Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ട്രംപിന് വേണ്ടി ഇന്ത്യന്‍ പതാക വിശീയത് മലയാളി; അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയത് എന്ന് വിന്‍സന്റ് പാലത്തിങ്കല്‍; ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് ആരോപണം

08 JANUARY 2021 09:41 AM IST
മലയാളി വാര്‍ത്ത

ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്നാണ് ചൊല്ല്. പിന്നെ അമേരിക്കയില്‍ നടന്ന പ്രക്ഷോഭത്തില്‍ ഒരു മലയാളി ഉണ്ടാകാതിരിക്കുമമോ? ഇന്ത്യന്‍ പാതകയുമായി തന്നെ മലയാളി പ്രക്ഷോഭത്തിനെത്തി. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക വിശുന്നത് വളരെയധികം വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഇതാരെന്ന് അന്വേഷണമാണ് ഒരു മലയാളിയില്‍ ചെന്ന് അവസാനിച്ചിരിക്കുന്നത്. വിന്‍സന്റ് പാലത്തിങ്കല്‍ എന്ന വൈറ്റില ചമ്പക്കര സ്വദേശിയാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിച്ചത്.

അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന് വിന്‍സന്റ് പാലത്തിങ്കല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പത്തുലക്ഷത്തോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും തങ്ങളെ അക്രമികളായി മുദ്രകുത്തരുതെന്നും വിന്‍സന്റ് പാലത്തിങ്കല്‍ പറയുന്നു. അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും വിന്‍സന്റ് ആരോപിക്കുന്നു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്‍ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്നും ആദ്യമായാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിക്കുന്നതെന്നും വിന്‍സന്റ് പറഞ്ഞു.

വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നും വിന്‍സന്റ് പറയുന്നു. അതേസമയം തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികള്‍ക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോന്‍, പ്രൗഡ് ബോയ്‌സ് അംഗങ്ങളും ഉണ്ടായിരുന്നതായി തെളിഞ്ഞു. കറുത്തവര്‍ഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ രണ്ടു തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. 'ക്യൂ അനോന്‍ ഷമാന്‍'എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖന്‍.

കാളക്കൊമ്പുകള്‍ കിരീടമാക്കി, കുന്തത്തിനു മുകളില്‍ കുത്തിയ ദേശീയ പതാകയുമായി സെനറ്റ് ചേംബറിനു മുന്നില്‍ പൊലീസിനെ വെല്ലുവിളിക്കുന്ന ജെയ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ജനപ്രതിനിധി സഭാ സ്പീക്കറും മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെലോസിയുടെ (80) ഓഫിസിലേക്കു കടന്നു കയറിയ റിച്ചാര്‍ഡ് ബിഗോ ബാര്‍നറ്റ് എന്നയാളും ഈ സംഘത്തിലുള്ളതാണ്. ഇയാള്‍ പെലോസിയുടെ മേശമേല്‍ കാല്‍വച്ചിരിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെലോസിയുടെ ഓഫിസിലെ വലിയ കണ്ണാടിയും തകര്‍ത്തു. പേരെഴുതിയ ഫലകം ഇളക്കിമാറ്റി.

തന്നെ അട്ടിമറിക്കാന്‍ യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ശ്രമമാണ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കണ്ടതെന്നാണ് ഡോണള്‍ഡ് പ്രക്ഷോഭത്തെ കുറിച്ച് ട്രംപ് പറഞ്ഞത്. എന്നാല്‍ ജനുവരി ആറിലെ പൊട്ടിത്തെറി നടക്കുന്നതിന് ആഴ്ചകള്‍ക്കു മുന്‍പേതന്നെ അതിനുള്ള വെടിമരുന്നൊരുക്കിയത് ട്രംപാണെന്നതിന് തെളിവുകളേറെ. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് ആരംഭിക്കുന്നു ആ പ്രകോപനമെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നായിരുന്നു ആദ്യ ആരോപണം. 306232 വോട്ടു വ്യത്യാസത്തിലായിരുന്നു ട്രംപിനെതിരെ ബൈഡന്റെ വിജയം. ഇതിനെതിരെ ട്രംപ് അനുകൂലികള്‍ വിവിധ സ്റ്റേറ്റുകളിലെ കോടതികളെ സമീപിച്ചെങ്കിലും തെളിവുകളില്ലാത്തതിനാല്‍ അനുകൂല വിധി എവിടെനിന്നുമുണ്ടായില്ല.

തോല്‍വി ഇതുവരെ അംഗീകരിക്കാന്‍ ട്രംപ് തയാറായിട്ടില്ല. അതിനാല്‍ത്തന്നെ തരംകിട്ടുമ്പോഴെല്ലാം അണികളോട് പലതരത്തിലുള്ള ആഹ്വാനങ്ങളും നടത്തി. ജോ ബൈഡനെ ഔദ്യോഗികമായി പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ ഇരു സഭകളും സമ്മേളിക്കുന്ന ജനുവരി ആറിന് വാഷിങ്ടനിലെത്താന്‍ അണികളോട് നടത്തിയ ആഹ്വാനമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇതെല്ലാം ട്രംപ് തന്നെയാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് തെളിക്കുന്നതാണ്. അതുകൊണ്ട് തന്നെ സംഭവത്തെ കുറിച്ച് അന്വേഷണം വന്നാല്‍ ട്രംപ് പ്രതിചേര്‍ക്കപ്പെടാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (2 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (2 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (3 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (3 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends