ഇസ്രായേല്‍ കോപ്പുകൂട്ടുന്നു വീണ്ടും യുദ്ധസാധ്യത... ഇറാന്‍, സൗദി, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സൈനിക സഹായത്തോടെ പാലസ്തീന്‍ ഹമാസ് മിന്നല്‍ യുദ്ധത്തിന് തയാറെടുക്കുന്നുവെന്ന ആശങ്കയില്‍ ഇസ്രായേല്‍ കൂടുതല്‍ പ്രതിരോധത്തില്‍ കൂടുതല്‍ സജ്ജരാകുന്നു

ഇറാന്, സൗദി, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സൈനിക സഹായത്തോടെ പാലസ്തീന്‍ ഹമാസ് മിന്നല്‍ യുദ്ധത്തിന് തയാറെടുക്കുന്നുവെന്ന ആശങ്കയില്‍ ഇസ്രായേല്‍ കൂടുതല്‍ പ്രതിരോധത്തില്‍ കൂടുതല്‍ സജ്ജരാകുന്നു.
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ സഹകരണത്തോടെ പ്രതിരോധ സംവിധാനം കൂടുതല്‍ സജ്ജമാക്കുകയാണ് ഇസ്രായേല്‍. ആണവായുധവും മിസൈല്‍ പോര്‍വര്‍ഷവും ഉള്‍പ്പെടെ ആക്രമണമുന ഇസ്രായേലിനു നേരേ തിരിയുന്നതായി ഇസ്രേയാല്‍ ചാരസംഘടന മൊസാദ് മുന്നറിയിപ്പു നല്‍കിയതോടെ, സൈനിക ബലം കൂട്ടാനും 18 വയസു തികഞ്ഞ കൂടുതല്‍ യുവതീയുവാക്കളെ സൈന്യത്തില്‍ പരിശീലിപ്പിക്കാനുമാണ്ഇസ്രായേലിന്റെ പുതിയ നീക്കം. കരയും കടലും ആകാശവും രാപകല്‍ നിരീക്ഷണത്തിലാക്കാന്‍ അമേരിക്കയുടെ സഹകരണത്തോടെ ചാര ഉപഗ്രഹങ്ങള്‍ പശ്ചിമേഷ്യന്‍ പ്രദേശത്തുടനീളം ഇസ്രയേല്‍ നിലയുറപ്പിച്ചിരിക്കുന്നു.
ശത്രുപക്ഷത്തിന്റെ ഏതു ചെറിയ നീക്കവും അപ്പോള്‍ അറിയാനും അതേ നിമിഷം ആ നീക്കത്തെ തുരത്തി ചാരമാക്കാനുമുള്ള സന്നാഹം ഇസ്രായേല്‍ ഒരുക്കുകയാണ്. ഒന്നേ മുക്കാല്‍ ലക്ഷത്തിലേറെ സജീവ സൈനികരാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിലുള്ളത്. ഇത് രണ്ടു ലക്ഷമായി ഉയര്‍ത്താനുള്ള അടിയന്തിര തീരുാനമാണ് ഈ ചെറിയ രാജ്യം സ്വീകരിച്ചിക്കുന്നത്. റിസര്‍വ് ഫോഴ്സായുള്ള അഞ്ചര ലക്ഷം ഭടന്‍മാര്‍ എന്ന തോത് ആറര ലക്ഷമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു.
റഡാര്‍ നിരീക്ഷണം, ആയുനിക യുദ്ധോപകരണങ്ങളുടെ പരിശീലനം, ലേസര്‍ പ്രതിരോധ സജ്ജീകരണവിന്യാസം എന്നിവയിലേക്ക് കൂടുതല്‍ ചെറുപ്പക്കാരായ സൈനികരെ ഉടന്‍ സജ്ജരാക്കും. കേരളത്തിന്റെ പകുതിയോളം മാത്രം വലിപ്പമുള്ള ഇസ്രായേല്‍ എന്ന കൊച്ചുരാജ്യത്തിന്റെ ആകെ ജനസംഖ്യ 90 ലക്ഷം ആണെന്നിരിക്കെയാണ് ഇത്രത്തോളം പേര്‍ മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി അണിനിരക്കുന്നത്.
അര ലക്ഷം പേരാണ് പലസ്തീന്‍ സൈനിക നിരയിലുള്ളതെങ്കിലും ഇവര്‍ക്ക് പശ്ചിമേഷ്യയിലെ മുസ്ലീം രാജ്യങ്ങളുടെ ഒന്നാകെയുള്ള സഹകരണം ഉറപ്പാക്കുന്ന സാഹചര്യം ഇസ്രായേലിനെ ഭീതിപ്പെടുന്നു. അനൗദ്യോഗികമായി പലസ്തീന്‍ സൈന്യത്തിന്റെ എണ്ണം എണ്‍പതിനായിരത്തിനു മുകളിലാണെന്ന് മൊസാദ് നിരീക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസുമായുള്ള മിന്നല്‍ യുദ്ധ വേളയില്‍ പ്രധാനമായും ആറു ഇസ്ലാമിക രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളാണ് ഇസ്രായേലിനെ ഹമാസിനൊപ്പം വളഞ്ഞത്. ആധുനിക ലേസര്‍ സജ്ജീകരണത്തില്‍ ഇവയെ ഇസ്രായേല്‍ വഴിതിരിച്ചുവിടുകയോ ചാരമാക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായി. ഒരു സെന്റിമീറ്റര്‍ വിസ്തൃതിയെക്കാള്‍ അതിസൂക്ഷ്മതയോടെ യുദ്ധവിമാനത്തില്‍ പ്രയോഗിക്കാവുന്ന ലേസര്‍ സംവിധാനമാണ് ഇസ്രായേലിന്റെ ഏറ്റവും പ്രധാന കരുതലായിരിക്കുന്നത്. ഏത് ഇരുട്ടിലും ഇത് ശുത്രവിനെ കൃത്യമായി കണ്ടെത്തി ആക്രമണം നടത്തും എന്നതും മറ്റൊരു നേട്ടം.
ഹമാസിനെ സഹായിക്കാന്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമായ ഇറാന്റെ പിന്തുണയോടെ ഇസ്ലാമിക് ജിഹാദ് എന്ന സായുസംഘത്തിലെ പതിനായിരം പേര്‍ ഹമാസിനൊപ്പമുണ്ട്. അടുത്തയിടെ ഇറാനില്‍ നിന്നും ഇസ്രായേലിനു നേരേ തൊടുക്കാവുന്ന മിസൈലുകള്‍ വികസിപ്പിച്ചതും പശ്ചിമേഷ്യയില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ സൈനികായുധ കയറ്റുമതി ശക്തികളിലൊന്നായ ഇസ്രയേല്‍ തല്‍ക്കാലം ആയുധങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്കായി കരുതി വയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യ, റഷ്യ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ മുന്‍ കരാര്‍ പ്രകാരമുള്ള ആയുധങ്ങള്‍ വിറ്റതിനു ശേഷം സ്വന്തം സുരക്ഷയ്ക്കായി കരുതല്‍ കൂട്ടാനുള്ള തീരുമാനമായിരിക്കുന്നത്.ഇന്ത്യയുമായി ഒപ്പുവെച്ച ടാങ്കര്‍ മിസൈല്‍, യുദ്ധവിമാന കരാറുകള്‍ ര്‍ കാലാവധി ഇക്കൊല്ലം അവസാനിക്കുകയും ചെയ്യും.
രാജ്യാന്തര ആണവ നിര്‍വ്യാപന കരാറിന്റെ ഭാഗമാകാതെ തന്നെ ഇവര്‍ രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂവായിരത്തിലധികം വരുന്ന ടാങ്കുകളാണ് ഇസ്രായേല്‍ കരസേനയുടെ കരുത്ത്. കൂടാതെ വന്‍നശീകരണം വിതയ്ക്കുന്ന വിവിയിനം മിസൈലുകള്‍. തോക്കുകള്‍, ആണവായുധങ്ങള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയും വികസിപ്പിച്ചിട്ടുണ്ട്. 700 പോര്‍ വിമാനങ്ങളാണ് നിലവില്‍ സേനയ്ക്കുള്ളത്. ഇത് അടിയന്തിരമായി ആയിരത്തിലേക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഇതിനൊപ്പം അമേരിക്കയുടെ മുങ്ങിക്കപ്പല്‍ റഡാര്‍ നിരീക്ഷണം പശ്ചിമേഷ്യന്‍ കടല്‍ മേഖലയില്‍ കൂടുതല്‍ സജീവമാക്കാനും ധാരണയായിരിക്കുന്നു. പതിനായിരത്തോളം വരുന്ന നാവികസേനയ്ക്ക് നാല് ചെറു യുദ്ധക്കപ്പലുകളും എട്ട് മിസൈല്‍ ബോട്ടുകളും അഞ്ച് അന്തര്‍വാഹിനികളും 45 പട്രോള്‍ ബോട്ടുകളും രണ്ട് സ്പ്പോര്‍ട്ട് കപ്പലുകളുമാണുള്ളത്.
ആധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ അവശ്യസാഹചര്യങ്ങളില്‍ പാലസ്തീനു പുറമേ ഈജിപ്ത്, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കു നേരെ പ്രയോഗിക്കാന്‍ ഏതു നിമിഷവും സജ്ജമാണ്. മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ഹ്രസ്വദൂര സബ്സോണിക് ക്രൂയിസ് മിസൈലുകള്‍ എന്നിവയാണ് ഇതിനായി കരുതി വെയ്ക്കുന്നത്.
1,500 കിലോമീറ്റര്‍ റേഞ്ചില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതുമായ മിസൈലുകളാണ് ഇസ്രയേലിന്റെ ആയുധശേഖരത്തിലുള്ളത്. ഇറാന്റെ എല്ലാ ഭാഗത്തും ആക്രമിക്കാന്‍ ശേഷിയുള്ള 3,500 കിലോമീറ്റര്‍ പ്രഹരശേഷിലുള്ള മിസൈലുകള്‍ ഇസ്രയേലിനുണ്ടെന്നും പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കുന്നു.
ഹമാസും ഇസ്ലാമിക് ശക്തികളും തൊടുത്തുവിടുന്ന റോക്കറ്റുകള്‍ ഭൂമി തൊടാതെ അതാത് രാജ്യങ്ങളില്‍ വെച്ചുതന്നെ തകര്‍ക്കാന്‍ ശേഷിയുള്ള അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ സംവിധാനമാണ് ഇസ്രായേലിന്റെ വന്‍ കരുതല്‍. കഴിഞ്ഞയാഴ്ച ഇതേ സംവിധാനം ഉന്നം തെറ്റാതെ പ്രയോഗിച്ചാണ് ഇസ്രായേല്‍ ഹമാസിനെ ഒതുക്കിയത്.
ഹമാസിന്റെ പക്കലുള്ള ആറായിരത്തോളം റോക്കറ്റുകള്‍ക്ക് ഗാസാ അതിര്‍ത്തി മുതല്‍ നാലായിരത്തിലേറെ കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ടെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. ടെല്‍അവൈവ്, ജറൂസലേം തുടങ്ങിയ പോലുള്ള നഗരങ്ങള്‍ ആക്രമിക്കാന്‍ കഴിയുന്ന റോക്കറ്റുകളും ഇറാന്‍ നിര്‍മിച്ച് ഹമാസിനു നല്‍കിയിട്ടുണ്ട്. ഇസ്രായേലിന്റെ അതിനൂതന പുതിയ ടെക്നോളജി ഉപയോഗിച്ച് വ്യോമാതിര്‍ത്തിയിലേക്കു പ്രവേശിക്കുന്ന മോര്‍ട്ടാറുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രെനേഡ്, ഡ്രോണുകള്‍ തുടങ്ങിയവയൊക്കെ ലേസര്‍ ഉപയോഗിച്ച് വീഴ്ത്താന്‍ ഇസ്രായേലിനു കഴിയും.
"
https://www.facebook.com/Malayalivartha

























