Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

കളിച്ചേ തീരൂ; അല്ലെങ്കിൽ അവരും കൊല്ലപ്പെടും! വൈകുന്നേരങ്ങളിൽ ഗ്യാസ് ചേമ്പറുകൾക്കു പുറത്ത്, നാസികൾ സൊണ്ടർകൊമാൻഡോ എന്നു വിളിക്കുന്ന ജൂതഅടിമകളെ ഫുട്ബോൾ കളിക്കാൻ വിളിക്കുമത്രേ... ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചവരും പ്രതികരിച്ചെന്ന് സംശയിക്കപ്പെട്ടവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു! ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിക്കാതെ ടീം ഇറാൻ മാറി നിന്നതിന് പിന്നിൽ

24 NOVEMBER 2022 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ തോക്കുമായി എത്തി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ...

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്

ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ലോകം ഇപ്പോൾ ഖത്തറിലാണ്, അല്ല, ലോകം ഒരു പന്തിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി .. കണ്ണും കാതും ഖത്തറിലെ വിസിലടിക്കായി കാത്തിരിക്കുന്നു... ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിക്കാതെ ടീം ഇറാൻ മാറി നിന്നു . രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് കളിക്കാർ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. ഇത് പോലെ ചരിത്രത്തിൽ മുൻപും പ്രതിഷേധത്തിന്റെ വേദിയായി ഫുട്ബാൾ മാറിയിട്ടുണ്ട്. ഫുട്ബോളിന് പിന്നിലെ രക്ത പങ്കിലമായ ചരിത്രത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ പറയുന്നത് ഇങ്ങനെയാണ്


ഇറ്റാലിയൻ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രീമോ ലേവി (Primo Levi) തന്റെ The Drowned and the Saved എന്ന പുസ്തകത്തിൽ നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരു സന്ദർഭം വിവരിക്കുന്നുണ്ട് .ഇറ്റാലിയൻ ഫുട്ബോളിലെ പയനിയർ നഗരമായ ടൂറിനിൽ ആണ് പ്രീമോ ലേവി ഉണ്ടായിരുന്നത്.

വൈകുന്നേരങ്ങളിൽ ഗ്യാസ് ചേമ്പറുകൾക്കു പുറത്ത്, നാസികൾ സൊണ്ടർകൊമാൻഡോ (Sondorkommando) എന്നു വിളിക്കുന്ന ജൂതഅടിമകളെ ഫുട്ബോൾ കളിക്കാൻ വിളിക്കുമത്രേ . മറ്റു ജൂതന്മാരെ ഗ്യാസ് ചേമ്പറുകളിലേക്കു കൊണ്ടു പോവുകയും അവരുടെ ശരീരാവശിഷ്ടങ്ങൾ മറവു ചെയ്യുകയും കൊല്ലപ്പെടുന്നവരുടെ വസ്ത്രങ്ങളും ബൂട്ടുകളും മറ്റും ശേഖരിക്കുകയും ഒക്കെയാണ് ഈ സൊണ്ടർകൊമാൻഡോമാരുടെ ജോലി.

സോണ്ടർകോമാൻഡോയിലെ ജോലി ശാരീരികമായി ക്ഷീണിപ്പിക്കുന്നതും മാനസികമായി തളർത്തുന്നതുമാണ്‌ .കൊല്ലാൻ കൊണ്ട് പോകുന്നവരോട് ഇതേകുറിച്ച് പറയാൻ ഇവർക്ക് അനുവാദമില്ല, അതെ സമയം ഇവരെ കൊല്ലുന്നതിന് സോണ്ടർകമാൻഡോ സാക്ഷിയാകുകയും ചെയ്യണം .

ഇങ്ങനെ കൊലക്കളങ്ങളിലേക്ക് തെളിച്ചുകൊണ്ടു പോകുന്നവരിൽ അവരുടെ പ്രിയപ്പെട്ടവരുമുണ്ടാകും. മാത്രമല്ല സോണ്ടർകമാൻഡോകളെയും വെടിവെച്ചു കൊല്ലുന്നതും പതിവാണ്.. ഇങ്ങനെ തങ്ങളുടെ ഊഴവും കാത്ത് തകർന്ന് മരവിച്ചിരിക്കുമ്പോഴാകും നാസികമാൻഡർമാർ ഫുട്ബോൾ കളിക്കാൻ വിളിക്കുന്നത്. കളിച്ചേ തീരൂ; അല്ലെങ്കിൽ അവരും കൊല്ലപ്പെടും. അമേരിക്കൻ കവി വില്യം ഹെയെൻ (William Heyen) ഇതേപ്പറ്റി എഴുതുന്നു:

അതേ. കളിച്ചേ തീരൂ, അല്ലെങ്കിൽ കൊല്ലപ്പെടും. ഇവിടെ ഫുട്ബോൾ ഒരു വെറും മറ മാത്രമാണ് . ജീവിതത്തിനും മരണത്തിനുമിടയിലുള്ള, ഒന്നും മറയ്ക്കാത്ത ഒന്നിനെയും മറക്കാനനുവദിക്കാത്ത മറ. നാസികൾ സോണ്ടർകമാൻഡോകൾ മനുഷ്യത്വ രഹിതമായി പെരുമാറുന്നതിലൂടെ അവരും നാസികളുടെ കൂട്ടാളികളാണെന്നു തെറ്റി ധരിപ്പിക്കുന്നതിനുള്ള പാഴ് ശ്രമം. 1978ൽ അർജന്റീനയിൽ നടന്ന ലോകകപ്പ് മത്സരത്തിലും നടന്നത് അത്തരത്തിലുള്ള ഒരു മറയായിരുന്നു.

1975 ൽ അർജന്റൈൻ പ്രസിഡന്റ് ഹുവാൻ പെറോൺ മരിക്കുകയും ഭാര്യയും വൈസ് പ്രസിഡന്റുമായ ഇസബെൽ പെറോൺ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, ഭരണപാടവമില്ലാതിരുന്ന അവരെ പുറത്താക്കിക്കൊണ്ട് 1976 ൽ ലെഫ്. ജനറൽ ഹോർഹെ റഫായേൽ വിദേല (Jorge Rafael Videla)യുടെ നേതൃത്വത്തിലുള്ള സൈന്യം അമേരിക്കൻ പിന്തുണയോടെ അധികാരം പിടിച്ചെടുത്തു. തുടർന്ന് രാജ്യത്തുണ്ടായത് ഭീകരവാഴ്ചയിരുന്നു. ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചവരും പ്രതികരിച്ചെന്ന് സംശയിക്കപ്പെട്ടവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

തട്ടിക്കൊണ്ടു പോകൽ, കൊല, കാണാതാകൽ എന്നിവ നിത്യസംഭവങ്ങളായി. കാണാതായവരുടെ വീടുകളിലെ സ്ത്രീകൾ ഒത്തു ചേർന്ന് Asociacion Madres de Plaza de Mayo (മെയ് ചത്വരത്തിലെ അമ്മമാരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. അവർ നിരന്തര പ്രക്ഷോഭങ്ങളിലേർപ്പെട്ടു, അവർ അടിച്ചമർത്തപ്പെട്ടു. പക്ഷേ അമ്മമാർ വിട്ടുകൊടുത്തില്ല. അപ്പോഴാണ് 1978 ലെ ലോകകപ്പ് വേദിയായി അർജന്റീന തിരഞ്ഞെടുക്കപ്പെട്ടത്.

ഫുട്ബോളിന്റെ ലഹരിയിൽ മുഴുകുന്ന ജനം രാജ്യത്തു നടക്കുന്ന അതിക്രമങ്ങൾ മറക്കുമെന്ന് പട്ടാള ഭരണാധികാരികൾ കരുതി. പക്ഷേ അമ്മമാർ ഇത് ഒരവസരമായി കണ്ടു. ഫുട്ബോൾ റിപ്പോർട്ടു ചെയ്യാനെത്തുന്ന അന്യദേശങ്ങളിലെ പത്രപ്രവർത്തകരോട് രാജ്യത്തെ ഭീകരാവസ്ഥ വിവരിക്കാൻ അവർ തീർച്ചപ്പെടുത്തി. അവർക്ക് ആകുലതകളുണ്ടായിരുന്നു. പത്രപ്രവർത്തകർ ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാൽ എങ്ങനെ മറുപടി പറയും. അവരിലൊരുവൾ പക്ഷേ ആ സംശയവും തീർത്തു;അവരുടെ കണ്ണിൽ നോക്കി സംസാരിക്കൂ,” ആ സ്ത്രീ പറഞ്ഞു :നമുക്ക് നമ്മുടെ കുട്ടികളെ വേണമെന്ന്; നമ്മുടെ കുട്ടികൾ എവിടെയാണെന്ന് അവരോടു ചോദിക്കൂ അവർക്കത് മനസിലാകും.

ഭരണാധികാരികൾ വിവരം മണത്തറിഞ്ഞു. നടപടികൾ പെട്ടെന്നായിരുന്നു. അടുത്ത ദിവസം ലോമസ് ദെ സമോറയിലെ ഒരു ബേക്കറിയിൽ നിന്ന് അമ്മ സംഘടനയിൽപ്പെട്ട കുറെ സ്ത്രീകളെ മിലിട്ടറിക്കാർ തട്ടിക്കൊണ്ടുപോയി. അവരാരും പിന്നീട് തിരിച്ചെത്തിയില്ല. പ്രതിഷേധക്കാരുടെ വീര്യം പക്ഷേ കൂടിയതേയുള്ളൂ. പൊലീസുകാരുടെ തല്ലേറ്റ് ചോരയൊലിപ്പിച്ചു കൊണ്ട് അവർ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

ലോകകപ്പ് തുടങ്ങി. എങ്ങും അർജന്റീനയുടെ കൊടികൾ മാത്രം. പ്രതിഷേധങ്ങൾ മറന്ന് രാജ്യത്തെ മാധ്യമങ്ങൾ ഗോളുകളുടെ പിറകേ പോയി. അമ്മമാർ വെറുതെയിരുന്നില്ല. ലോകകപ്പ് ബഹിഷ്കരിക്കൂ ; എന്നെഴുതിയ ബാനറുകളുമായി അവർ പ്രകടനം നടത്തി. പൊലീസ് ചാടി വീണു. പെട്ടെന്ന് അവരിലൊരുവൾ വിളിച്ചു പറഞ്ഞു: നിങ്ങൾ പിടിച്ചു കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ മക്കൾക്ക് ജീവനുണ്ടായിരുന്നു. ജീവനോടെ തന്നെ ഞങ്ങൾക്കവരെ തിരികെ വേണം. ജനം ആ വാക്കുകൾ ഏറ്റടുത്തു. ഇരമ്പം ആദ്യം ശ്രദ്ധിച്ചത് നെതെർലാൻഡ്‌സിൽനിന്നുള്ള ടെലിവിഷൻ ജേണലിസ്റ്റുകൾ ആയിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകളോട് കലർത്തി അവർ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. തുടർന്ന് മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും. ഏകാധിപതികൾക്ക് അത് വൻ തിരിച്ചടിയായി.

ഫൈനലിൽ പക്ഷേ അർജന്റീന ജയിച്ചു. പ്രതിഷേധം ആദ്യം പുറംലോകത്തെ അറിയിച്ച നെതെർലാൻഡ്‌സിൽനിന്നുള്ള ടീമായിരുന്നു എതിരാളികൾ. കപ്പ് നേടണമെന്ന് ഏകാധിപതികൾ ഉറപ്പിച്ചിരുന്നു. ഗൂഢാലോചനകൾ നടന്നു. അതിന്റെ ഫലമായിരിക്കണം, കളി തുടങ്ങേണ്ട സമയം കഴിഞ്ഞാണ് അർജന്റീനയുടെ ടീം ഗ്രൗണ്ടിലിറങ്ങിയത്. കൂടാതെ ഡച്ച് കളിക്കാരനായ വാൻ ഡെ കെർക്കഫ് കൈയിലണിഞ്ഞ ഒരു പ്ലാസ്റ്റർ രൂപത്തെ അർജന്റൈൻ കളിക്കാർ ചോദ്യം ചെയ്യുകയും ചെയ്തു. എതിർടീമിൽ സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം.

ഒടുവിൽ 3-1ന് അർജൻറീന ജയിച്ചു. രണ്ടു ഗോളുകൾ നേടിയ മാരിയോ കെംപസ് രാജ്യത്തെ ആദ്യത്തെ ഫുട്ബോൾ ഹീറോകളിലൊരാളായി. ലോകകപ്പ് ലബ്ധി രാജ്യത്തൊഴുകിയ ചോരയെ തത്ക്കാലം മറച്ചു. മറയ്ക്കപ്പെട്ട ആ ചോരയിൽ നിന്നാണ് ഇന്നത്തെ നമ്മുടെ ദൈവങ്ങളായ മറദോനയും മെസ്സിയും കളി തുടങ്ങുന്നത്. വാമോസ് അർജന്റീന എന്ന് നമ്മൾ ആർത്തുവിളിക്കുമ്പോഴും മറയ്ക്കപ്പെടുന്നത് ആ ചോരയാണ്.

Madres de Plaza de Mayo യുടെ നേതാക്കളിലൊരാളായ ഹിബെ ദെ ബൊനാഫിനി (Hebe de Bonafini) അവരുടെ ആത്മകഥയായ Life Stories ൽ ഇങ്ങനെ എഴുതി: ലോകകപ്പ് ഒരു മറയാണ്, ഞങ്ങളുടെ ദാരിദ്ര്യത്തെ, നഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞുങ്ങളെ മറയ്ക്കാനുള്ള ഒന്ന്.

ഇറാനിയൻ കളിക്കാർ ദേശീയഗാനം ആലപിക്കാതെ വിട്ടു നിന്നപ്പോൾ പൊളിഞ്ഞു വീണത് ആ മറയാണ്. ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ പ്രതിഷേധം അലയിക്കുന്നുണ്ട്. ഇപ്പോൾ ദോഹയിലെ ലോകകപ്പ് വേദിയിൽ ഭരണകൂടത്തെ മൗനം കൊണ്ട് ഞെട്ടിച്ചിരിക്കയാണ് ഇറാൻ ഫുട്‌ബോളർമാർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (13 minutes ago)

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു  (18 minutes ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (31 minutes ago)

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (6 hours ago)

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്  (6 hours ago)

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ; നടന്‍ സൂര്യ ശനിയാഴ്ച തിരുവനന്തപുരത്ത്  (7 hours ago)

ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാവിനെ ആക്രമിച്ച 3 പേര്‍ അറസ്റ്റില്‍  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ബുക്കിങിന് വരുമാന പരിധി ഒഴിവാക്കി  (7 hours ago)

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  (8 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

വേമ്പനാട് കായലിലെ അശാസ്ത്രീയ മണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് പരാതി  (9 hours ago)

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി  (9 hours ago)

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനിൽ ഹൂതി താണ്ഡവം  (10 hours ago)

AKG സെന്ററിൽ കയറി ബിനീഷ് കൊച്ചിയിൽ എത്തും..! ഗോവിന്ദനെ പൂട്ടും..!! തെളിവുകൾ നിരത്തി ED  (10 hours ago)

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം  (10 hours ago)

Malayali Vartha Recommends