പുടിന്‍ കുട്ടികളുമായി യുദ്ധത്തിൽ...! റഷ്യയിലെ യുക്രൈന്‍ എംബസിയിലേക്ക് പൂക്കളുമായെത്തിയ കുട്ടികളും സ്ത്രീകളും പൊലീസ് കസ്റ്റഡിയിൽ, കുഞ്ഞുങ്ങളെ പോലും വെറുതെ വിടാൻ വിസമ്മതിച്ച റഷ്യയുടെ മുഖം മൂടി അഴിഞ്ഞ് വീഴുന്നു, സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനിലിരുന്ന് കരയുന്ന കുട്ടികളുടെ ദൃശ്യം പുറത്ത്...!!

റഷ്യ നടത്തുന്ന കടന്നുകയറ്റത്തിൽ പരിഭ്രാന്തരാണ് യുക്രൈൻ ജനത. ഇത് എങ്ങനെ എങ്കിലും ഒന്ന് അവസാനിപ്പിക്കം എന്ന അഭ്യർത്ഥനയുമായി റഷ്യയിലെ യുക്രൈന്‍ എംബസിയിലേക്ക് പൂക്കളുമായെത്തിയ അഞ്ച് കുട്ടികളെയും രണ്ട് സ്ത്രീകളെയും മോസ്കോ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുദ്ധം വേണ്ട എന്നെഴുതിയ പോസ്റ്ററുകളും ഇവരുടെ പക്കലുണ്ടായിരുന്നു.പോസ്റ്ററുകളുമായെത്തിയ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാൻ വിസമ്മതിച്ച റഷ്യയുടെ മുഖ മൂടിയാണ് ഇവിടെ അഴിഞ്ഞ് വീണത്. കുട്ടികളുടെ കൈകളില്‍ റഷ്യന്‍ പതാകയും യുക്രൈന്‍ പതാകയും ഉണ്ടായിരുന്നു.
7നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും അവരുടെ അമ്മമാരെയുമാണ് പൊലീസ് വാനില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികള്‍ വാനിലിരുന്ന് കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നമ്മള്‍ യുദ്ധത്തിന് എതിരാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ പ്രതിഷേധത്തിലൂടെയെന്ന് അമ്മ കുട്ടികളിലൊരാളോട് പറയുന്നത് ദൃശ്യത്തില്‍ കാണാം.
കസ്റ്റഡിയിലെടുത്ത സ്ത്രീകളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അലക്സാണ്ഡ്ര അര്‍ഖിപോവ എന്ന നരവംശ ശാസ്ത്രജ്ഞ പറഞ്ഞു. അവര്‍ വിചാരണയും പിഴയും നേരിടേണ്ടിവരും. മാതാപിതാക്കള്‍ ഭയത്തിലാണെന്നും അര്‍ഖിപോവ കൂട്ടിച്ചേര്‍ത്തു.മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്റ്റഡിയിലെടുത്ത കുട്ടികളെയും സ്ത്രീകളേയും വിട്ടയച്ചത്.
പുടിന്‍ കുട്ടികളുമായി യുദ്ധത്തിലാണ്. കിന്റര്‍ഗാര്‍ട്ടനുകളിലും അനാഥാലയങ്ങളിലും അദ്ദേഹത്തിന്റെ മിസൈലുകള്‍ പതിച്ചു. റഷ്യയിലും അങ്ങനെ തന്നെ. യുദ്ധം വേണ്ടെന്ന് പറഞ്ഞതിന് 7 വയസുള്ള ഡേവിഡും സോഫിയയും 9 വയസുള്ള മാറ്റ്വിയും 11 വയസുള്ള ഗോഷയും ലിസയും ഒരു രാത്രി അഴിക്കുള്ളിലായി എന്നാണ് ഡിമിട്രോ കുലേബയുടെ ട്വീറ്റ്.
യുദ്ധത്തിനെതിരെ റഷ്യയില്‍ ഒരാഴ്ചയായി പ്രതിഷേധം തുടരുകയാണ്. 14 വയസ് വരെയുള്ള കുട്ടികളെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാണ്. യുക്രൈനെതിരായ യുദ്ധം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ തെളിവാണിതെന്ന് റഷ്യയിലെ കുട്ടികളുടെ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവെച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ 77കാരിയായ കലാകാരിയും ആക്ടിവിസ്റ്റുമായ യെലേന ഒസിപോവയെയും അറസ്റ്റ് ചെയ്തു. പിഴയും അറസ്റ്റും വിചാരണയും നേരിടേണ്ടി വരുമെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങള്‍ റഷ്യയില്‍ പ്രതിഷേധിക്കുകയാണ്. 33 നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ 6840 പേരെ പൊലീസ് തടവിലാക്കി.
അതേസമയം, യുക്രെയ്നില്‍ അധിനിവേശം തുടരവേ, അമേരിക്കന്‍ ടെക് ഭീമന്മാരായ ഗൂഗ്ളിനെയും മെറ്റയെയും കടന്നാക്രമിച്ച് റഷ്യ രഗത്ത് .യു.എസ് ടെക് ഭീമന്മാരായ മെറ്റയും ഗൂഗിളുമാണ് യുദ്ധത്തിന് പ്രേരണ നല്‍കുന്നതിന് ഉത്തരവാദികളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റോയട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്പില്‍ റഷ്യന്‍ മാധ്യമങ്ങളോട് വിവേചനം കാണിക്കുന്നത് ടെക് കമ്ബനികള്‍ അവസാനിപ്പിക്കണമെന്നും റഷ്യയുടെ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.പാശ്ചാത്യ ടെക് കമ്ബനികളെ "യുദ്ധത്തിന് പ്രേരിപ്പിക്കുന്ന"തിന് ഉത്തരവാദികളാക്കാന്‍ ഒരു സംവിധാനം സൃഷ്ടിക്കണമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha





















