Widgets Magazine
26
Mar / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.


വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.


ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി


അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും...ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക...

321 യാത്രക്കാരുമായി തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് അപകടം.....

07 FEBRUARY 2023 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഈ ബാഗിന്റെ വില കണ്ടാൽ ഞെട്ടും... ഉല്‍ക്കാശില ഉപയോഗിച്ച്‌ രൂപകല്‍പ്പന ചെയ്ത ബാഗ് ഞെട്ടിപ്പിക്കുന്നത്

കോസ്റ്റ്യാന്റിനിവ്കയില്‍ ജനങ്ങള്‍ക്കായി ഒരുക്കിയ അഭയകേന്ദ്രത്തിലാണു മിസൈലാക്രമണം നടന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ ബഹ്‌മുതില്‍ ഇനി അവശേഷിക്കുന്ന പതിനായിരത്തോളം നാട്ടുകാര്‍ റഷ്യന്‍ ആക്രമണത്തിനു നടുവില്‍ ദുരിതജീവിതം നയിക്കുകയാണെന്ന് റെഡ്‌ക്രോസ് ചൂണ്ടിക്കാട്ടി

പ്രശസ്ത ട്രാന്‍സ് എയര്‍ഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് മരിച്ച നിലയില്‍

'ഹെയില്‍ഡ്രോണ്‍ ' ഉത്തരകൊറിയയുടെ ലക്ഷ്യം കൃത്രിമ സുനാമി , ലോകനാവിക സേനയ്ക്ക് ഭീഷണി. വിജയാഹ്ലാദത്തില്‍ കിം.

ബലാബലം പരീക്ഷിക്കാന്‍ ചൈനയും ജപ്പാനും ഷീയെ കൂടെകൂട്ടി റഷ്യ പൊളിച്ചടുക്കാന്‍ അമേരിക്ക.

തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ 321 പേരുമായി പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാർട്ടർ കമ്പനിയായ അസുർ എയറിന്‍റെ 26 വർഷം പഴക്കമുള്ള ബോയിങ്ങ് 767 - 306ER എന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എഞ്ചിന്‍ തീ പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തില്‍ ഈ സമയം 309 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫൂക്കറ്റ് ന്യൂസ് റിപ്പോര്‍ട്ടനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് ഞായറാഴ്ച രാവിലെ ഫൂക്കറ്റ് ഇൻഫോ സെന്‍റർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റൺവേ 40 മിനിറ്റോളം അടച്ചിട്ടു.

ഇതോടെ ഫൂക്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകി. തുടര്‍ന്ന് യാത്രക്കാർ നാല് മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങി. 190 കിലോമീറ്റർ വേഗതയിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് റഡാറില്‍ ശക്തമായ ഒരു തള്ളല്‍ രേഖപ്പെടുത്തി.

 

പിന്നാലെ ശക്തമായൊരു സ്ഫോടന ശബ്ദം കേട്ടു. ഇതോടെ വിമാനത്താവള ജീവനക്കാര്‍ ടേക്ക് ഓഫ് പിന്‍വലിച്ചു. തുടര്‍ന്ന് പൈലറ്റ് സഡൻ ബ്രേക്ക് ഉപയോഗിക്കുകയും വിമാനത്തിന്‍റെ ചക്രങ്ങള്‍ ശക്തമായ രീതിയില്‍ റണ്‍വെയില്‍ ഉരസി ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോയില്‍ വിമാനത്തിന്‍റെ വലത് ചിറകിനടിയിൽ നിന്നും പുക ഉയരുന്നത് കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം 125 മൈൽ വേഗതയിൽ പറന്നുയരാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു. കൂടാതെ യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളുടെ ഉപരോധവും റഷ്യ നേരിടുന്നു. ഇതോടെ സുരക്ഷിതമല്ലാത്ത പഴയ വിമാനങ്ങള്‍ പോലും റഷ്യ ഉപയോഗിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമായ അറ്റക്കുറ്റപ്പണികള്‍ നടത്താതെയാണ് റഷ്യ പല വിമാന സര്‍വ്വീസുകളും നടത്തുന്നത്. ഇതിനെ തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ വിമാന സര്‍വ്വീസുകളെ വിശേഷിപ്പിക്കാന്‍ 'നരഭോജി' എന്ന പദമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, റഷ്യന്‍ വിമാനങ്ങള്‍ക്ക് സെപെയര്‍ പാര്‍ട്സ് വിഷയമില്ലെന്നും തങ്ങളുടെ വിമാനങ്ങളെ നരഭോജി വിമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ എയർ ട്രാൻസ്‌പോർട്ട് മേധാവി അലക്‌സാണ്ടർ നെറാഡ്‌കോ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം ബാംഗ്ലൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവതി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് ഇപ്പോൾ അറസ്റ്റിലായത്. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഈ യാത്രക്കാരി . എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം കഴിഞ്ഞിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്ത് ഇവർ എത്തി. ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെടുകയും ചെയ്തു.

 

എന്നാൽ ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആകട്ടെ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് വരികയായിരുന്നു. വിമാനത്താവളത്തിൽ ബോംബുണ്ട് . ഓടി രക്ഷപ്പെടുക എന്നാലറി വിളിക്കുകയും ചെയ്തു . അവിടെ നിന്നവർ പേടിച്ച് പോയി .ഇവരെ തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിച്ച് തെറി വിളിക്കുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് മാറ്റി. ഇതാണ് അവിടെ സംഭവിച്ചത്. വളരെ ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്തര സംഭവവികാസങ്ങൾ അരങ്ങേറിയെന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസി സേര്‍ച് കമ്മിറ്റി: ചാന്‍സലറുടെ വിജ്ഞാപനം ആശ്ചര്യകരമെന്ന് കോടതി  (2 hours ago)

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് രാജി വച്ചവര്‍ സൂചന നല്‍കുന്നു  (3 hours ago)

അപകടത്തില്‍ പരിക്കേറ്റ് 10 മാസം സൗദിയിലെ ആശുപത്രിയില്‍ കഴിഞ്ഞയാളെ നാട്ടിലെത്തിച്ചു  (3 hours ago)

ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു  (3 hours ago)

സുരേഷ് ഗോപിയുടെ മകന്‍ മാധവ് നായകനാകുന്ന കുമ്മാട്ടിക്കളി  (3 hours ago)

ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ ദുര്‍ഗ്ഗ കൃഷ്ണ, സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗ്ഗ കൃഷ്ണ വൈറലാകുന്നു  (3 hours ago)

കര്‍ണാടകയില്‍ മോദിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച ഉണ്ടാകുന്നതു രണ്ടാം തവണയാണ്  (3 hours ago)

ഈ ബാഗിന്റെ വില കണ്ടാൽ ഞെട്ടും... ഉല്‍ക്കാശില ഉപയോഗിച്ച്‌ രൂപകല്‍പ്പന ചെയ്ത ബാഗ് ഞെട്ടിപ്പിക്കുന്നത്  (3 hours ago)

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പെെലറ്റ് കുഴഞ്ഞുവീണു; പിന്നെ സംഭവിച്ചത്  (3 hours ago)

ദുരന്തനിവാരണ സേനയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു  (4 hours ago)

പ്രാദേശിക ജല സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു  (4 hours ago)

മോട്ടോർ തൊഴിലാളി ക്ഷേമനിധി: മികവുതെളിയിച്ച കുട്ടികൾക്ക് സ്വർണപ്പതക്കം വിതരണം 28ന്  (4 hours ago)

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ഐസൊലേഷൻ ബ്ലോക്ക്  (4 hours ago)

വേനൽക്കാല സമയക്രമം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ  (4 hours ago)

എന്റെ കേരളം 2023 മെഗാ പ്രദർശനം: പവലിയൻ നിർമ്മാണം ആരംഭിച്ചു... സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 1 ന് മറൈൻഡ്രൈവിൽ  (4 hours ago)

Malayali Vartha Recommends