ഒരിക്കലും പൊറുക്കാത്ത തെറ്റ്! ഇന്ത്യയോട് കാട്ടിയ നെറികേടിന് പകരം ചോദിക്കുമെന്ന് രാജ്യം

കാനഡ റിച്ച്മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. സംഭവം ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു. കാനഡിയിൽ താമസമാക്കിയ ഇന്ത്യൻ സമൂഹത്തിന് നേരെ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയാണ് ഇതെന്നും അവരിൽ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
'റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. വിദ്വേഷകരമായ ഈ കുറ്റകൃത്യം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയിരിക്കുന്നു', കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റില്‍ പറഞ്ഞു.
''ഒമ്പതടി പൊക്കമുള്ള വെങ്കലത്തിൽ തീർത്ത പ്രതിമയാണ് ഇവിടെ ഉണ്ടായിരുന്നത്. 30 വർഷം മുമ്പ് സ്ഥാപിച്ച് പ്രതിമ നിർമിച്ചത് ഡൽഹിയിലാണ്. ഇതാദ്യമായാണ് പ്രതിമ നശിപ്പിക്കുന്നത്'' -ക്ഷേത്രത്തിന്‍റെ ചെയരമാൻ ബുദ്ധേന്ദ്ര ഡൂബെ പറഞ്ഞു. ഗ്രാഫിക് ഭാഷ കോറിയിട്ടും മറ്റുമാണ് പ്രതിമ വികൃതമാക്കിയിരിക്കുന്നത്.
ഇത്തരം വിദ്വേഷ പ്രവർത്തികൾ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും ഗാന്ധി പ്രതിമ നശിപ്പിച്ചതിൽ ഉടൻ അന്വേഷണം നടത്തുമെന്നും യോർക്ക് പൊലീസ് വക്താവ് എമി ബൂദ്രെ പറഞ്ഞു. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയെ തന്നെ ആശങ്കയിലാക്കുന്നതാണ് സംഭവമെന്നാണ് ഹൈക്കമ്മീഷണര്‍ പ്രതികരിച്ചത്. സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടതായും കമ്മീഷണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























