Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

നേർക്കുനേർ അമേരിക്കയും റഷ്യയും; ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്ക് അമേരിക്കൻ ഡിസ്ട്രോയെർ, അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത് ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ്

16 OCTOBER 2021 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്നതും യു കെ ആതിഥേയത്വം വഹിക്കുന്നതുമായ ഉച്ചകോടിയിൽ ഇന്ത്യയും....

ഒരു ലോകമഹായുദ്ധത്തിൽ നിന്നും വെറും മീറ്ററുകൾ മാത്രം അകലെയായിരുന്നു ഇന്നലെ ലോകം എന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല . കൃത്യമായി പറഞ്ഞാൽ 60 മീറ്റർ. ഇത്രയും ദൂരമായിരിന്നു അമേരിക്കയുടെഡിസ്ട്രോയർ ആയ യു എസ് എസ് ചാഫി യും റഷ്യൻ നാവികസേനയുടെ അഡ്മിറൽ ട്രിബട്ട്സ് ഡിസ്ട്രോയറുംതമ്മിൽ ഉണ്ടായിരുന്ന വ്യത്യാസം. ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്കാണ് അമേരിക്കൻ ഡിസ്ട്രോയെർ കടന്നു ചെന്നത് എന്നത് സാഹചര്യത്തെ കൂടുതൽ രൂക്ഷം ആക്കുന്നു. അമേരിക്കയുടെ നയം വളരെ കൃത്യമാണ് , നിങ്ങളെ ഞങ്ങൾ നിരീക്ഷിക്കുകയാണ് എന്ന് തന്നെയാണ് അവർ റഷ്യയോടും ചൈനയോടും പറയാൻ ആഗ്രഹിക്കുന്നത്

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊണ്ടാണ് രണ്ട് വൻ ശക്തികൾ മുഖാ മുഖം വന്നത്, ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ആണവ രാജ്യങ്ങൾ. ശീത യുദ്ധ കാലത്തെ അനുസ്മരിപ്പിക്ക വിധം പോർക്കളത്തിൽ വെറും മീറ്ററുകളുടെ അകലത്തിൽ മാത്രം നിലയുറപ്പിച്ചിരിക്കുക ആയിരിന്നു അമേരിക്കയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു കൊണ്ട് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. റഷ്യൻ സമുദ്രതീർത്തിയിലേക്ക് അമേരിക്കൻ യുദ്ധ കപ്പൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് റഷ്യ ഉയർത്തുന്നത് . അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അമേരിക്കൻ കപ്പലിനെ തങ്ങൾ തുരത്തിയോടിച്ചു എന്ന അവകാശ വാദവും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട് . ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ് അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത്.

വെള്ളിയാഴ്ച ജപ്പാൻ കടലിൽ റഷ്യൻ-ചൈനീസ് നാവിക അഭ്യാസങ്ങളിൽ റഷ്യൻ അതിർത്തി കടന്നുകയറാൻ ശ്രമിച്ച ഒരു യുഎസ് ഡിസ്ട്രോയറിനെ തങ്ങളുടെ സൈനിക കപ്പലുകളിലൊന്ന് തുരത്തിയെന്ന് റഷ്യ അവകാശവാദം ഉന്നയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു , എന്നാൽ ഇതിനെ നിഷേധിച്ചു കൊണ്ട് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര സമുദ്ര പാതയിലൂടെ പതിവ് പര്യടനം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് അമേരിക്കൻ ഭാഷ്യം. അമേരിക്കൻ സൈന്യം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ചാഫി ജപ്പാൻ കടലിലെ അന്താരാഷ്ട്ര ജലത്തിൽ പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നപ്പോൾ, ഒരു റഷ്യൻ ഡിസ്ട്രോയർ അമേരിക്കൻ കപ്പലിന്റെ 60 മീറ്റർ അകലെ എത്തിയെങ്കിലും രണ്ടു കപ്പലുകളും തമ്മിലുള്ള എല്ലാ ഇടപെടലുകളും സുരക്ഷിതവും പ്രൊഫഷണലുമായാണ് നടപ്പിലാക്കിയത് എന്നാണ് അമേരിക്ക പറയുന്നത്

“ഞങ്ങളുടെ രണ്ട് നാവികസേന കപ്പലുകൾ തമ്മിലുള്ള ഇടപെടലിനെക്കുറിച്ചുള്ള റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന തെറ്റാണ്,” യുഎസ് സൈനിക പ്രസ്താവന വ്യക്തമാക്കി . "എല്ലാ സമയത്തും, യുഎസ്എസ് ചാഫി അന്താരാഷ്ട്ര നിയമത്തിനും ഉടമ്പടികൾക്കും അനുസൃതമായി മാത്രമേ പ്രവർത്തനങ്ങൾ നടത്തിയുള്ളൂ ," അമേരിക്ക കൂട്ടിച്ചേർത്തു. എന്നാൽ റഷ്യയുടെ ഭാഷ്യം പ്രകാരം നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രാലയം റഷ്യൻ അന്തർവാഹിനി വിരുദ്ധ കപ്പലായ അഡ്മിറൽ ട്രിബട്ട്സ് മുഖേനെ ചാഫിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പീരങ്കികൾ ഉപയോഗിച്ചുള്ള നാവിക അഭ്യാസങ്ങൾ നടക്കുകയാണെന്നും അതിനാൽ നാവിഗേഷന് അടച്ചിട്ട ഒരു പ്രദേശത്താണ് നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് എന്നും അതിനാൽ പിന്തിരിയണം എന്നും ആയിരിന്നു അത്

എന്നാൽ യുഎസ് ഡിസ്ട്രോയർ ഗതി മാറ്റുന്നതിൽ പരാജയപ്പെട്ടു, പകരം അതിന്റെ ഡെക്കിൽ നിന്ന് അവർ ഒരു ഹെലികോപ്റ്റർ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പതാകകൾ ഉയർത്തി, അതായത് വേഗത തിരിക്കാനോ മാറ്റാനോ കഴിയില്ലെന്ന് അമേരിക്കൻ ഡിസ്ട്രോയെർ മറുപടി തന്നതായി റഷ്യൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര നാവിഗേഷൻ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചുകൊണ്ട്, അഡ്മിറൽ ട്രിബ്യൂട്ട്സ് റഷ്യൻ പ്രദേശത്തെ കടലിൽ നിന്ന് തങ്ങളുടെ സമുദ്രതീർത്തിക്കുള്ളിൽ അതിക്രമിച്ചു കടന്ന കപ്പലിനെ പുറത്താക്കാൻ ഒരു പദ്ധതി തയ്യാറാക്കി,

ഇതിനെ തുടർന്ന് രണ്ട് കപ്പലുകളും 60 മീറ്ററിൽ താഴെ അകലെയായിരുന്നപ്പോൾ ചാഫി ഒടുവിൽ ഗതി മാറ്റി. സംഭവം ഏകദേശം 50 മിനിറ്റ് നീണ്ടുനിന്നതായും ജപ്പാൻ കടലിന്റെ പടിഞ്ഞാറ് പീറ്റർ ഗ്രേറ്റ് ബേയിൽ ആണ് ഇത് നടന്നതെന്നും റഷ്യൻ മന്ത്രാലയം വ്യക്തമാക്കുന്നു . റഷ്യൻ പ്രതിരോധ മന്ത്രാലയം യുഎസ് സൈനിക അറ്റാഷെയെ വിളിച്ചുവരുത്തിയെന്നും, കടലിൽ കപ്പലുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ പരുഷമായി ലംഘിച്ച ഡിസ്ട്രോയറുടെ ക്രൂവിന്റെ "പ്രൊഫഷണലല്ലാത്ത" പ്രവർത്തനങ്ങളെക്കുറിച്ച് പരാതി പറഞ്ഞതായും ആർഐഎ വാർത്താ ഏജൻസി പറഞ്ഞു.

 

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റഷ്യ തങ്ങളുടെ ഒരു സമുദ്രാതിർത്തിയിൽ നിന്ന് ഒരു നാറ്റോ അംഗ യുദ്ധക്കപ്പൽ ഓടിച്ചതെന്ന് അവകാശ വാദം ഉന്നയിക്കുന്നത് . ജൂണിൽ, ഒരു ബ്രിട്ടീഷ് ഡിസ്ട്രോയർ ക്രിമിയയുടെ സമുദ്ര അതിർത്തി കടന്നുകയറിയതായി റഷ്യ ആരോപിക്കുകയും നിർബന്ധിതമായി മാറ്റുകയും ചെയ്തു എന്നാൽ . ഇപ്പോൾ നടന്നതിന് സമാനമായ രീതിയിൽ സംഭവത്തെക്കുറിച്ചുള്ള മോസ്കോയുടെ ഭാഷ്യം ബ്രിട്ടൻ നിരസിക്കുകയാണ് ഉണ്ടായത്. വെള്ളിയാഴ്ച ജപ്പാൻ കടലിൽ ചൈനയുമായി സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തിയതായി റഷ്യ നേരത്തെ പറഞ്ഞിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും എങ്ങനെയാണ് ഫ്ലോട്ടിംഗ് ശത്രു ഖനികളെ പീരങ്കി വെടിവെച്ച് നശിപ്പിക്കാനും ആയിരുന്നു അവർ പരിശീലിച്ചു കൊണ്ടിരുന്നത് .

 

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശീതയുദ്ധാനന്തരം കഴിഞ്ഞുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. , എന്നിരുന്നാലും അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡനുമായി ഒരു മികച്ച ബന്ധം സ്ഥാപിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ വ്യക്തമായതാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ആരാണ് കളവു പറയുന്നത് ആരാണ് ശരി എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അപകടകരമായ സാഹചര്യം ആണ് ഉരുത്തിരിഞ്ഞു വരുന്നത് എന്ന് മാത്രമേ ഇപ്പോൾ പറയുവാൻ കഴിയുകയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (11 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (25 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (33 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (43 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends