Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

നേർക്കുനേർ അമേരിക്കയും റഷ്യയും; ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്ക് അമേരിക്കൻ ഡിസ്ട്രോയെർ, അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത് ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ്

16 OCTOBER 2021 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

ഭീകരൻ മസൂദ് അസ്ഹറർ പൊട്ടിക്കരഞ്ഞു കൊണ്ട് സമ്മതിക്കുന്നു ഇന്നും ഭയപ്പെടുന്നു ഭൽവാൽ ജയിൽ അധികൃതരെ; പരാജയപ്പെട്ട ജയിൽ ചാട്ടത്തിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ് പുറത്ത്

യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ഫൈനൽ പരീക്ഷയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക് ; എഫ്ബിഐ സ്ഥലത്തെത്തിയെന്ന് ട്രംപ്

റഷ്യൻ പ്രസിഡന്റിന്റെ അവഗണനയിൽ ലോകത്തിനുമുന്നിൽ നാണംകെട്ട് പാക് പ്രധാനമന്ത്രി; പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

ഒരു ലോകമഹായുദ്ധത്തിൽ നിന്നും വെറും മീറ്ററുകൾ മാത്രം അകലെയായിരുന്നു ഇന്നലെ ലോകം എന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല . കൃത്യമായി പറഞ്ഞാൽ 60 മീറ്റർ. ഇത്രയും ദൂരമായിരിന്നു അമേരിക്കയുടെഡിസ്ട്രോയർ ആയ യു എസ് എസ് ചാഫി യും റഷ്യൻ നാവികസേനയുടെ അഡ്മിറൽ ട്രിബട്ട്സ് ഡിസ്ട്രോയറുംതമ്മിൽ ഉണ്ടായിരുന്ന വ്യത്യാസം. ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്കാണ് അമേരിക്കൻ ഡിസ്ട്രോയെർ കടന്നു ചെന്നത് എന്നത് സാഹചര്യത്തെ കൂടുതൽ രൂക്ഷം ആക്കുന്നു. അമേരിക്കയുടെ നയം വളരെ കൃത്യമാണ് , നിങ്ങളെ ഞങ്ങൾ നിരീക്ഷിക്കുകയാണ് എന്ന് തന്നെയാണ് അവർ റഷ്യയോടും ചൈനയോടും പറയാൻ ആഗ്രഹിക്കുന്നത്

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊണ്ടാണ് രണ്ട് വൻ ശക്തികൾ മുഖാ മുഖം വന്നത്, ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ആണവ രാജ്യങ്ങൾ. ശീത യുദ്ധ കാലത്തെ അനുസ്മരിപ്പിക്ക വിധം പോർക്കളത്തിൽ വെറും മീറ്ററുകളുടെ അകലത്തിൽ മാത്രം നിലയുറപ്പിച്ചിരിക്കുക ആയിരിന്നു അമേരിക്കയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു കൊണ്ട് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. റഷ്യൻ സമുദ്രതീർത്തിയിലേക്ക് അമേരിക്കൻ യുദ്ധ കപ്പൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് റഷ്യ ഉയർത്തുന്നത് . അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അമേരിക്കൻ കപ്പലിനെ തങ്ങൾ തുരത്തിയോടിച്ചു എന്ന അവകാശ വാദവും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട് . ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ് അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത്.

വെള്ളിയാഴ്ച ജപ്പാൻ കടലിൽ റഷ്യൻ-ചൈനീസ് നാവിക അഭ്യാസങ്ങളിൽ റഷ്യൻ അതിർത്തി കടന്നുകയറാൻ ശ്രമിച്ച ഒരു യുഎസ് ഡിസ്ട്രോയറിനെ തങ്ങളുടെ സൈനിക കപ്പലുകളിലൊന്ന് തുരത്തിയെന്ന് റഷ്യ അവകാശവാദം ഉന്നയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു , എന്നാൽ ഇതിനെ നിഷേധിച്ചു കൊണ്ട് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര സമുദ്ര പാതയിലൂടെ പതിവ് പര്യടനം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് അമേരിക്കൻ ഭാഷ്യം. അമേരിക്കൻ സൈന്യം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ചാഫി ജപ്പാൻ കടലിലെ അന്താരാഷ്ട്ര ജലത്തിൽ പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നപ്പോൾ, ഒരു റഷ്യൻ ഡിസ്ട്രോയർ അമേരിക്കൻ കപ്പലിന്റെ 60 മീറ്റർ അകലെ എത്തിയെങ്കിലും രണ്ടു കപ്പലുകളും തമ്മിലുള്ള എല്ലാ ഇടപെടലുകളും സുരക്ഷിതവും പ്രൊഫഷണലുമായാണ് നടപ്പിലാക്കിയത് എന്നാണ് അമേരിക്ക പറയുന്നത്

“ഞങ്ങളുടെ രണ്ട് നാവികസേന കപ്പലുകൾ തമ്മിലുള്ള ഇടപെടലിനെക്കുറിച്ചുള്ള റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന തെറ്റാണ്,” യുഎസ് സൈനിക പ്രസ്താവന വ്യക്തമാക്കി . "എല്ലാ സമയത്തും, യുഎസ്എസ് ചാഫി അന്താരാഷ്ട്ര നിയമത്തിനും ഉടമ്പടികൾക്കും അനുസൃതമായി മാത്രമേ പ്രവർത്തനങ്ങൾ നടത്തിയുള്ളൂ ," അമേരിക്ക കൂട്ടിച്ചേർത്തു. എന്നാൽ റഷ്യയുടെ ഭാഷ്യം പ്രകാരം നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രാലയം റഷ്യൻ അന്തർവാഹിനി വിരുദ്ധ കപ്പലായ അഡ്മിറൽ ട്രിബട്ട്സ് മുഖേനെ ചാഫിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പീരങ്കികൾ ഉപയോഗിച്ചുള്ള നാവിക അഭ്യാസങ്ങൾ നടക്കുകയാണെന്നും അതിനാൽ നാവിഗേഷന് അടച്ചിട്ട ഒരു പ്രദേശത്താണ് നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് എന്നും അതിനാൽ പിന്തിരിയണം എന്നും ആയിരിന്നു അത്

എന്നാൽ യുഎസ് ഡിസ്ട്രോയർ ഗതി മാറ്റുന്നതിൽ പരാജയപ്പെട്ടു, പകരം അതിന്റെ ഡെക്കിൽ നിന്ന് അവർ ഒരു ഹെലികോപ്റ്റർ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പതാകകൾ ഉയർത്തി, അതായത് വേഗത തിരിക്കാനോ മാറ്റാനോ കഴിയില്ലെന്ന് അമേരിക്കൻ ഡിസ്ട്രോയെർ മറുപടി തന്നതായി റഷ്യൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര നാവിഗേഷൻ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചുകൊണ്ട്, അഡ്മിറൽ ട്രിബ്യൂട്ട്സ് റഷ്യൻ പ്രദേശത്തെ കടലിൽ നിന്ന് തങ്ങളുടെ സമുദ്രതീർത്തിക്കുള്ളിൽ അതിക്രമിച്ചു കടന്ന കപ്പലിനെ പുറത്താക്കാൻ ഒരു പദ്ധതി തയ്യാറാക്കി,

ഇതിനെ തുടർന്ന് രണ്ട് കപ്പലുകളും 60 മീറ്ററിൽ താഴെ അകലെയായിരുന്നപ്പോൾ ചാഫി ഒടുവിൽ ഗതി മാറ്റി. സംഭവം ഏകദേശം 50 മിനിറ്റ് നീണ്ടുനിന്നതായും ജപ്പാൻ കടലിന്റെ പടിഞ്ഞാറ് പീറ്റർ ഗ്രേറ്റ് ബേയിൽ ആണ് ഇത് നടന്നതെന്നും റഷ്യൻ മന്ത്രാലയം വ്യക്തമാക്കുന്നു . റഷ്യൻ പ്രതിരോധ മന്ത്രാലയം യുഎസ് സൈനിക അറ്റാഷെയെ വിളിച്ചുവരുത്തിയെന്നും, കടലിൽ കപ്പലുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ പരുഷമായി ലംഘിച്ച ഡിസ്ട്രോയറുടെ ക്രൂവിന്റെ "പ്രൊഫഷണലല്ലാത്ത" പ്രവർത്തനങ്ങളെക്കുറിച്ച് പരാതി പറഞ്ഞതായും ആർഐഎ വാർത്താ ഏജൻസി പറഞ്ഞു.

 

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റഷ്യ തങ്ങളുടെ ഒരു സമുദ്രാതിർത്തിയിൽ നിന്ന് ഒരു നാറ്റോ അംഗ യുദ്ധക്കപ്പൽ ഓടിച്ചതെന്ന് അവകാശ വാദം ഉന്നയിക്കുന്നത് . ജൂണിൽ, ഒരു ബ്രിട്ടീഷ് ഡിസ്ട്രോയർ ക്രിമിയയുടെ സമുദ്ര അതിർത്തി കടന്നുകയറിയതായി റഷ്യ ആരോപിക്കുകയും നിർബന്ധിതമായി മാറ്റുകയും ചെയ്തു എന്നാൽ . ഇപ്പോൾ നടന്നതിന് സമാനമായ രീതിയിൽ സംഭവത്തെക്കുറിച്ചുള്ള മോസ്കോയുടെ ഭാഷ്യം ബ്രിട്ടൻ നിരസിക്കുകയാണ് ഉണ്ടായത്. വെള്ളിയാഴ്ച ജപ്പാൻ കടലിൽ ചൈനയുമായി സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തിയതായി റഷ്യ നേരത്തെ പറഞ്ഞിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും എങ്ങനെയാണ് ഫ്ലോട്ടിംഗ് ശത്രു ഖനികളെ പീരങ്കി വെടിവെച്ച് നശിപ്പിക്കാനും ആയിരുന്നു അവർ പരിശീലിച്ചു കൊണ്ടിരുന്നത് .

 

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശീതയുദ്ധാനന്തരം കഴിഞ്ഞുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. , എന്നിരുന്നാലും അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡനുമായി ഒരു മികച്ച ബന്ധം സ്ഥാപിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ വ്യക്തമായതാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ആരാണ് കളവു പറയുന്നത് ആരാണ് ശരി എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അപകടകരമായ സാഹചര്യം ആണ് ഉരുത്തിരിഞ്ഞു വരുന്നത് എന്ന് മാത്രമേ ഇപ്പോൾ പറയുവാൻ കഴിയുകയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (1 hour ago)

ഗുരുതര പരിക്ക്  (4 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (4 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (4 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (4 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (5 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (5 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (5 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (6 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (6 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (6 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (6 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (7 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (7 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (7 hours ago)

Malayali Vartha Recommends