ആകാശയുദ്ധത്തിനിടെ അടുത്ത നീക്കം; യുക്രൈന്‍ ലക്ഷ്യമാക്കി റഷ്യന്‍ യുദ്ധക്കപ്പലുകള്‍, ഒഡേസ പിടിച്ചടക്കും

വെടിവെയ്പ്, തീകുണ്ഠം , പുക, ഇതാണ് ഇപ്പോള്‍ ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. ആകാശയുദ്ധവും കരയുദ്ധവും മുറുകുന്നതിനിടെ തന്നെ
റഷ്യയില്‍ നിന്ന് നിരവധി യുദ്ധക്കപ്പലുകള്‍ യുക്രൈന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടു. യുക്രൈന്റെ നിരവധി ന ഗരങ്ങള്‍ ഇതിനോടകം തന്നെ റഷ്യ പിടിച്ചെടുത്തു. തുറമുഖ നഗരമായ ഖേര്‍സണ്‍ ബുധനാഴ്ചയാണ് റഷ്യ കീഴടക്കിയതായി റിപ്പോര്‍ട്ട് വന്നത്. ഈ വാര്‍ത്ത യുക്രൈന്‍ നിഷേധിച്ചിരുന്നു എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഇതിനിടെ കുടുങ്ങി പോയവരെ രക്ഷിക്കാന്‍ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്.
കര കടല്‍ ആകാശ മാര്‍ഗം ആശങ്കകള്‍ ഉള്ള സമയത്ത് വലിയ ഇടപെടല്‍ നടത്തുമ്പോള്‍ അതിനിടെ ആശയക്കുഴപ്പമുണ്ടാക്കാനിറങ്ങിയ റഷ്യയെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ വന്നതും ഇതിനോടകം വലിയ ചര്‍ച്ചയായി. യുക്രെയ്‌നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരും തന്നെ തടങ്കലിലാക്കപ്പെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. 'ഒരു വിദ്യാര്‍ത്ഥിയെയും ബന്ദിയാക്കിയ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. ഖാര്‍കിവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകള്‍ ക്രമീകരിക്കുന്നതിന് യുങ്ങള്‍ ഉക്രേനിയന്‍ അധികൃതരോട് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം പറഞ്ഞു. ബാഗ്ചി ട്വിറ്ററിലൂടെ വ്യക്തമാക്കി.
റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍കിവില്‍ യക്രേനിയന്‍ സൈന്യം ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ 'ബന്ദികളാക്കി'യെന്ന് റഷ്യന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രംഗത്ത് വന്നത്. 'ഞങ്ങള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, യുക്രേനിയന്‍ പ്രദേശം വിട്ട് ബെല്‍ഗൊറോഡിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രേനിയന്‍ അധികാരികള്‍ ഖാര്‍കിവില്‍ നിര്‍ബന്ധിതമായി തടഞ്ഞ് വെച്ചിരിക്കുകയാണ്,' എന്നായിരുന്നു റഷ്യന്‍ സൈനിക വക്താവ് ബുധനാഴ്ച ഒരു ബ്രീഫിംഗില്‍ അഭിപ്രായപ്പെട്ടത്. റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍കിവില്‍ യക്രേനിയന്‍ സൈന്യം ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ 'ബന്ദികളാക്കി'യെന്ന് റഷ്യന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രംഗത്ത് വന്നത്. ഏതായാലും റഷ്യയുടെ ആശങ്ക ഉണ്ടാക്കല്‍ വേരോടെ പിഴുത് കളഞ്ഞ ഇന്ത്യ രക്ഷാദൗത്യം വേഗത്തിലാക്കിയിരിക്കുകയാണ്. കാരണം കടല്‍ യുദ്ധം കൂടി തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.
ഖേര്‍സണ്‍ പിന്നാലെ ഇപ്പോള്‍ ഒഡേസ ലക്ഷ്യമാക്കി കരിങ്കടല്‍ വഴിയാണ് റഷ്യ നീങ്ങുന്നത്.ഇവ ക്രിമിയ അതിര്‍ത്തി കഴിഞ്ഞ് യുക്രൈനിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമായാണ് നീങ്ങുന്നത്. ഒഡേസയില്‍ ഉടന്‍ ആക്രമണം ഉണ്ടേയേക്കും എന്നാണ് യുഎസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ സമയം ഖേര്‍സണ്‍ നഗരം കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. യുക്രൈന്റെ തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാന്‍ റഷ്യ ദിവസങ്ങളായി അക്രമണം നടത്തുന്നു. ഇവിടെ യുക്രൈനും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പ്രധാനമായും വ്യോമ മാര്‍ ഗമാണ് റഷ്യ ഇവിടെ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അതിശക്തമായ സ്ഫോടനങ്ങളാണുണ്ടായത്. അതേസമയം കീവിലെ സാധാരണക്കാര്‍ക്ക് നഗരം വിടാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യന്‍ സേന അറിയിച്ചു. മധ്യനഗരമായ വാസില്‍കീവിലേക്ക് പോകാനാണ് അവസരമൊരുക്കുക.
ഇത് രണ്ടാം തവണയാണ് സാധാരണക്കാരോട് നഗരം വിടാന്‍ റഷ്യന്‍ സേന പറയുന്നത്. അതിനിടെ സെലന്‍സ്‌കിയും രംഗത്ത് വന്നിട്ടുണ്ട്. റഷ്യയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി വീണ്ടും വീഡിയോയിലെത്തി. ശത്രുവിന്റെ പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ തകര്‍ത്ത രാജ്യമാണ് തങ്ങളുടെതെന്നും യുക്രൈനികളില്‍ നിന്ന് അതിശക്തമായ തിരിച്ചടിയായിരിക്കും തങ്ങള്‍ക്ക് ലഭിക്കുകയെന്ന് ഓരോ അധിനിവേശക്കാരനും അറിയണമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. അതേസമയം റഷ്യന്‍ ആക്രമണത്തില്‍ തങ്ങളുടെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. ഗതാഗത സംവിധാനങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായും യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് ആരോപിച്ചു. ഇത്രമാത്രം ക്രൂരതകള്‍ ചെയ്യുന്ന റഷ്യക്ക് മാപ്പുനല്‍കാനാകില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം ഇന്നലെ ഏഴാം ദിവസത്തിലേക്ക് കടന്നതിനാല്‍ ഖാര്‍കിവില്‍ നിന്ന് അടുത്തുള്ള മൂന്ന് സ്ഥലങ്ങളിലേക്ക് 'കാല്‍നടയായി പോലും' മാറണമെന്ന് ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'വാഹനങ്ങളോ ബസുകളോ കണ്ടെത്താന്‍ കഴിയാത്തതും റെയില്‍വേ സ്റ്റേഷനിലുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പെസോചിന്‍, ബാബായ്, ബെസ്ലിഡിവ്ക എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോകാം,' എന്നായിരുന്നു നിര്‍ദേശം.
https://www.facebook.com/Malayalivartha





















