Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലസ്തീനിലും സിറിയയിലും ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളില്‍ അധിനിവേശത്തിന് ഇസ്രായേല്‍ അമേരിക്കന്‍ പിന്തുണയില്‍ കോപ്പുകൂട്ടുന്നു.... ഇനി മിന്നല്‍പോരാട്ടം

26 MAY 2021 01:24 PM IST
മലയാളി വാര്‍ത്ത

പാലസ്തീനിലും സിറിയയിലും ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളില്‍ അധിനിവേശത്തിന് ഇസ്രായേല്‍ അമേരിക്കന്‍ പിന്തുണയില്‍ കോപ്പുകൂട്ടുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഗൊലാന്‍ കുന്നിലും ഉള്‍പ്പെടെ നിലവിലെ അധിനിവേശ പ്രദേശങ്ങളില്‍ കൂടുതല്‍ ഇസ്രയേലികളെ കുടിയിരുത്തി കൃഷിയും വ്യവസായവും വിപുലമാക്കാനുള്ള സന്നാഹങ്ങള്‍ യഹൂദന്‍മാര്‍ ലക്ഷ്യം കാണുന്നു.


2025 ല്‍ അധിനിവേശം വര്‍ധിപ്പിക്കുകയും നിലവില്‍ കീഴടക്കി കൈവശത്തിലാക്കിയ പ്രദേശങ്ങളിലേക്ക് സ്വന്തം ജനതയെ വിന്യസിപ്പിക്കുകയും ചെയ്യാനുള്ള തന്ത്രത്തിന്റെ തുടക്കമാണ് നിലിലെ പോരാട്ടങ്ങള്‍. മുന്നൊരുക്കമില്ലാതെ പോര്‍യുദ്ധം നടത്തി രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ അമേരിക്കയുടെ പിന്‍തുണയും ഇസ്രയേലിനുണ്ട്. ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന് അവകാശപ്പെട്ടതാണെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനും പിന്നീട് ഗോലാന്‍പ്രദേശത്തിന് ഇസ്രായേല്‍ ട്രംപിന്റെ പേരു നല്‍കിയതുമൊക്കെ ഇതിന്റെ ഭാഗമാണ്.




1967 ജൂണ്‍ അഞ്ച് മുതല്‍ പത്തു വരെ ഇസ്രയേല്‍ സൈന്യം നടത്തിയ പ്രിഎംറ്റീവ് സ്ട്രൈക്ക് എന്ന മിന്നല്‍ ആക്രമണത്തിന്റെ 54-ാം വാര്‍ഷികവര്‍ഷത്തിലാണ് വീണ്ടും അടുത്ത രാജ്യവ്യാപനത്തിന് ഇസ്രായേല്‍ ഉന്നമിടുന്നത്. 1967ലെ പഞ്ചദിന യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഈജിപ്തില്‍നിന്നു സീനായ് അര്‍ധദ്വീപും ഗാസയും ജോര്‍ദ്ദാനില്‍നിന്നു കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കും സിറിയയില്‍നിന്നു ഗോലാന്‍ കുന്നുകളും ഇസ്രയേല്‍ പിടിച്ചടക്കിയിരുന്നു.

ആ യുദ്ധത്തില്‍ ലക്ഷക്കണക്കിന് സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെടുകയും ചെയ്തു. വീണ്ടുമൊരു പോരാട്ട അധിനിവേശത്തിനായി അത്യാധുനീക യുദ്ധ സാമഗ്രികളെയും സൈനികരെയും ഇസ്രയേല്‍ ഒരുക്കിക്കൊണ്ടാണ് അടുത്ത നീക്കത്തിനുള്ള തയാറെടുപ്പുകള്‍.

 




1967 യുദ്ധത്തില്‍ ഇസ്രേയേല്‍ കൈവശമാക്കിയ പ്രദേശത്തിന്റെ മൂന്നു മടങ്ങു വിസ്തീര്‍ണമുള്ള പ്രദേശമാണ് അവരുടെ അധീനത്തിലായത്. പില്‍ക്കാലത്ത് സീനായും ഗാസയും മോചിതമായെങ്കിലും കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗോലാന്‍കുന്നുകള്‍ എന്നിവിടങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അരനൂറ്റാണ്ടിനുശേഷവും തുടരുകയാണ്. ഈ പ്രദേശങ്ങളിലേക്ക് ഘട്ടംഘട്ടമായി കുടിയേറ്റം വ്യാപിപ്പിക്കാനും വികസനം തുടങ്ങാനുമാണ് തീരുമാനം. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായി വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയെന്ന ഇസ്ലാമിക ശക്തികളുടെ നീക്കത്തെ പരാജയപ്പെടുത്താന്‍കൂടിയാണ് വീണ്ടും ഇസ്രായേലിന്റെ അധിനിവേശനീക്കം.


1967 ജൂണ്‍ അഞ്ചിലെ യുദ്ധത്തിന്റെ ആദ്യദിവസംതന്നെ ഇസ്രയേല്‍ വ്യോമസേന ഈജിപ്തിന്റെ ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ അവയുടെ താവളങ്ങളില്‍വച്ചുതന്നെ ബോംബിട്ടുതകര്‍ത്തു. ജോര്‍ദ്ദാന്റെയും സിറിയയുടെയും സൈന്യങ്ങള്‍ക്കും ഇസ്രയേലിന്റെ മിന്നല്‍വേഗത്തിലുള്ള മുന്നേറ്റത്തെ അധികനാള്‍ ചെറുത്തുനില്‍ക്കാനായില്ല.




ഇനിയുള്ള ദിവസങ്ങളിലും ഇതേ മിന്നല്‍ യുദ്ധ തന്ത്രങ്ങള്‍ പയറ്റാനുള്ള സംവിധാനമാണ് ഇസ്രായേലിന്റേത്. ഏതു നിമിഷവും യുദ്ധം തുടങ്ങാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം സാധിക്കാനുമുള്ള എല്ലാ സംവിധാനവും ഇസ്രായേല്‍ തയാറാക്കിയിരിക്കുന്നു.


സീനായ് ഉപദ്വീപ് ഇസ്രയേല്‍ ഈജിപ്തിനു തിരിച്ചുകൊടുക്കുകയും ഗാസയില്‍നിന്നു പിന്‍വാങ്ങുകയും ചെയ്തെങ്കിലും ദൈവം നല്‍കിയ വാഗ്ദത്ത ഭൂമിയുടെ ഭാഗമാണെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലേമും വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ജോര്‍ദനാനില്‍ നിലവിലുള്ള നെബോ മല ഉള്‍പ്പെടെ യഹൂഹ പരമ്പരാഗത വിശ്വാസ കേന്ദ്രങ്ങള്‍ക്കൂടി പിടിച്ചെടുക്കണമെന്നും ഇസ്രയേല്‍ കാലങ്ങളായി ആഗ്രഹിക്കുന്നു. ഈജിപ്തില്‍നിന്നുള്ള പാലാലനവേളയില്‍ ദൈവം മോശയെയും അഹറോനെയും നെബോ മലയില്‍വെച്ചാല്‍ തങ്ങള്‍ക്കായി കരുതി വെച്ച ഇസ്രായേല്‍ എന്ന വിശുദ്ധ നാട് കാണിച്ചുകൊടുത്തതെന്നാണ് പാരമ്പര്യവിശ്വാസം.

 



ഇസ്രായേല്‍ അധിനിവേശം ലക്ഷ്യമിട്ട് ഇതോടകം നടത്തിയ യുദ്ധങ്ങളിലെല്ലാം നഷ്ടമുണ്ടായതു പലസ്തീന്‍കാര്‍ക്കാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍തന്നെ ഏഴര ലക്ഷം പലസ്തീന്‍കാര്‍ അവിടെനിന്നു പുറന്തളളപ്പെടുകയോ പലായനം ചെയ്യേണ്ടിവരികയോ ചെയ്തിരുന്നു.


വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലേമും ജോര്‍ദ്ദാനു നഷടപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന പലസ്തീന്‍കാരില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി. അവര്‍ ഇക്കാലത്തും സ്വന്തം ഭൂമിയില്‍ പൗരത്വമില്ലാത്തവരായി ജീവിക്കുന്നു. അധിനിവേശ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് സാധിക്കില്ലെന്ന ബോധ്യത്തില്‍ പലസ്തീന്‍കാര്‍ ഇസ്രയേലിനെതിരെ തുടര്‍ച്ചയായി ഒളിപ്പോരാട്ടം തുടങ്ങിയെങ്കിലും നേട്ടമുണ്ടായില്ല. അങ്ങനെയാണ് പലസ്തീന്‍വിമോചന സംഘടനയും അതിന്റെ നേതാവ് യാസര്‍ അറഫാത്തും ലോകതാരങ്ങളായി അറിയപ്പെട്ടുതുടങ്ങിയത്. 1993ല്‍ ഇസ്രയേലുമായി സമാധാനപരമായ ഒത്തുതീര്‍പ്പിനു അറഫാത്ത് തയാറായെങ്കിലും അതൊന്നും ശാശ്വത സമാധാനമുണ്ടാക്കിയില്ല.



വെസ്റ്റ് ബാങ്കും ഗാസായും പലസ്തീന്‍കാര്‍ക്ക് അവരുടെ രാഷ്ട്രം സ്ഥാപിക്കാനായി വിട്ടുകൊടുക്കാന്‍ കരാറുണ്ടാക്കിയെങ്കിലും ഒന്നും നടപ്പായില്ല. ഇസ്രയേലുമായുള്ള മിക്കയുദ്ധങ്ങളിലും അറബികളെ നയിച്ച ഈജിപ്ത് 1979ല്‍ നിലപാട് മാറ്റിത്തുടങ്ങിയതും പാലസ്തീന് ക്ഷീണമുണ്ടാക്കി. ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തത് പാലസ്തീന് ക്ഷീണമുണ്ടാക്കി.

1994ല്‍ ജോര്‍ദ്ദാനും ഈജിപ്തിന്റെ മാര്‍ഗം പിന്തുടര്‍ന്നു. ഇസ്രയേലിലെയും പലസ്തീന്‍കാര്‍ക്കിടയിലെയും തീവ്രവാദികളില്‍നിന്നുളളഎതിര്‍പ്പുകളുടെ മുന്നില്‍ എല്ലാം തകിടം മറിഞ്ഞു. വെസ്റ്റ് ബാങ്ക് അപ്പാടെ പലസ്തീന്‍കാര്‍ക്കു വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും കിഴക്കന്‍ ജറൂസലം വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ലെന്നും നിലപാടുള്ള ഭരണകൂടമാണ് കുറേ വര്‍ഷങ്ങളായി ഇസ്രയേലില്‍ അധികാരത്തിലുള്ളത്. സ്വന്തം പൗരന്മാരെ കുടിയിരുത്താനായി രണ്ടിടങ്ങളിലും അവര്‍ പുതിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊപ്പമാണ് കൃഷിയും വ്യവസായവും അവിടെ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.



ആറു ലക്ഷം ഇസ്രയേല്‍ പൗരന്മാരാണ് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ താമസമുറപ്പിച്ചിട്ടുള്ളത്. അത് 10 ലക്ഷമായി വര്‍ധിപ്പിക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. ഇവിടെ ഒലിവ്, ഈന്തപ്പന എന്നിവ വന്‍തോട്ടങ്ങളിലായി വളര്‍ത്താനും ഇവിടെ ലഭ്യമായ വെള്ളം വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ എത്തിക്കാനുമുള്ള തന്ത്രത്തിലാണ് ഇസ്രായേല്‍.

ബയോടെക്നോളിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക രാഷ്ട്രം എന്ന പെരുമ നേടാനും ഇസ്രായേല്‍ ലക്ഷ്യമിടുന്നു.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (18 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (27 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (28 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends