Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകുന്നതായും ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍..

26 SEPTEMBER 2023 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകുന്നതായി ആണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

 ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെ പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ പറഞ്ഞു . നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട്, ഇരുരാജ്യങ്ങൾക്കും ഇടയിലെ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാനഡ നയം വ്യക്തമാക്കിയത്

ഇതിനിടെ പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട് ..ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ എന്നിവരടങ്ങിയ ഖാലിസ്ഥാൻ ഭീകരരാണ് സിഖുകാരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത്.

പ്ലംബർമാർ, ട്രക്ക് ഡ്രൈവർമാർ, ഗുരുദ്വാരകളിലെ മതപ്രവർത്തകർ തുടങ്ങിയ ഇടത്തരം വൈദഗ്ധ്യമുള്ള ജോലികൾക്കായി പഞ്ചാബിൽ നിന്ന് സിഖ് യുവാക്കളെ സ്പോൺസർ ചെയ്ത് ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നു.

വിസയ്‌ക്കും കാനഡയിലേക്കുള്ള സന്ദർശനത്തിനുമായി സ്‌പോൺസർ ലഭിക്കുന്ന ഈ യുവാക്കൾ പിന്നീട് ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളിലും തീവ്ര-മത സഭകളിലും പങ്കെടുത്ത് ഖാലിസ്ഥാൻ അനുകൂലികളായി മാറുകയാണ് പതിവ് ..50 വർഷത്തോളമായി ഖാലിസ്ഥാനി ഭീകരർ കനേഡിയൻ മണ്ണിൽ സ്വതന്ത്രമായി പ്രവർത്തിക്കുണ്ട്

കാനഡയിലെ ഇന്ത്യൻ മിഷനുകളുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷയ്ക്ക് അടുത്തിടെ ഖാലിസ്ഥാനികൾ ഭീഷണികൾ ഉയർത്തിയിരുന്നു


'കാനഡയിലെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായ ഭീഷണികള്‍ വളരെ ഗുരുതരമായ സംഭവവികാസമാണ്, വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം കാനഡയുടെ ബാധ്യതയെ വെല്ലുവിളിക്കുന്ന നീക്കങ്ങളാണിത് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഞ്ചാബിലുള്ള നിസാര വിഷയങ്ങളില്‍ പോലും കാനഡയില്‍ നിന്നും വലിയ ശബ്ദങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ കാനഡയില്‍ ഖാലിസ്ഥാനികള്‍ നടത്തുന്ന അക്രമം, കൊള്ളയടിക്കല്‍ , മയക്കുമരുന്ന് ഉപയോഗം എന്നിവില്‍ പൂര്‍ണ നിശബ്ദത പാലിക്കുന്നുവെന്നും' അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാനഡയിൽ തീവ്രവാദി സംഘടനകൾ ഉയർത്തുന്ന ഭീഷണികളെത്തുടർന്ന് ഹിന്ദു കനേഡിയൻ ജനത ആശങ്കയിലാണെന്നും ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ നിഷ്ക്രിയത്വത്തിന് സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവാദികളാണെന്നും ലിബറൽ പാർട്ടി എംപി ചന്ദ്ര ആര്യ പറഞ്ഞു. കാനേഡിയൻ നിയമസഭാംഗമായ ആര്യ, ഹിന്ദു കനേഡിയൻമാർക്കുവേണ്ടി ആവർത്തിച്ച് ശബ്ദമുയർത്തിയിരുന്നു. ഗുർപത്വന്ത് സിംഗ് പന്നുനും മറ്റ് തീവ്രവാദ ഘടകങ്ങളും കാനഡയിലെ ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ് ചന്ദ്ര ആര്യയുടെ പ്രതികരണം.

കാനഡയില്‍ നിന്ന് എത്തുന്ന റാക്കറ്റുകള്‍ കാരണം പഞ്ചാബ് ഇന്ന് കുറ്റവാളികളുടെ വിഹാര കേന്ദ്രമായി മാറിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രേഖകള്‍ കാണിക്കുന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കൊണ്ടുവന്ന് പഞ്ചാബിലുടനീളം വില്‍ക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് തിരികെ നല്‍കുന്നുവെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

വര്‍ഷങ്ങളായി കനേഡിയന്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഖാലിസ്ഥാനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്.

കാനഡയില്‍ പോലും നിരവധി ഖാലിസ്ഥാനികള്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാണ്. പഞ്ചാബില്‍ നിന്നുള്ള ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ കാനഡയില്‍ ഇപ്പോള്‍ സാധാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യാനുകൂലമായ സിഖ് നേതാവ് റിപുദമന്‍ സിങ് മാലിക് 2022-ല്‍ സറേയില്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഹര്‍ദീപ് സിങ് നിജ്ജാറിന് പങ്കുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കനേഡിയന്‍ ഏജന്‍സികള്‍ കൊലപാതകത്തിന് പിന്നിലെ കണ്ണികളെ തിരിച്ചറിയാനും യഥാര്‍ഥ ഗൂഢാലോചനയുടെ ചുരുളഴിക്കുന്നതിലും ഒരു താത്പര്യവും കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വംശജരല്ലാത്ത രണ്ട് പ്രാദേശിക കുറ്റവാളികളെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തത്.

2016 ന് ശേഷം പഞ്ചാബില്‍ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നിജ്ജാറിന്റെയും കൂട്ടാളികളുടെയും പ്രധാന പ്രവൃത്തിയായിരുന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കനേഡിയന്‍ ഏജന്‍സികള്‍ നിജ്ജാറിനും സുഹൃത്തുക്കളായ ഭഗത് സിങ് ബ്രാര്‍, പാരി ദുലൈ, അര്‍ഷ് ദല്ല, ലക്ബീര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചില്ല.

ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അനിയന്ത്രിതമായ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ കാനഡയോട് നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ജൂണില്‍ ഗുരുദ്വാരയിലെ പാര്‍ക്കിങ് ഏരിയയില്‍ നിരോധിത ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന റാഡിക്കല്‍ ഗ്രൂപ്പ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയിരുന്നു.

ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിൽ വച്ചാണ് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. ഇതിനെച്ചൊല്ലി കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിരുന്നു. ഹിന്ദുക്കളും ഇന്ത്യൻ വംശജരും കാനഡ വിട്ട് പോകണമെന്ന് വിഘടനവാദി സംഘടനകൾ പ്രഖ്യാപനമിറക്കി. 

 

പൗരന്മാരുടെ സംരക്ഷണത്തിനായി കാനഡയോട് ഇന്ത്യ അഭ്യർഥിച്ചിട്ടും ട്രൂഡോ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതിനിടയിൽ, രഹസ്യാന്വേഷണ സഖ്യത്തിന്റെ അന്വേഷണത്തിലാണ് ഇന്ത്യയുടെ പങ്ക് വെളിപ്പെട്ടതെന്ന് യുഎസ് ആരോപിച്ചു. വ്യക്തമായ തെളിവുകൾ നിരത്തിയിട്ടും ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കാനഡയും പറഞ്ഞിരുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നതിൽ യുഎസ് ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ കാനഡ സര്‍ക്കാര്‍നിര്‍ദേശം നല്‍കിയിട്ടുള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (1 hour ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (2 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (2 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (3 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (3 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (3 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (3 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (3 hours ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (4 hours ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (4 hours ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (4 hours ago)

Malayali Vartha Recommends