ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു;ദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു
ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു. 15 ഹൈവേകള്‍ ഇണക്കിചേര്‍ക്കുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ ഉദ്ഘാടനം ചെയ്തു. ആകെ 4127 കോടിരൂപ പദ്ധതിചിലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഉദ്ഘാടനത്തില്‍ നാഗാലാന്റ് മുഖ്യമന്ത്രി നെഫീ റിയോയും സന്നിഹതനായിരുന്നു.വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നാഗാലാന്റിലെ ദേശീയ പാത 667 കി.മീ ദൂരം ഇതുവരെ കടന്നു പോകുന്നത്. കഴിഞ്ഞ 6 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഹൈവേകളുടെ വികസനം 76 ശതമാനം പൂര്‍ത്തിയായെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ല്‍ 880 കി.മീ മാത്രം വ്യാപിച്ചിരുന്ന അതിര്‍ത്തിയിലെ ഹൈവേകളാണ് 1547ലേക്ക് വ്യാപിക്കാന്‍ പോകുന്നത്. നാഗാലാന്റിലെ എല്ലാ ജില്ലകളിലൂടേയും കടന്നുപോകുന്ന തരത്തിലാണ് ദേശീയപാതകള്‍ വരുന്നത്. ഇതോടെ സൈനിക സംവിധാനങ്ങൾ നാഗാലാന്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും .
പ്രധാനമായും ഇക്കാര്യമാണ് അതിര്‍ത്തി രക്ഷയുടെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.അതെ സമയം ലഡാക്ക് അതിർത്തിയിലെ കൊടുംതണുപ്പിൽ വലഞ്ഞ് ചൈന പിൻമാറാൻ ഒരുങ്ങുന്നു. ശൈത്യകാലം ആരംഭിച്ചതോടെ തണുപ്പിനോട് പൊരുതി നിൽക്കാൻ പാടുപെടുകയായിരുന്നു ചൈന. തുടർന്ന് ദിവസേന തണുപ്പ് വർദ്ധിച്ചുവന്നതോടെയാണ് സേന പിൻമാറാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ശൈത്യത്തെ നേരിടാൻപോലും ചൈനീസ് സേനയ്ക്ക് സാധിക്കുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ജൂൺ ജൂലൈ മാസങ്ങളിൽ ചൈനയുടെ നിരീക്ഷണ ബോട്ടുകൾ പാംഗോങ് തടാകത്തിൽ സജീവമായി കാണപ്പെട്ടിരുന്നു. എന്നാൽ അതിർത്തിയിലെ തണുപ്പ് വർദ്ധിച്ചതോടെ ബോട്ടുകൾ തടാകത്തിൽ നിന്നും അപ്രത്യക്ഷമായി. പിന്നാലെ ചൈനീസ് സേനയും അപ്രത്യക്ഷമായിരിക്കുകയാണ്.തണുപ്പിനെ പ്രതിരോധിക്കാനുള്ള സജീകരണങ്ങൾ ഒന്നും തന്നെ ചൈന സർക്കാർ തുടക്കത്തിൽ സൈന്യത്തിന് ഒരുക്കിക്കൊടുത്തിരുന്നില്ല. അതിന് പകരം ഡ്യൂട്ടിയിലുളള സൈനികരെ ദിവസേന മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. എന്നാൽ ശൈത്യം രൂക്ഷമായതോടെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി സജീകരണങ്ങൾ തയ്യാറാക്കി. പക്ഷേ ഇന്ത്യയിലെ തണുപ്പിനെ നേരിടാൻ ചൈനയ്ക്കായില്ല.
ടിബറ്റ് സമീപത്തുള്ള പാംഗോങ് തടാകത്തിന്റെ രണ്ട് ഭാഗങ്ങളും മഞ്ഞുപാളിയായി മാറിയിരിക്കുരകയാണ്. ഈ സാഹചര്യം നേരിട്ട് പരിചയമില്ലാത്ത ചൈനീസ് സേന പിൻമാറിയിരിക്കുകയാണ്.അതിർത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരുന്നു. ഈ സാഹചര്യങ്ങൽ ഇന്ത്യൻ നേരിട്ട് പരിചയമുള്ളതിനാൽ തിരിച്ചടിയായില്ല. സമുദ്രനിരപ്പിൽ നിന്നും 15000 അടി ഉയരത്തിലാണ് ഇന്ത്യ-ചൈന സംഘർഷം നടന്നത്. സമുദ്ര നിരപ്പിൽ നിന്നും 22,000 അടി ഉയരത്തിൽ പാകിസ്താൻ സൈന്യത്തെയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha