ഇന്ധന-ഭക്ഷ്യ ക്ഷാമം വിലങ്ങുതടിയായി...കീവിനെ വിറപ്പിച്ച റഷ്യന്‍ സൈനികവാഹനവ്യൂഹം ലക്ഷ്യംതൊടാതെ പരാജയത്തിലേക്ക്...യുക്രൈന്‍ന്റെ മുന്നിൽ തോറ്റോടാൻ പുട്ടിൻ

പാളിപ്പോയ യുദ്ധതന്ത്രങ്ങളെ രൂക്ഷമായ ആക്രമണങ്ങൾ കൊണ്ടു മറികടന്ന് യുക്രെയ്ൻ തലസ്ഥാനത്തേക്കു മുന്നേറാൻ റഷ്യ ശ്രമം തുടരുകയാണ്. എന്നാൽ ഒരുവിധത്തിലും റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങില്ലന്ന വാശിയിൽ യുക്രയിനും..അനഗ്നെ യുദ്ധം കടുക്കുകയാണ്.
പാശ്ചാത്യ ഉപരോധവും റൂബിളിന്റെ തകർച്ചയും വ്യവസായികളുടെയും നിക്ഷേപകരുടെയും പലായനവും റഷ്യയെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയാണ്.കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം നടക്കുമ്പോഴും റഷ്യൻ സൈന്യത്തിനു പൂർണമായി പിടിച്ചെടുക്കാനായത് തുറമുഖനഗരമായ ഖേഴ്സൻ മാത്രമാണ്.
കീവിനെ വിറപ്പിച്ച് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലെ റഷ്യന്‍ സൈനികവാഹനവ്യൂഹം ലക്ഷ്യംതൊടാതെ പരാജയത്തോടടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോവാന്‍ വ്യൂഹത്തിനായിട്ടില്ല.ഇന്ധന-ഭക്ഷ്യ ക്ഷാമം വിലങ്ങുതടിയായി നില്‍ക്കുകയാണ്. വാഹനവ്യൂഹത്തെ മുന്നില്‍നിന്ന് ആക്രമിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി അവയുടെ മുന്നേറ്റം തടയാന്‍ യുക്രൈന്‍സേനയ്ക്ക് സാധിച്ചിട്ടുണ്ട്. ചെറുറോഡുകളില്‍ ചെളിനിറച്ച് സഞ്ചാരയോഗ്യമല്ലാതാക്കിക്കൊണ്ട് അവര്‍ മറ്റുവഴികളുപയോഗിക്കാനുള്ള സാധ്യതയും യുക്രൈന്‍ തടഞ്ഞു.
ഒപ്പം, പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയ ജാവലിന്‍ ആന്റിടാങ്ക് മിസൈലുകള്‍ ഉപയോഗിച്ച് കരയാക്രമണവും നടത്തുന്നുണ്ട്. എന്നാല്‍, വാഹനവ്യൂഹത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വ്യോമാക്രമണത്തിന് യുക്രൈന്‍ മുതിര്‍ന്നേക്കില്ലെന്നാണ് നിരീക്ഷണം.വ്യോമ, കര, നാവിക സേനകളെ സമന്വയിപ്പിച്ച് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടാണ് റഷ്യന്‍സേന എത്തിയത്. താരതമ്യേന പരിചയക്കുറവുള്ള അവരിപ്പോള്‍ അല്പം തളര്‍ന്നുവെന്നാണ് യുദ്ധനിരീക്ഷകനായ മേസണ്‍ ക്ലാക്കിന്റെ അഭിപ്രായം.
റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രെ സുഖൊവെത്‌സ്കി (47) യുക്രെയ്നിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ൻ ആക്രമണത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സുഖൊവെത്‌സ്കി റഷ്യയുടെ സിറിയൻ ദൗത്യത്തിലും പങ്കാളിയായിരുന്നു.
ഗോമെൽ (ബെലാറൂസ്) ∙ റഷ്യയും യുക്രെയ്നും തമ്മിൽ നടത്തിയ രണ്ടാംഘട്ട ചർച്ചയിൽ യുദ്ധമേഖലകളിൽ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി സുരക്ഷിതപാതയൊരുക്കാൻ ധാരണയായി. ഇവിടെ വെടിനിർത്തൽ നടപ്പാക്കുന്നതും പരിഗണിക്കും. മൂന്നാംഘട്ട ചർച്ച വൈകാതെ നടത്താനും തീരുമാനമായി. അതേസമയം, യുക്രെയ്നിലെ ഒലിവിയ തുറമുഖത്ത് ബംഗ്ലദേശ് ചരക്കുകപ്പലായ ബംഗ്ലാർ സമൃദ്ധിയിൽ മിസൈൽ വീണ് ഒരാൾ മരിച്ചു. ഒഡേസ തുറമുഖത്ത് എസ്ത്തോണിയൻ ചരക്കുകപ്പൽ മൈൻ സ്ഫോടനത്തെത്തുടർന്നു മുങ്ങി 4 പേരെ കാണാതായി.
അതേസമയം, എന്തു സംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞതായി അദ്ദേഹവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വെളിപ്പെടുത്തി. യുക്രെയ്ന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും പുടിൻ–മക്രോ ചർച്ചയുടെ റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്‌നിലെ റഷ്യയുടെ ‘പ്രത്യേക സൈനികനടപടി’ ലക്ഷ്യമിട്ടതുപോലെ തന്നെ മുന്നേറുന്നുണ്ടെന്നും കീവിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്നതു റഷ്യവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്നും പുട്ടിൻ ആരോപിച്ചു. ചർച്ച വൈകുന്നതനുസരിച്ച് റഷ്യയുടെ ആവശ്യങ്ങളും വർധിക്കുമെന്നും പുട്ടിൻ മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
യുക്രെയ്നിനു വേണ്ടി യുദ്ധം ചെയ്യുന്നതിനായുള്ള സന്നദ്ധസേനയിൽ 16,000 വിദേശികൾ ചേർന്നതായി പ്രസിഡന്റ് സെലെൻസ്കി. യുദ്ധാനന്തര പുനർനിർമാണത്തിനുള്ള തുക റഷ്യയിൽനിന്നു തന്നെ ഈടാക്കുമെന്നും സെലെൻസ്കി പറഞ്ഞു.പോളണ്ടിലെ വിൽനിയസ് നഗരത്തിൽ റഷ്യൻ എംബസിയോടു ചേർന്നുള്ള റോഡിന്റെ പേര് യുക്രെയ്ൻ ഹീറോസ് സ്ട്രീറ്റ് എന്നു മാറ്റി. റഷ്യൻ എംബസിയുടെ വിലാസം ഇനി യുക്രെയ്ൻ യുദ്ധനായകന്മാരുടെ പേരിലായിരിക്കും.
https://www.facebook.com/Malayalivartha




















