം കെട്ടിടങ്ങള്‍ക്കും കേടുപാടുപറ്റി. റമസാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയെ ആളുകള്‍ക്കുനേരെയായിരുന്നു ആക്രമണം. ആക്രമണത്തെ യുഎസ് അപലപിച്ചു

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സിവിലിയന്മാരാണെന്നും അതില്‍ 11 കുട്ടികളുണ്ടെന്നും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് നാല്‍പത്തിയേഴ് സിവിലിയന്മാര്‍ക്ക് പരിക്കേറ്റു.

''മനുഷ്യരാശിയുടെ ശത്രു പികെകെ / വൈപിജി വീണ്ടും അഫ്രിനിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമാക്കി,'' യാതൊരു തെളിവുകളും നല്‍കാതെ മന്ത്രാലയം ട്വീറ്റ് ചെയ്തു.തുര്‍ക്കിയുമായി സഖ്യമുണ്ടാക്കിയ ആറ് സിറിയന്‍ പ്രതിപക്ഷ പോരാളികള്‍ക്കൊപ്പം 40 സിവിലിയന്മാരും കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വൈറ്റ് ഹെല്‍മെറ്റ് എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരെ സിറിയ സിവില്‍ ഡിഫന്‍സ് സിവിലിയന്മാരുടെ 'ഭീകരമായ കൂട്ടക്കൊല' യെ അപലപിച്ചു. മരണസംഖ്യ 42 ആയി.ആക്രമണം സിറിയന്‍ ജനതയുടെ ശവപ്പെട്ടിയിലെ ഒരു നഖം മാത്രമാണെന്നും ജീവന്‍ രക്ഷിക്കാനും നിരപരാധികളെ സംരക്ഷിക്കാനും അന്താരാഷ്ട്ര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷമായി നടക്കുന്നത്. വടക്ക് കിഴക്കന്‍ സിറിയയില്‍ ശരിക്കും ഭീകരമായ സ്ഥിതിയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബഷെലെറ്റ് പറയുന്നത്. സിറിയന്‍ സര്‍ക്കാര്‍ സേനയും റഷ്യയുമാണ് കൂട്ടക്കുരുതിയുടെ ഉത്തരവാദികളെന്നും മിഷേല്‍ പറയുന്നു. നൂറുകണക്കിന് സാധാരണക്കാരാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്.

സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവും സാധാരണക്കാര്‍ക്കുനേരെയും ആക്രമണം അഴിച്ചുവിടുകയാണ്. ഒരു വര്‍ഷത്തിനിടെ 300ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 93 ശതമാനം മരണവും ഉണ്ടായിരിക്കുന്നത് സിറിയന്‍-റഷ്യന്‍ ആക്രമണങ്ങളിലാണ്. ഇത് യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി പറയുന്നത്. സിറിയ-റഷ്യ സൈന്യം ബോധപൂര്‍വം സാധാരണക്കാരെയും സംരക്ഷിത കേന്ദ്രങ്ങളെയും ലക്ഷ്യമിടുകയാണെന്നും ആരോപണമുണ്ട്. സ്‌കൂളുകളും ആശുപത്രികളുമാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്.

ഇദ്‌ലിബിലും വടക്കന്‍ സിറിയയിലാകെയും സമാധാനം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പല തവണ നടന്നിട്ടുണ്ട്. തുര്‍ക്കിയും റഷ്യയും തമ്മിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ മാസം ആദ്യം 13 തുര്‍ക്കി സൈനികര്‍ റഷ്യന്‍-സിറിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തുര്‍ക്കിയെ പ്രകോപിപ്പിച്ചു. സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുശേഷവും തുര്‍ക്കിയും റഷ്യയും തമ്മില്‍ രണ്ട് വട്ടം ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഇദ്‌ലിബിലെ സ്ഥിതിയില്‍ മാറ്റമുണ്ടാക്കാനുള്ള ഒരു ധാരണയിലും എത്തിയിട്ടില്ല. ഇദ്‌ലിബില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍മാറണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം. ധാരണയിലാകുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നാണ് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (41 minutes ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (1 hour ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (1 hour ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി  (2 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (3 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (3 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (3 hours ago)

കുന്താപുരം താലൂക്ക് ഗാനിഗ സമാജത്തിന്റെ മുൻ പ്രസിഡന്റും പ്രശസ്ത പഞ്ചായത്ത് രാജ് പ്രവർത്തകനുമായ ശ്രീനിവാസ ഗാനിഗ വാഹനാപകടത്തിൽ മരിച്ചു..  (3 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (4 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (4 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (4 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (4 hours ago)

Malayali Vartha Recommends