Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

സിറിയയിൽ ഭീകരാക്രമണത്തിൽ 40 മരണം....വടക്കന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തില്‍ ഭീകരാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു... 47 പേര്‍ക്ക് പരിക്ക്... തിരക്കുള്ള മാര്‍ക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം

29 APRIL 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

വടക്കന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തില്‍ ഭീകരാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്കു പരുക്കേറ്റു. തിരക്കുള്ള മാര്‍ക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സിറിയയിലെ കുര്‍ദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്നു തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ വിഡിയോ മന്ത്രാലയം പുറത്തുവിട്ടു.

2018 ജനുവരിയില്‍ തുര്‍ക്കി സൈനിക നടപടിയിലൂടെ കുര്‍ദുകളുടെ സ്വാധീനത്തിന് തടയിട്ട നഗരമാണ് അഫ്രിന്‍. ടാങ്കര്‍ ആക്രമണത്തില്‍ ധാരാളം കെട്ടിടങ്ങള്‍ക്കും കേടുപാടുപറ്റി. റമസാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയെ ആളുകള്‍ക്കുനേരെയായിരുന്നു ആക്രമണം. ആക്രമണത്തെ യുഎസ് അപലപിച്ചു

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സിവിലിയന്മാരാണെന്നും അതില്‍ 11 കുട്ടികളുണ്ടെന്നും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് നാല്‍പത്തിയേഴ് സിവിലിയന്മാര്‍ക്ക് പരിക്കേറ്റു.

''മനുഷ്യരാശിയുടെ ശത്രു പികെകെ / വൈപിജി വീണ്ടും അഫ്രിനിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമാക്കി,'' യാതൊരു തെളിവുകളും നല്‍കാതെ മന്ത്രാലയം ട്വീറ്റ് ചെയ്തു.തുര്‍ക്കിയുമായി സഖ്യമുണ്ടാക്കിയ ആറ് സിറിയന്‍ പ്രതിപക്ഷ പോരാളികള്‍ക്കൊപ്പം 40 സിവിലിയന്മാരും കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വൈറ്റ് ഹെല്‍മെറ്റ് എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരെ സിറിയ സിവില്‍ ഡിഫന്‍സ് സിവിലിയന്മാരുടെ 'ഭീകരമായ കൂട്ടക്കൊല' യെ അപലപിച്ചു. മരണസംഖ്യ 42 ആയി.ആക്രമണം സിറിയന്‍ ജനതയുടെ ശവപ്പെട്ടിയിലെ ഒരു നഖം മാത്രമാണെന്നും ജീവന്‍ രക്ഷിക്കാനും നിരപരാധികളെ സംരക്ഷിക്കാനും അന്താരാഷ്ട്ര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷമായി നടക്കുന്നത്. വടക്ക് കിഴക്കന്‍ സിറിയയില്‍ ശരിക്കും ഭീകരമായ സ്ഥിതിയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബഷെലെറ്റ് പറയുന്നത്. സിറിയന്‍ സര്‍ക്കാര്‍ സേനയും റഷ്യയുമാണ് കൂട്ടക്കുരുതിയുടെ ഉത്തരവാദികളെന്നും മിഷേല്‍ പറയുന്നു. നൂറുകണക്കിന് സാധാരണക്കാരാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്.

സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവും സാധാരണക്കാര്‍ക്കുനേരെയും ആക്രമണം അഴിച്ചുവിടുകയാണ്. ഒരു വര്‍ഷത്തിനിടെ 300ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 93 ശതമാനം മരണവും ഉണ്ടായിരിക്കുന്നത് സിറിയന്‍-റഷ്യന്‍ ആക്രമണങ്ങളിലാണ്. ഇത് യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി പറയുന്നത്. സിറിയ-റഷ്യ സൈന്യം ബോധപൂര്‍വം സാധാരണക്കാരെയും സംരക്ഷിത കേന്ദ്രങ്ങളെയും ലക്ഷ്യമിടുകയാണെന്നും ആരോപണമുണ്ട്. സ്‌കൂളുകളും ആശുപത്രികളുമാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്.

ഇദ്‌ലിബിലും വടക്കന്‍ സിറിയയിലാകെയും സമാധാനം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പല തവണ നടന്നിട്ടുണ്ട്. തുര്‍ക്കിയും റഷ്യയും തമ്മിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ മാസം ആദ്യം 13 തുര്‍ക്കി സൈനികര്‍ റഷ്യന്‍-സിറിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തുര്‍ക്കിയെ പ്രകോപിപ്പിച്ചു. സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുശേഷവും തുര്‍ക്കിയും റഷ്യയും തമ്മില്‍ രണ്ട് വട്ടം ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഇദ്‌ലിബിലെ സ്ഥിതിയില്‍ മാറ്റമുണ്ടാക്കാനുള്ള ഒരു ധാരണയിലും എത്തിയിട്ടില്ല. ഇദ്‌ലിബില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍മാറണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം. ധാരണയിലാകുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നാണ് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (3 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (4 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (4 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (5 hours ago)

സ്വര്‍ണ വില,  (7 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (7 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (7 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (8 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (8 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (8 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (9 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (9 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (9 hours ago)

Malayali Vartha Recommends