Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

നേർക്കുനേർ അമേരിക്കയും റഷ്യയും; ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്ക് അമേരിക്കൻ ഡിസ്ട്രോയെർ, അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത് ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ്

16 OCTOBER 2021 05:18 PM IST
മലയാളി വാര്‍ത്ത

ഒരു ലോകമഹായുദ്ധത്തിൽ നിന്നും വെറും മീറ്ററുകൾ മാത്രം അകലെയായിരുന്നു ഇന്നലെ ലോകം എന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല . കൃത്യമായി പറഞ്ഞാൽ 60 മീറ്റർ. ഇത്രയും ദൂരമായിരിന്നു അമേരിക്കയുടെഡിസ്ട്രോയർ ആയ യു എസ് എസ് ചാഫി യും റഷ്യൻ നാവികസേനയുടെ അഡ്മിറൽ ട്രിബട്ട്സ് ഡിസ്ട്രോയറുംതമ്മിൽ ഉണ്ടായിരുന്ന വ്യത്യാസം. ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്കാണ് അമേരിക്കൻ ഡിസ്ട്രോയെർ കടന്നു ചെന്നത് എന്നത് സാഹചര്യത്തെ കൂടുതൽ രൂക്ഷം ആക്കുന്നു. അമേരിക്കയുടെ നയം വളരെ കൃത്യമാണ് , നിങ്ങളെ ഞങ്ങൾ നിരീക്ഷിക്കുകയാണ് എന്ന് തന്നെയാണ് അവർ റഷ്യയോടും ചൈനയോടും പറയാൻ ആഗ്രഹിക്കുന്നത്

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊണ്ടാണ് രണ്ട് വൻ ശക്തികൾ മുഖാ മുഖം വന്നത്, ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ആണവ രാജ്യങ്ങൾ. ശീത യുദ്ധ കാലത്തെ അനുസ്മരിപ്പിക്ക വിധം പോർക്കളത്തിൽ വെറും മീറ്ററുകളുടെ അകലത്തിൽ മാത്രം നിലയുറപ്പിച്ചിരിക്കുക ആയിരിന്നു അമേരിക്കയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു കൊണ്ട് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. റഷ്യൻ സമുദ്രതീർത്തിയിലേക്ക് അമേരിക്കൻ യുദ്ധ കപ്പൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് റഷ്യ ഉയർത്തുന്നത് . അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അമേരിക്കൻ കപ്പലിനെ തങ്ങൾ തുരത്തിയോടിച്ചു എന്ന അവകാശ വാദവും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട് . ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ് അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത്.

വെള്ളിയാഴ്ച ജപ്പാൻ കടലിൽ റഷ്യൻ-ചൈനീസ് നാവിക അഭ്യാസങ്ങളിൽ റഷ്യൻ അതിർത്തി കടന്നുകയറാൻ ശ്രമിച്ച ഒരു യുഎസ് ഡിസ്ട്രോയറിനെ തങ്ങളുടെ സൈനിക കപ്പലുകളിലൊന്ന് തുരത്തിയെന്ന് റഷ്യ അവകാശവാദം ഉന്നയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു , എന്നാൽ ഇതിനെ നിഷേധിച്ചു കൊണ്ട് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര സമുദ്ര പാതയിലൂടെ പതിവ് പര്യടനം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് അമേരിക്കൻ ഭാഷ്യം. അമേരിക്കൻ സൈന്യം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ചാഫി ജപ്പാൻ കടലിലെ അന്താരാഷ്ട്ര ജലത്തിൽ പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നപ്പോൾ, ഒരു റഷ്യൻ ഡിസ്ട്രോയർ അമേരിക്കൻ കപ്പലിന്റെ 60 മീറ്റർ അകലെ എത്തിയെങ്കിലും രണ്ടു കപ്പലുകളും തമ്മിലുള്ള എല്ലാ ഇടപെടലുകളും സുരക്ഷിതവും പ്രൊഫഷണലുമായാണ് നടപ്പിലാക്കിയത് എന്നാണ് അമേരിക്ക പറയുന്നത്

“ഞങ്ങളുടെ രണ്ട് നാവികസേന കപ്പലുകൾ തമ്മിലുള്ള ഇടപെടലിനെക്കുറിച്ചുള്ള റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന തെറ്റാണ്,” യുഎസ് സൈനിക പ്രസ്താവന വ്യക്തമാക്കി . "എല്ലാ സമയത്തും, യുഎസ്എസ് ചാഫി അന്താരാഷ്ട്ര നിയമത്തിനും ഉടമ്പടികൾക്കും അനുസൃതമായി മാത്രമേ പ്രവർത്തനങ്ങൾ നടത്തിയുള്ളൂ ," അമേരിക്ക കൂട്ടിച്ചേർത്തു. എന്നാൽ റഷ്യയുടെ ഭാഷ്യം പ്രകാരം നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രാലയം റഷ്യൻ അന്തർവാഹിനി വിരുദ്ധ കപ്പലായ അഡ്മിറൽ ട്രിബട്ട്സ് മുഖേനെ ചാഫിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പീരങ്കികൾ ഉപയോഗിച്ചുള്ള നാവിക അഭ്യാസങ്ങൾ നടക്കുകയാണെന്നും അതിനാൽ നാവിഗേഷന് അടച്ചിട്ട ഒരു പ്രദേശത്താണ് നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് എന്നും അതിനാൽ പിന്തിരിയണം എന്നും ആയിരിന്നു അത്

എന്നാൽ യുഎസ് ഡിസ്ട്രോയർ ഗതി മാറ്റുന്നതിൽ പരാജയപ്പെട്ടു, പകരം അതിന്റെ ഡെക്കിൽ നിന്ന് അവർ ഒരു ഹെലികോപ്റ്റർ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പതാകകൾ ഉയർത്തി, അതായത് വേഗത തിരിക്കാനോ മാറ്റാനോ കഴിയില്ലെന്ന് അമേരിക്കൻ ഡിസ്ട്രോയെർ മറുപടി തന്നതായി റഷ്യൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര നാവിഗേഷൻ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചുകൊണ്ട്, അഡ്മിറൽ ട്രിബ്യൂട്ട്സ് റഷ്യൻ പ്രദേശത്തെ കടലിൽ നിന്ന് തങ്ങളുടെ സമുദ്രതീർത്തിക്കുള്ളിൽ അതിക്രമിച്ചു കടന്ന കപ്പലിനെ പുറത്താക്കാൻ ഒരു പദ്ധതി തയ്യാറാക്കി,

ഇതിനെ തുടർന്ന് രണ്ട് കപ്പലുകളും 60 മീറ്ററിൽ താഴെ അകലെയായിരുന്നപ്പോൾ ചാഫി ഒടുവിൽ ഗതി മാറ്റി. സംഭവം ഏകദേശം 50 മിനിറ്റ് നീണ്ടുനിന്നതായും ജപ്പാൻ കടലിന്റെ പടിഞ്ഞാറ് പീറ്റർ ഗ്രേറ്റ് ബേയിൽ ആണ് ഇത് നടന്നതെന്നും റഷ്യൻ മന്ത്രാലയം വ്യക്തമാക്കുന്നു . റഷ്യൻ പ്രതിരോധ മന്ത്രാലയം യുഎസ് സൈനിക അറ്റാഷെയെ വിളിച്ചുവരുത്തിയെന്നും, കടലിൽ കപ്പലുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ പരുഷമായി ലംഘിച്ച ഡിസ്ട്രോയറുടെ ക്രൂവിന്റെ "പ്രൊഫഷണലല്ലാത്ത" പ്രവർത്തനങ്ങളെക്കുറിച്ച് പരാതി പറഞ്ഞതായും ആർഐഎ വാർത്താ ഏജൻസി പറഞ്ഞു.

 

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റഷ്യ തങ്ങളുടെ ഒരു സമുദ്രാതിർത്തിയിൽ നിന്ന് ഒരു നാറ്റോ അംഗ യുദ്ധക്കപ്പൽ ഓടിച്ചതെന്ന് അവകാശ വാദം ഉന്നയിക്കുന്നത് . ജൂണിൽ, ഒരു ബ്രിട്ടീഷ് ഡിസ്ട്രോയർ ക്രിമിയയുടെ സമുദ്ര അതിർത്തി കടന്നുകയറിയതായി റഷ്യ ആരോപിക്കുകയും നിർബന്ധിതമായി മാറ്റുകയും ചെയ്തു എന്നാൽ . ഇപ്പോൾ നടന്നതിന് സമാനമായ രീതിയിൽ സംഭവത്തെക്കുറിച്ചുള്ള മോസ്കോയുടെ ഭാഷ്യം ബ്രിട്ടൻ നിരസിക്കുകയാണ് ഉണ്ടായത്. വെള്ളിയാഴ്ച ജപ്പാൻ കടലിൽ ചൈനയുമായി സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തിയതായി റഷ്യ നേരത്തെ പറഞ്ഞിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും എങ്ങനെയാണ് ഫ്ലോട്ടിംഗ് ശത്രു ഖനികളെ പീരങ്കി വെടിവെച്ച് നശിപ്പിക്കാനും ആയിരുന്നു അവർ പരിശീലിച്ചു കൊണ്ടിരുന്നത് .

 

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശീതയുദ്ധാനന്തരം കഴിഞ്ഞുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. , എന്നിരുന്നാലും അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡനുമായി ഒരു മികച്ച ബന്ധം സ്ഥാപിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ വ്യക്തമായതാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ആരാണ് കളവു പറയുന്നത് ആരാണ് ശരി എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അപകടകരമായ സാഹചര്യം ആണ് ഉരുത്തിരിഞ്ഞു വരുന്നത് എന്ന് മാത്രമേ ഇപ്പോൾ പറയുവാൻ കഴിയുകയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുമാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി....  (19 minutes ago)

തദ്ദേശ തെരഞ്ഞെടുപ്പ്.... രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (27 minutes ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (38 minutes ago)

ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ  (57 minutes ago)

പവന് 520 രൂപയുടെ വർദ്ധനവ്  (1 hour ago)

നാട്ടിലെ കോടീശ്വരൻ ബെൻസ് നടരാജൻ..!നവജിത്ത് അച്ഛനെ വെട്ടിയത് 47 തവണ എല്ലാം കണ്ട് സമനിലതെറ്റി ഭാര്യ..!അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷ സഹോദരി മടങ്ങി പിന്നാലെ കേട്ടത്  (1 hour ago)

പൊട്ടിവീണ ലെെനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം....  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി.. പ്രഖ്യാപനം ഉടൻ പൊട്ടിക്കരഞ്ഞ് അടൂരിൽ അമ്മ രാഹുലിന് അറ്റാക്ക്...!  (1 hour ago)

'രാഹുൽ ചോദിച്ചാൽ ഞാൻ കൊടുക്കും' കട്ടായം പറഞ്ഞ് നടി SIT വളഞ്ഞു..! രാഹുൽ തിരുവനന്തപുരത്ത് എത്തി  (1 hour ago)

രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു... ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങി  (1 hour ago)

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്  (2 hours ago)

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (2 hours ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (2 hours ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (2 hours ago)

Malayali Vartha Recommends