പ്രാര്‍ത്ഥനയ്‌ക്ക് മുന്നെ പള്ളിയില്‍ പ്രവേശിച്ച അക്രമി പിസ്റ്റള്‍ ഉപയോഗിച്ച് വിശ്വാസിയായ ഒരാള്‍ക്ക് നേരെ നിറയൊഴിച്ചു; അതിനു ശേഷം അക്രമി സ്വയം പൊട്ടിത്തെറിച്ചു! പാകിസ്താനിലെ ആക്രമണത്തെ കുറിച്ച് ദൃക്‌സാക്ഷി

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാന്‍ നഗരമായ പെഷവാറിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്കായിരുന്നു പരിക്കും ഏറ്റത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് മുന്നെ പള്ളിയില്‍ പ്രവേശിച്ച അക്രമി പിസ്റ്റള്‍ ഉപയോഗിച്ച് വിശ്വാസിയായ ഒരാള്‍ക്ക് നേരെ നിറയൊഴിച്ചെന്നായിരുന്നു സംഭവത്തിലെ ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞത്. അതിനു ശേഷം അക്രമി സ്വയം പൊട്ടിത്തെറിച്ചുവെന്നു അലി അസ്ഗര്‍ പറഞ്ഞു.
റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനമാണ് സ്‌ഫോടനം നടന്നതെന്നതും ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമാണ്. സുരക്ഷാ കാരണങ്ങളാല്‍ ഏകദേശം കാല്‍ നൂറ്റാണ്ടായി ഓസ്‌ട്രേലിയ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നില്ല.
സ്ഫോടനം നടന്നയിടത്ത് ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിത്തെറിച്ചു.'പള്ളിയില്‍ പ്രവേശിക്കുന്നതിന് മുന്നെ ഒരാള്‍ രണ്ട് പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ഞാന്‍ കണ്ടു. സെക്കന്‍ഡുകള്‍ക്ക് ശേഷം ഞാന്‍ വലിയ സ്ഫോടനം കേട്ടു'- സാക്ഷി സാഹിദ് ഖാന്‍ പറഞ്ഞു.
മരണസംഖ്യ 30-ല്‍ കൂടുതലാകാമെന്നും രണ്ട് അക്രമികള്‍ക്ക് പങ്കുണ്ടെന്നും പെഷവാര്‍ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ എഎഫ്‌പിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha





















