Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

321 യാത്രക്കാരുമായി തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് അപകടം.....

07 FEBRUARY 2023 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ 321 പേരുമായി പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാർട്ടർ കമ്പനിയായ അസുർ എയറിന്‍റെ 26 വർഷം പഴക്കമുള്ള ബോയിങ്ങ് 767 - 306ER എന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എഞ്ചിന്‍ തീ പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തില്‍ ഈ സമയം 309 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫൂക്കറ്റ് ന്യൂസ് റിപ്പോര്‍ട്ടനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് ഞായറാഴ്ച രാവിലെ ഫൂക്കറ്റ് ഇൻഫോ സെന്‍റർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റൺവേ 40 മിനിറ്റോളം അടച്ചിട്ടു.

ഇതോടെ ഫൂക്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകി. തുടര്‍ന്ന് യാത്രക്കാർ നാല് മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങി. 190 കിലോമീറ്റർ വേഗതയിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് റഡാറില്‍ ശക്തമായ ഒരു തള്ളല്‍ രേഖപ്പെടുത്തി.

 

പിന്നാലെ ശക്തമായൊരു സ്ഫോടന ശബ്ദം കേട്ടു. ഇതോടെ വിമാനത്താവള ജീവനക്കാര്‍ ടേക്ക് ഓഫ് പിന്‍വലിച്ചു. തുടര്‍ന്ന് പൈലറ്റ് സഡൻ ബ്രേക്ക് ഉപയോഗിക്കുകയും വിമാനത്തിന്‍റെ ചക്രങ്ങള്‍ ശക്തമായ രീതിയില്‍ റണ്‍വെയില്‍ ഉരസി ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോയില്‍ വിമാനത്തിന്‍റെ വലത് ചിറകിനടിയിൽ നിന്നും പുക ഉയരുന്നത് കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം 125 മൈൽ വേഗതയിൽ പറന്നുയരാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു. കൂടാതെ യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളുടെ ഉപരോധവും റഷ്യ നേരിടുന്നു. ഇതോടെ സുരക്ഷിതമല്ലാത്ത പഴയ വിമാനങ്ങള്‍ പോലും റഷ്യ ഉപയോഗിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമായ അറ്റക്കുറ്റപ്പണികള്‍ നടത്താതെയാണ് റഷ്യ പല വിമാന സര്‍വ്വീസുകളും നടത്തുന്നത്. ഇതിനെ തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ വിമാന സര്‍വ്വീസുകളെ വിശേഷിപ്പിക്കാന്‍ 'നരഭോജി' എന്ന പദമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, റഷ്യന്‍ വിമാനങ്ങള്‍ക്ക് സെപെയര്‍ പാര്‍ട്സ് വിഷയമില്ലെന്നും തങ്ങളുടെ വിമാനങ്ങളെ നരഭോജി വിമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ എയർ ട്രാൻസ്‌പോർട്ട് മേധാവി അലക്‌സാണ്ടർ നെറാഡ്‌കോ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം ബാംഗ്ലൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവതി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് ഇപ്പോൾ അറസ്റ്റിലായത്. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഈ യാത്രക്കാരി . എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം കഴിഞ്ഞിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്ത് ഇവർ എത്തി. ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെടുകയും ചെയ്തു.

 

എന്നാൽ ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആകട്ടെ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് വരികയായിരുന്നു. വിമാനത്താവളത്തിൽ ബോംബുണ്ട് . ഓടി രക്ഷപ്പെടുക എന്നാലറി വിളിക്കുകയും ചെയ്തു . അവിടെ നിന്നവർ പേടിച്ച് പോയി .ഇവരെ തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിച്ച് തെറി വിളിക്കുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് മാറ്റി. ഇതാണ് അവിടെ സംഭവിച്ചത്. വളരെ ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്തര സംഭവവികാസങ്ങൾ അരങ്ങേറിയെന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (5 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (23 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (1 hour ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (2 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

Malayali Vartha Recommends