ചെങ്കടലിൽ രണ്ട് ഇസ്രായേലി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതി ഗ്രൂപ്പ്...

ചെങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമണത്തിനിരയായാതായി റിപ്പോർട്ട്. രണ്ട് ഇസ്രായേലി കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി ഗ്രൂപ്പ് അവകാശപ്പെട്ടു. സായുധ ഡ്രോണും നാവിക മിസൈലും ഉപയോഗിച്ച് തങ്ങളുടെ നാവികസേന രണ്ട് ഇസ്രായേലി കപ്പലുകളായ യൂണിറ്റി എക്സ്പ്ലോറർ, നമ്പർ 9 എന്നിവ ആക്രമിച്ചതായി യെമനിലെ ഹൂതി പ്രസ്ഥാനം അറിയിക്കുകയായിരുന്നു. മുന്നറിയിപ്പുകൾ നിരസിച്ചതിനെ തുടർന്നാണ് രണ്ട് കപ്പലുകളും ലക്ഷ്യമിട്ടതെന്ന് ഗ്രൂപ്പിന്റെ സൈന്യത്തിന്റെ വക്താവ് പറഞ്ഞു, യെമൻ ജനതയുടെ ആവശ്യത്തിനും ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ ആഹ്വാനത്തിനും ഉള്ളതാണ് ഈ ആക്രമണമെന്ന് ഒരു പ്രക്ഷേപണ പ്രസ്താവനയിൽ വക്താവ് പറഞ്ഞു.
വാണിജ്യ കപ്പലുകളെ സഹായിച്ചതിന് കാർണി 3 ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം പറഞ്ഞു. യുദ്ധക്കപ്പൽ ലക്ഷ്യമിട്ടതാണോയെന്ന് വ്യക്തമല്ലെന്നും യുഎസ്, പറഞ്ഞു. ആക്രമണങ്ങൾ അന്താരാഷ്ട്ര വാണിജ്യത്തിന് ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. യെമനിൽ ഹൂതികൾ ആരംഭിച്ച ഈ ആക്രമണങ്ങൾ പൂർണ്ണമായും ഇറാൻ സ്പോൺസർ ചെയ്തതാണെന്നും, തെളിവുകളുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ രണ്ട് കപ്പലുകൾക്കും ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
ഒരു കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു, പ്രത്യക്ഷത്തിൽ മുങ്ങാൻ സാധ്യത ഉണ്ട്. മറ്റൊരു കപ്പലിന് നേരിയ കേടുപാടുകൾ സംഭവിച്ചു,” ഹഗാരി ടെൽ അവീവിൽ നടന്ന മാധ്യമ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ, ചരക്ക് കപ്പൽ ആക്രമണകാരികൾ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് കപ്പൽ കമ്പനിയായ സോഡിയാക് മാരിടൈം വെളിപ്പെടുത്തി. ഫോസ്‌ഫെറിക് ആസിഡുമായി വന്ന കപ്പലിന് നേരെ ആയിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ യുഎസ് നാവികസേനയുടെ USS മാസൺ കപ്പലിന്റെ സഹായത്തോടെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.
നവംബർ 19 ന് ഗാലക്‌സി ലീഡർ എന്ന മറ്റൊരു കപ്പലും സമാനമായ രീതിയിൽ ചെങ്കടലിൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. പിടിച്ചെടുത്ത ചരക്ക് കപ്പൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തേക്ക് തിരിച്ചു വിടുകയും ചെയ്തിരുന്നു. ഒരു ഹെലികോപ്റ്റർ യെമൻ സൈനികരുടെ ചരക്ക് കപ്പലിലേക്ക് ഇറക്കുന്നതിന്റെയും കപ്പൽ പിടിച്ചെടുക്കുന്നതിന്റെയും തുടർന്ന് ഹൂതി വിമതർ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്ത് വന്നിരുന്നു. പിന്നാലെ യെമന്റെയും പലസ്തീനിന്റെയും പതാകകൾ വീശി.
പിന്നീട് യെമൻ നാവിക ക്യാപ്റ്റൻ പിടികൂടിയ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. “യെമനിലേക്ക് സ്വാഗതം. നിങ്ങൾ ഇവിടെ ഞങ്ങളുടെ അതിഥികളാണ്. നിങ്ങളെല്ലാവരും യെമനികളായിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത്. എന്നായിരുന്നു ദൃശ്യങ്ങളിൽ പറയുന്നത്. ഹമാസ് ഭീകരർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായിട്ടാണ് ഈ കപ്പൽ തട്ടിയെടുത്തത്. ഇറാന്റെ സഖ്യകക്ഷികളായ യെമൻ ഹൂത്തികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും പ്രയോഗിച്ച ആക്രമണം നടത്തിയിരുന്നു. പിന്നാലെ കൂടുതൽ ഇസ്രായേലി കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം അബ്ദുൽ റെസ ഷഹ്‌ലൈയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്ത് വന്നു.
2007-ൽ കർബാലയിൽ അഞ്ച് യുഎസ് സൈനികരെ കൊലപ്പെടുത്തിയ റെയ്ഡ് ഉൾപ്പെടെ, ഇറാഖിലെ യുഎസ് സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളുമായുള്ള ബന്ധവും, ഭീകര ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിന്റെ പേരിലും യുഎസ് സർക്കാർ ഷഹ്‌ലൈയെ തീവ്രവാദിയായി പ്രഖ്യാപിച്ച് 15 മില്യൺ വരെ ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















