Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

നേർക്കുനേർ അമേരിക്കയും റഷ്യയും; ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്ക് അമേരിക്കൻ ഡിസ്ട്രോയെർ, അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത് ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ്

16 OCTOBER 2021 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഒരു ലോകമഹായുദ്ധത്തിൽ നിന്നും വെറും മീറ്ററുകൾ മാത്രം അകലെയായിരുന്നു ഇന്നലെ ലോകം എന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല . കൃത്യമായി പറഞ്ഞാൽ 60 മീറ്റർ. ഇത്രയും ദൂരമായിരിന്നു അമേരിക്കയുടെഡിസ്ട്രോയർ ആയ യു എസ് എസ് ചാഫി യും റഷ്യൻ നാവികസേനയുടെ അഡ്മിറൽ ട്രിബട്ട്സ് ഡിസ്ട്രോയറുംതമ്മിൽ ഉണ്ടായിരുന്ന വ്യത്യാസം. ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്കാണ് അമേരിക്കൻ ഡിസ്ട്രോയെർ കടന്നു ചെന്നത് എന്നത് സാഹചര്യത്തെ കൂടുതൽ രൂക്ഷം ആക്കുന്നു. അമേരിക്കയുടെ നയം വളരെ കൃത്യമാണ് , നിങ്ങളെ ഞങ്ങൾ നിരീക്ഷിക്കുകയാണ് എന്ന് തന്നെയാണ് അവർ റഷ്യയോടും ചൈനയോടും പറയാൻ ആഗ്രഹിക്കുന്നത്

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊണ്ടാണ് രണ്ട് വൻ ശക്തികൾ മുഖാ മുഖം വന്നത്, ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ആണവ രാജ്യങ്ങൾ. ശീത യുദ്ധ കാലത്തെ അനുസ്മരിപ്പിക്ക വിധം പോർക്കളത്തിൽ വെറും മീറ്ററുകളുടെ അകലത്തിൽ മാത്രം നിലയുറപ്പിച്ചിരിക്കുക ആയിരിന്നു അമേരിക്കയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു കൊണ്ട് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. റഷ്യൻ സമുദ്രതീർത്തിയിലേക്ക് അമേരിക്കൻ യുദ്ധ കപ്പൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് റഷ്യ ഉയർത്തുന്നത് . അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അമേരിക്കൻ കപ്പലിനെ തങ്ങൾ തുരത്തിയോടിച്ചു എന്ന അവകാശ വാദവും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട് . ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ് അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത്.

വെള്ളിയാഴ്ച ജപ്പാൻ കടലിൽ റഷ്യൻ-ചൈനീസ് നാവിക അഭ്യാസങ്ങളിൽ റഷ്യൻ അതിർത്തി കടന്നുകയറാൻ ശ്രമിച്ച ഒരു യുഎസ് ഡിസ്ട്രോയറിനെ തങ്ങളുടെ സൈനിക കപ്പലുകളിലൊന്ന് തുരത്തിയെന്ന് റഷ്യ അവകാശവാദം ഉന്നയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു , എന്നാൽ ഇതിനെ നിഷേധിച്ചു കൊണ്ട് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര സമുദ്ര പാതയിലൂടെ പതിവ് പര്യടനം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് അമേരിക്കൻ ഭാഷ്യം. അമേരിക്കൻ സൈന്യം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ചാഫി ജപ്പാൻ കടലിലെ അന്താരാഷ്ട്ര ജലത്തിൽ പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നപ്പോൾ, ഒരു റഷ്യൻ ഡിസ്ട്രോയർ അമേരിക്കൻ കപ്പലിന്റെ 60 മീറ്റർ അകലെ എത്തിയെങ്കിലും രണ്ടു കപ്പലുകളും തമ്മിലുള്ള എല്ലാ ഇടപെടലുകളും സുരക്ഷിതവും പ്രൊഫഷണലുമായാണ് നടപ്പിലാക്കിയത് എന്നാണ് അമേരിക്ക പറയുന്നത്

“ഞങ്ങളുടെ രണ്ട് നാവികസേന കപ്പലുകൾ തമ്മിലുള്ള ഇടപെടലിനെക്കുറിച്ചുള്ള റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന തെറ്റാണ്,” യുഎസ് സൈനിക പ്രസ്താവന വ്യക്തമാക്കി . "എല്ലാ സമയത്തും, യുഎസ്എസ് ചാഫി അന്താരാഷ്ട്ര നിയമത്തിനും ഉടമ്പടികൾക്കും അനുസൃതമായി മാത്രമേ പ്രവർത്തനങ്ങൾ നടത്തിയുള്ളൂ ," അമേരിക്ക കൂട്ടിച്ചേർത്തു. എന്നാൽ റഷ്യയുടെ ഭാഷ്യം പ്രകാരം നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രാലയം റഷ്യൻ അന്തർവാഹിനി വിരുദ്ധ കപ്പലായ അഡ്മിറൽ ട്രിബട്ട്സ് മുഖേനെ ചാഫിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പീരങ്കികൾ ഉപയോഗിച്ചുള്ള നാവിക അഭ്യാസങ്ങൾ നടക്കുകയാണെന്നും അതിനാൽ നാവിഗേഷന് അടച്ചിട്ട ഒരു പ്രദേശത്താണ് നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് എന്നും അതിനാൽ പിന്തിരിയണം എന്നും ആയിരിന്നു അത്

എന്നാൽ യുഎസ് ഡിസ്ട്രോയർ ഗതി മാറ്റുന്നതിൽ പരാജയപ്പെട്ടു, പകരം അതിന്റെ ഡെക്കിൽ നിന്ന് അവർ ഒരു ഹെലികോപ്റ്റർ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പതാകകൾ ഉയർത്തി, അതായത് വേഗത തിരിക്കാനോ മാറ്റാനോ കഴിയില്ലെന്ന് അമേരിക്കൻ ഡിസ്ട്രോയെർ മറുപടി തന്നതായി റഷ്യൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര നാവിഗേഷൻ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചുകൊണ്ട്, അഡ്മിറൽ ട്രിബ്യൂട്ട്സ് റഷ്യൻ പ്രദേശത്തെ കടലിൽ നിന്ന് തങ്ങളുടെ സമുദ്രതീർത്തിക്കുള്ളിൽ അതിക്രമിച്ചു കടന്ന കപ്പലിനെ പുറത്താക്കാൻ ഒരു പദ്ധതി തയ്യാറാക്കി,

ഇതിനെ തുടർന്ന് രണ്ട് കപ്പലുകളും 60 മീറ്ററിൽ താഴെ അകലെയായിരുന്നപ്പോൾ ചാഫി ഒടുവിൽ ഗതി മാറ്റി. സംഭവം ഏകദേശം 50 മിനിറ്റ് നീണ്ടുനിന്നതായും ജപ്പാൻ കടലിന്റെ പടിഞ്ഞാറ് പീറ്റർ ഗ്രേറ്റ് ബേയിൽ ആണ് ഇത് നടന്നതെന്നും റഷ്യൻ മന്ത്രാലയം വ്യക്തമാക്കുന്നു . റഷ്യൻ പ്രതിരോധ മന്ത്രാലയം യുഎസ് സൈനിക അറ്റാഷെയെ വിളിച്ചുവരുത്തിയെന്നും, കടലിൽ കപ്പലുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ പരുഷമായി ലംഘിച്ച ഡിസ്ട്രോയറുടെ ക്രൂവിന്റെ "പ്രൊഫഷണലല്ലാത്ത" പ്രവർത്തനങ്ങളെക്കുറിച്ച് പരാതി പറഞ്ഞതായും ആർഐഎ വാർത്താ ഏജൻസി പറഞ്ഞു.

 

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റഷ്യ തങ്ങളുടെ ഒരു സമുദ്രാതിർത്തിയിൽ നിന്ന് ഒരു നാറ്റോ അംഗ യുദ്ധക്കപ്പൽ ഓടിച്ചതെന്ന് അവകാശ വാദം ഉന്നയിക്കുന്നത് . ജൂണിൽ, ഒരു ബ്രിട്ടീഷ് ഡിസ്ട്രോയർ ക്രിമിയയുടെ സമുദ്ര അതിർത്തി കടന്നുകയറിയതായി റഷ്യ ആരോപിക്കുകയും നിർബന്ധിതമായി മാറ്റുകയും ചെയ്തു എന്നാൽ . ഇപ്പോൾ നടന്നതിന് സമാനമായ രീതിയിൽ സംഭവത്തെക്കുറിച്ചുള്ള മോസ്കോയുടെ ഭാഷ്യം ബ്രിട്ടൻ നിരസിക്കുകയാണ് ഉണ്ടായത്. വെള്ളിയാഴ്ച ജപ്പാൻ കടലിൽ ചൈനയുമായി സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തിയതായി റഷ്യ നേരത്തെ പറഞ്ഞിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും എങ്ങനെയാണ് ഫ്ലോട്ടിംഗ് ശത്രു ഖനികളെ പീരങ്കി വെടിവെച്ച് നശിപ്പിക്കാനും ആയിരുന്നു അവർ പരിശീലിച്ചു കൊണ്ടിരുന്നത് .

 

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശീതയുദ്ധാനന്തരം കഴിഞ്ഞുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. , എന്നിരുന്നാലും അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡനുമായി ഒരു മികച്ച ബന്ധം സ്ഥാപിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ വ്യക്തമായതാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ആരാണ് കളവു പറയുന്നത് ആരാണ് ശരി എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അപകടകരമായ സാഹചര്യം ആണ് ഉരുത്തിരിഞ്ഞു വരുന്നത് എന്ന് മാത്രമേ ഇപ്പോൾ പറയുവാൻ കഴിയുകയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (7 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (7 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (7 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (7 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (7 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (7 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (8 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (9 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (9 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (11 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (11 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (11 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (12 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (12 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (12 hours ago)

Malayali Vartha Recommends