വ്ലാഡിമിർ പുട്ടിൻ ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ? റഷ്യയുടെ മറുപടി കേട്ട് അന്തം വിട്ട് സെലൻസ്കി... അധികം വെെകാതെ മനസിലാകും

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോയെന്ന് ഉറപ്പില്ലെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് സെലെൻസ്‌കിയുടെ പരാമർശം.
എന്തിനെക്കുറിച്ചാണ്, എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല. റഷ്യയുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ? റഷ്യ നിലനിൽക്കുന്നുണ്ടോ, ചിലപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം തന്നെയാണോ എന്ന് ഉറപ്പില്ലെന്നും സെലെൻസ്‌കി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് തന്നെയാണോ തീരുമാനം എടുക്കുന്നത്. അതോ മറ്റാരെങ്കിലുമാണോ തീരുമാനം എടുക്കുന്നത്. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്നും അറിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
സെലെൻസ്‌കിയുടെ പരാമർശം വന്ന് അൽപ്പ സമയത്തിനുള്ളിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മറുപടിയുമായി രംഗത്തെത്തി. യുക്രെയ്നും സെലെൻസ്കിക്കും വലിയ പ്രശ്നമാണ് റഷ്യയും പുട്ടിനും. റഷ്യയോ പുട്ടിനോ നിലനിൽക്കുന്നില്ലെന്ന പരാമർശം കൗശലപരമാണെന്നും അധികം വെെകാതെ റഷ്യ നിലനിൽക്കുന്നുവെന്നും കരുത്തോടെ അത് നിലനിൽക്കുമെന്നും അദ്ദേഹം മനസിലാക്കുമെന്നും പെസ്കോവ് പറഞ്ഞു.
എന്നാൽ പുട്ടിനോടു തെറ്റിയാൽ തേടിയെത്തുന്നത് മരണമായിരിക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായി സമൂഹത്തിൽ പ്രചരിക്കുകയാണ്. അതുകൊണ്ട് റഷ്യയുടെ മറുപടിയെ ഭീഷണിയായും നോക്കി കാണുന്നുണ്ട്. അതോടൊപ്പം റഷ്യയെ നേരിടാൻ യുക്രെയ്ന് 250 കോടി ഡോളറിന്‍റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്. പുതിയ ആയുധങ്ങളും യുദ്ധോപകരണങ്ങളും അടങ്ങിയ പാക്കേജാണ് പ്രഖ്യാപിച്ചത്.
അതേസമയം, കീവ് ആവശ്യപ്പെട്ട യുദ്ധ ടാങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യു.എസ് അബ്രാംസ് ടാങ്കുകൾ അയച്ചില്ലെങ്കിൽ ജർമനി ലെപ്പേർഡ് ടാങ്കുകൾ യുക്രെയ്ന് നൽകില്ലെന്നറിയിച്ചത് തർക്കത്തിനിടയാക്കിയിരുന്നു. പാശ്ചാത്യൻ സഖ്യരാജ്യങ്ങൾ ആയുധം നൽകുന്നത് വൈകുന്തോറും യുദ്ധഭൂമിയിൽ തങ്ങൾ കൊല്ലപ്പെടുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി കഴിഞ്ഞ ദിവസം ലോകത്തോട് പറഞ്ഞിരുന്നു.
‘പ്രചോദനവും ധാർമിക പിന്തുണയുമല്ല യുക്രെയ്ന് വേണ്ടത്. പൊരുതാനുള്ള ആയുധങ്ങളാണ്. അവർ നൽകിയാൽ ഞങ്ങളും നൽകാം എന്ന രീതിയിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നത് നിരാശജനകമാണ്’ -എന്നായിരുന്നു സെലൻസ്കിയുടെ പ്രസ്താവന. യുക്രെയ്ന് അത്യാധുനിക ആയുധങ്ങൾ നൽകുന്നത് സംബന്ധിച്ച് ഈ ആഴ്ച ചർച്ച ചെയ്യുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് കഴിഞ്ഞ ദിവസം പറഞ്ഞു. പാശ്ചാത്യൻ രാജ്യങ്ങൾ പിന്തുണയും ആയുധ സഹായവും നൽകുന്നുണ്ടെങ്കിലും അത് യുക്രെയ്ൻ ആഗ്രഹിക്കുന്ന രീതിയിൽ ആയിട്ടില്ല. ജർമനി, ബ്രിട്ടൻ, അമേരിക്ക, പോളണ്ട് തുടങ്ങിയ സഖ്യരാജ്യങ്ങളിൽനിന്ന് കരുത്തുറ്റ ആയുധങ്ങൾ ലഭിക്കുന്നത് കാത്തിരിക്കുകയാണ് യുക്രെയ്ൻ.
അതേസമയം, യുക്രെയ്നുമായുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇതിൽ നയതന്ത്രതലത്തിലെ പരിഹാരം ഒഴിവാക്കാനാകില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ചതിന്റെ പിറ്റേന്ന് പുട്ടിൻ പറഞ്ഞു. ഫെബ്രവരു 24നാണ് യുക്രെയ്നിലേക്ക് റഷ്യൻ പട്ടാളം അതിക്രമിച്ചു കയറിയത്.
https://www.facebook.com/Malayalivartha























